പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച
സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച. ദേശീയ മാധ്യമങ്ങളെ ബിജെപിക്ക് വേണ്ടി ചന്തികഴുകുന്നവർ എന്ന് റിപ്പോർട്ടർ ടിവി ഉടമയും അവതാരകനുമായ നികേഷ് കുമാർ പറഞ്ഞത്തിനു പിന്നാലെയാണ് സംഭവം.
നികേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയുടെ ചർച്ചാമുഖമായ ടിജി മോഹൻദാസ് കടന്നാക്രമിച്ചുകൊണ്ട് സിപിഎമ്മിന് വേണ്ടി ചന്തികഴുകുകയല്ലേ താങ്കൾ ചെയ്യുന്നതെന്ന ചോദ്യവുമായി രംഗത്ത് എത്തി. കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന് അദ്ദേഹം നികേഷിനോദ് ചോദിക്കുകയും ചെയ്തു. ഇതോടെ ഈ ചർച്ച സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാക്കുകയാണ് സംഘപരിവാറുകാർ.
ചന്തികഴുകുക എന്ന നിലയിലാണ് ഇന്ത്യയിലെ ടെലിവിഷൻ മാധ്യമങ്ങളും പത്ര മാധ്യമങ്ങളും കോർപ്പറേറ്റ് മാധ്യമങ്ങളും ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ ചർച്ചയ്ക്കിടെ നികേഷ് പറഞ്ഞത്. ഇതോടെ ടിജി മോഹൻദാസ് പ്രകോപിതനായി. അത് തന്നെയല്ലേ ഇടത് സർക്കാരിന് വേണ്ടി നികേഷും ചെയ്യുന്നത്. ആ പറഞ്ഞ പ്രവർത്തി. അത് ചെയ്ത് എംഎൽഎയായി മത്സരിച്ച വ്യക്തി ഇത് പറയുന്നത് അപഹാസ്യമാണ്. ഇത് നാണക്കേടാണ്. ഈ കാർഡ് പുറത്തിറക്കണമെന്ന് കരുതിയതല്ല. മിനിമം ഒരു നാണം വേണ്ട. നികേഷ് ചെയ്യുന്ന കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ ഒരു നാണം വേണം എന്നും ടിജി മോഹൻദാസ് പറഞ്ഞു.
ഇതോടെ താൻ മത്സരിച്ചെന്നും എന്നാൽ സിപിഎമ്മിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും നികേഷ് പറഞ്ഞു. അപ്പോഴേക്കും മറുചോദ്യവുമായി ടിജി മോഹൻദാസ് രംഗത്തെത്തി, നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരിയില്ലേ... എന്നായി അദ്ദേഹത്തിന്റെ ചോദ്യം. ഇല്ലെന്നും മോദിയെ ദേശീയ മാധ്യമങ്ങൾ അനാവശ്യമായി ഉയർത്തിക്കാട്ടുന്നുവെന്നും നികേഷ് തിരിച്ചടിച്ചു. ഒരു ഉദാഹരണം പറയൂ.. എന്നായി ടിജിയുടെ ചോദ്യം. എത്രയോ ഉദാഹരണമുണ്ടെന്നായി ടിജിക്ക് നികേഷിന്റെ മറുപടി. ഇതിനിടെ കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന ചോദ്യവുമായി ടിജി എത്തി. ഇതോടെ നമുക്ക് ഒരു ധാരണയിൽ പോകാം. ചർച്ചയെ താഴേ നിലയിലേക്ക് കൊണ്ടു വരരുത്. ഒരു ഒത്തുതീർപ്പും വേണ്ടെന്നായിരുന്നു നികേഷിന്റെ മറുപടി.
ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു ഓഗസ്റ്റ് 24 ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ അഥിതിയായി ടിജി മോഹന്‍ദാസും ഉണ്ടായിരുന്നു. സിപിഎം പക്ഷത്ത് നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ മാധവന്‍കുട്ടിയും. നികേഷ് കുമാര്‍ ആയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്. യുഎഇ കേരളത്തിന് എഴുനൂറ് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ന്ന ഉണ്ടായ വിവാദങ്ങളും ആയിരുന്നു ചര്‍ച്ചാ വിഷയം. എഴുനൂറ് കോടി എന്നൊരു തുകയുടെ കാര്യ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു യുഎഇ അംബാസഡര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് കൂടി ആയിരുന്നു ചര്‍ച്ച. ചര്‍ച്ചയുടെ അവസാന ഭാഗത്ത് ടിജി മോഹന്‍ദാസും മാധവന്‍ കുട്ടിയും തമ്മില്‍ ശക്തമായ വാക്‌പോരായി. അതിനിടയില്‍ ടിജി മോഹന്‍ദാസ് പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. തങ്ങളെ പോലുള്ളവരെ ഫാസിസ്റ്റുകള്‍ എന്ന് പുറത്തിറങ്ങി വിളിച്ചാല്‍ ജനം കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി. ഇതൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രം ആയിട്ട് പോരെ അത്തരം കാര്യങ്ങള്‍ എന്നായി നികേഷ് കുമാറിന്റെ പരിഹാസം. ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു ഹിന്ദു രാഷ്ട്രം ആണന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ മറുപടി. അപ്പോൾ 'കോപ്പാണ്' എന്നാണ് നികേഷ് മറുപടി നൽകിയത്.
https://www.facebook.com/Malayalivartha