വിവാഹ ശേഷം യുവതിയുടെ വീട്ടിലായിരുന്നു ബിജുവിന്റെ താമസം.... ബിജുവുമായുള്ള ബന്ധം നിലനിൽക്കെ തന്നെ അവൾ അരുണുമായി അടുത്തു; എന്റെ മകന് അത് താങ്ങാവുന്നതിനപ്പുറമായിരുന്നു... യുവതിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി മര്‍ദ്ദനമേറ്റ കുട്ടിയുടെ മുത്തശ്ശി

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിന് പിന്നാലെയാണ് പല കഥകളും പുറത്ത് വരുന്നത്. എന്നാലിപ്പോഴിതാ കുട്ടിയുടെ അമ്മയ്‌ക്കെതിരെ മുത്തശ്ശി രംഗത്ത്. തന്റെ മകന്‍ മരിച്ച മൂന്ന് മാസത്തിനുള്ളില്‍ യുവതി കുട്ടികളെയും കൂട്ടി അരുണിനൊപ്പം പോയെന്നും കുട്ടികളെ തങ്ങള്‍ക്ക് വിട്ട് നല്‍കിയില്ലെന്നും മുത്തശ്ശി പറഞ്ഞു. തൊടുപുഴയില്‍ നടന്ന സംഭവത്തോടെ മര്‍ദ്ദനമേറ്റ ഏഴുവയസുകാരന്റെ അച്ഛന്‍ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 2018 മെയ് മാസമാണ് ബിജു മരിച്ചത്.
ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നെണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍. വിവാഹ ശേഷം യുതിയുടെ വീട്ടിലായിരുന്നു ബിജുവിന്റെ താമസം. കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ അരുണിനെ ഇടുക്കിയില്‍ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കിയ ശേഷം രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. യുവതിയുടെ രഹസ്യമൊഴിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുനത്തിയിരിച്ചുന്നത്. അതേസമയം ഇളയകുട്ടിയായ നാല് വയസുകാരനെ മര്‍ദ്ദിച്ചതിന് പ്രത്യേക കേസെടുക്കും. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha





















