ഓയൂരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത. വിവാഹശേഷം 7 വർഷത്തിനകം സ്ത്രീയുടെ അസ്വാഭാവിക മരണമുണ്ടായാൽ ഇന്ത്യൻ ശിക്ഷാനിയമം 304 ബി പ്രകാരം സ്ത്രീധനപീഡന മരണത്തിനാണു കേസെടുക്കുന്നത്. ഈ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്

ഓയൂരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത.
വിവാഹശേഷം 7 വർഷത്തിനകം സ്ത്രീയുടെ അസ്വാഭാവിക മരണമുണ്ടായാൽ ഇന്ത്യൻ ശിക്ഷാനിയമം 304 ബി പ്രകാരം സ്ത്രീധനപീഡന മരണത്തിനാണു കേസെടുക്കുന്നത്. ഈ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ ഇപ്പോൾ കേസ് എടുത്തിട്ടുള്ളത് .
7 വർഷം മുതൽ ജീവപര്യന്തം വരെ തടവാണു ശിക്ഷ. 2013ലായിരുന്നു തുഷാരയുടെ വിവാഹം നടന്നത്. . അത് പ്രകാരം വിവാഹം കഴിഞ്ഞു ആറ് വർഷമേ ആയിട്ടുള്ളൂ . എന്നാൽ തുഷാരയുടേത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു കൊലപാതകക്കുറ്റം (302 വകുപ്പ്) ചുമത്താൻ പൊലീസ് ആലോചിക്കുന്നത്
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് കൊല്ലപ്പെട്ട തുഷാര. സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞിരുന്ന തുക അടുത്തയാഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണ് മരണം. രണ്ട് ലക്ഷം രൂപയാണ് സ്ത്രീധനമായി പറഞ്ഞിരുന്നതെങ്കിലും ഇത് നല്‍കാന്‍ വൈകിയതിനാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാന്‍ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. ഇതിനായി വീട്ടുകാര്‍ ബാങ്ക് വായ്പയും ശരിയാക്കി. ഈ മാസം ആദ്യം തുക ലഭിക്കുമായിരുന്നു.അതിനിടയിലാണ് തുഷാരയുടെ മരണം സംഭവിച്ചത്
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ സ്ത്രീധനം സംബന്ധിച്ച് തുഷാരയെ പീഡിപ്പിച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതായി കണ്ട് തിരക്കിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണവും കടം വീട്ടാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ എടുത്ത ശേഷം അതേപോലുള്ള മുക്കുപണ്ടം തുഷാരയ്ക്ക് നല്‍കിയതാണെന്നു അറിഞ്ഞിരുന്നു.
വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്നുള്ളത് കൊണ്ട് തുഷാരയുടെ വീട്ടുകാര്‍ അതത്ര കാര്യമായി അന്വേഷിച്ചില്ല. വീട്ടില്‍ ചെന്നാല്‍ പോലും മകളെ കാണാന്‍ അവര്‍ അനുവദിച്ചില്ല. ഒരിക്കല്‍ പീഡനം സഹിക്കാതായപ്പോള്‍ തുഷാര ആത്മഹത്യയ്ക്കും ശ്രമം നടത്തി.
വിവാഹം നടക്കുമ്പോള്‍ പ്രാക്കുളത്താണ് ചന്തുലാല്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ മകളെ കാണാനായി അവിടെ എത്തിയപ്പോഴാണ് അവര്‍ ഓയൂരിന് സമീപത്തേക്ക് താമസം മാറിയത് അറിയുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. പഞ്ചസാര കലക്കിയ വെള്ളവും കുതിര്‍ന്ന അരിയും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്.
തുഷാര ഒരിയ്ക്കലും ഭർതൃ വീട്ടിലെ ബുദ്ധിമുട്ടുകൾ സ്വന്തം വീട്ടുകാരോട് പറഞ്ഞുമില്ല. തനിക് സുഖമാണെന്നും ഒരാളും കാണാൻ വേണ്ട എന്നുമാണ് തുഷാര പറഞ്ഞിരുന്നതത്രെ. തുഷാരയെ നശിപ്പിക്കാന്‍ ബിനുലാലും അമ്മയും പല ദുര്‍മന്ത്രവാദങ്ങളും നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha





















