സിഗററ്റ് കവറിന് പുറത്ത് രാജികത്ത് എഴുതി അയക്കാൻ കേരള സെക്രട്ടേറിയറ്റ് തട്ടുകടയല്ല; എങ്ങനെയാണ് രാജിവയ്ക്കേണ്ടതെന്ന് ഒരു ഐ.പി എസ് ഉദ്യോഗസ്ഥനറിയാം; ജേക്കബ് തോമസിന്റെ നീക്കങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലുമോ ?

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പിണറായി വിജയനും പുറമേ ഡിജിപി ജേക്കബ് തോമസ് തങ്ങളെയും മനോഹരമായി പറ്റിച്ചതായി ട്വിന്റി ട്വിന്റി.
പാർലെമെന്റ് തെരഞ്ഞടുപ്പിൽ ജേക്കബ് തോമസിനെ ഒഴിവാക്കാനും ട്വന്റി ട്വിന്റി തീരുമാനിച്ചു. എന്നാൽ ട്വിന്റി ട്വിന്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജേക്കബ് തോമസും അറിയിച്ചു. എന്നാൽ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന് മാത്രം അദ്ദേഹം വിശദീകരിച്ചില്ല.
ധാരാളം സ്വപ്നം കാണുകയും പബ്ളിസിറ്റിക്ക് വേണ്ടി എന്തും പ്രഖ്യാപിക്കുകയും ചെയ്യുന്ന ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം വെറും നമ്പരാണെന്ന് മനസിലാക്കാൻ തങ്ങൾ വൈകി പോയെന്നാണ് ട്വിന്റി ട്വന്റിയുടെ പരിഭവം.
ഒരു വെളുപ്പാൻ കാലത്താണ് ജേക്കബ് തോമസിന് ഇലക്ഷനിൽ മത്സരിക്കാൻ ആഗ്രഹം തോന്നിയത്. അദ്ദേഹം ആദ്യം ബിജെ പിയോടാണ് തന്റെ ആഗ്രഹം പങ്കുവച്ചത്. എന്നാൽ സെൻകുമാർ ഉൾപ്പെടെയുള്ളവർ പാര പണിതതോടെ അദ്ദേഹത്തിന് തന്റെ ആഗ്രഹം തത്കാലം അവസാനിപ്പിക്കേണ്ടി വന്നു.
പിണറായിയുടെ വിശ്വസ്തനായി തുടങ്ങിയതാണ് ജേക്കബ് തോമസിന്റെ യാത്ര. കഴിഞ്ഞ സർക്കാർ തന്നെ അകാരണമായി ഉപദ്രവിച്ചതായി അദ്ദേഹം ആരോപണങ്ങൾ ഉയർത്തി കൊണ്ടേയിരുന്നു. അതിന്റെ ഫലമായിരുന്നു പിണറായി അദ്ദേഹത്തിന് നൽകിയ സമ്മാനം. വീജിലൻസ് ഡയറക്ടറായിരിക്കെ അദ്ദേഹം പിണറായിയുടെ വീടിന്റെ ഐശ്വര്യമായിരുന്നു . എന്നാൽ സ്വന്തം സഹപ്രവർത്തകരെ തലോടാൻ തുടങ്ങിയതോടെ ജേക്കബ് തോമസ് പിണറായിക്ക് അനഭിമതനായി.
പുസ്തകം എഴുതി ജേക്കബ് തന്നെ പ്രകോപ്പിപ്പിക്കുമെന്ന് പിണറായി മനസാ വാചാ വിചാരിച്ചില്ല. അതാടെ ജേക്കബ് തോമസിനെ ഇല്ലാതാക്കാൻ പിണറായി തീരുമാനിച്ചു. അങ്ങനെയാണ് ചരിത്രത്തിൽ ഒരു ഉദ്യോഗസ്ഥനും അനുഭവിക്കാത്ത പീഡനങ്ങൾക്ക് അദ്ദേഹത്തിന് വിധേയനാകേണ്ടി വന്നത്.
അപ്പോഴും പിണറായിക്ക് എതിരെ ഒന്നും മിണ്ടാൻ ജേക്കബ് തയ്യാറായില്ല. കൂർകിലെ ഭൂമി ഇടപാടിനെ കുറിച്ചുള്ള ആരോപണങ്ങളിൽ നിന്ന് അദ്ദേഹം ഇതു വരെ കര കയറിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് പിണറായിക്കെതിരെ അദ്ദേഹം രംഗത്ത് വരാത്തത്. പിണറായിക്കുള്ള സഹതാപം കളഞ്ഞു കുളിക്കരുതെന്ന് അദ്ദേഹം കരുതി കാണണം.
ട്വന്റി ട്വന്റി ഇത്തവണ ലോക്സഭാ തെരഞ്ഞടുപ്പിൽ മതസരിക്കാൻ തീരുമാനിച്ചിരുന്നില്ല. സ്ഥാനാർത്ഥിയാക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയത് ജേക്കബ് തോമസാണ്. എന്നാൽ ഐ.പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് താൻ രാജിവയ്ക്കുന്നതായി ഒരു വെള്ള കടലാസിൽ എഴുതി സർക്കാരി എ ഇമെയിൽ അയക്കുകമായിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ജോലി ഉപേക്ഷിക്കുന്ന മാർഗ്ഗം ഇങ്ങനെയല്ല. അത് അറിയാത്തതു കൊണ്ടല്ല ജേക്കബ് തോമസ് ഇത്തരത്തിൽ കത്ത് അയച്ചത്. അതായത് ജേക്കബിന്റെ നീക്കങ്ങൾക്ക് പിന്നിൽ മറ്റെന്തോ ഉണ്ടെന്ന് വ്യക്തം. രാജി സർക്കാർ സ്വീകരിച്ചില്ലെന്ന വാദമാണ് ജേക്കബ് തോമസ് ഉന്നയിച്ചത് . എന്നാൽ എങ്ങനെയാണ് രാജിവയ്ക്കേണ്ടതെന്ന് ജേക്കബ് തോമസിനറിയാം എന്നാണ് സർക്കാർ പറയുന്നത്. രാജിവയ്ക്കാനല്ല ജേക്കബിന്റെ ഉദ്ദേശമെന്നും സർക്കാർ വ്യത്തങ്ങൾ ചൂണ്ടികാണിക്കുന്നു.
സിഗററ്റ് കവറിന് പുറത്ത് രാജികത്ത് എഴുതി അയക്കാൻ കേരള സെക്രട്ടേറിയറ്റ് തട്ടുകടയല്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















