കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ... വീടിന്റെ മുറ്റത്തും വരാന്തയിലുമായിരുന്നു ഇരുവരുടെയും മൃതദേഹം... സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തനി നിറം പുറത്തായി... ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ച് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തി; കൊലപാതക ചുരുളഴിഞ്ഞതിങ്ങനെ....

കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചിലമ്ബികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുറ്റത്തും വരാന്തയിലുമായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ തങ്കമ്മയും സിനിയും മാത്രമായിരുന്നു താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ (35) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കൊല്ലപ്പെട്ടത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ആത്മഹത്യയാണെന്നായിരുന്നു നാട്ടില്‍ പ്രചരിച്ചിരുന്നതെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ അത് കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് പ്രതി പിടിയിലായത്. കൊലയാണെന്ന് വ്യക്തമായതോടെ പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഇരുവരും അയല്‍ക്കാരുമായി വലിയ രീതിയില്‍ അടുപ്പം സൂക്ഷിച്ചിരുന്നില്ല. കൂടാതെ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
https://www.facebook.com/Malayalivartha





















