മൈസൂരിൽ നിന്നും കണ്ണൂരിലെത്തി സ്ഥിരതാമസമാക്കി; കൊല്ലപ്പെടുന്ന ദിവസം ശാലു രാത്രി പതിനൊന്നു മണിവരെ അയാളുമായി സംസാരിച്ച് നടന്നു; കൊലപാതകത്തിലേയ്ക്ക് എത്താൻ പിന്നെ അവിടെ സംഭവിച്ചതെന്ത്? കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡിനു സമീപം ട്രാൻസ്‍ജെൻഡർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു...

ഇന്നലെ രാവിലെ ഒമ്ബതോടെ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡിനു സമീപം യു.കെ. ശങ്കുണ്ണി റോഡിലാണു മൃതദേഹം കണ്ടെത്തിയത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കൊലപാതകമെന്നു സംശയം. രാത്രി ഏറെ വൈകി ഷാലു സംഭവസ്‌ഥലത്തു സംസാരിച്ചു നില്‍ക്കുന്നതു കണ്ടതായി പോലീസിനു വിവരം ലഭിച്ചു. രാത്രി പതിനൊന്നിന് ഷാലുവും മറ്റൊരാളും നടന്നുപോകുന്ന ദൃശ്യം സമീപത്തെ സി.സി. ടിവി ക്യാമറയില്‍നിന്നു ലഭിച്ചു.സ്‌ഥലത്തെത്തിയ പോലീസ്‌നായ മാവൂര്‍ റോഡ് ശ്‌മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപം വരെ ഓടി. ഇതിനു സമീപമുള്ള സി.സി. ടിവിയും പോലീസ് പരിശോധിക്കും.
മൈസൂരില്‍നിന്നെത്തി കണ്ണൂരില്‍ സ്‌ഥിരതാമസമാക്കിയ ഷാലുവാണു മരിച്ചതെന്നു പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ പുനര്‍ജനിയുടെ പ്രവര്‍ത്തക സിസിലി ജോണ്‍ എത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. കോഴിക്കോട് എത്തുന്നതിനു മുമ്ബ് ഷാലു വിളിച്ചിരുന്നെന്നും ആരോ നിരന്തരം ഉപദ്രവിക്കുന്നെന്നു പറഞ്ഞെന്നും സിസിലി പറഞ്ഞു.
വിരലടയാള വിദഗ്‌ധന്‍ സംഭവസ്‌ഥലത്തെത്താന്‍ വൈകിയതിനാല്‍ ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്കു മാറ്റാന്‍ നാലു മണിക്കൂറോളം വൈകിയതു വിവാദമായി.ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സാധാരണയായി ഒത്തുചേരുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















