മദ്യ ലഹരിയിൽ മകന്റെ കൺട്രോൾ പോയി... പെറ്റമ്മയെ ചവിട്ടി വീഴ്ത്തിയശേഷം അരങ്ങേറിയത് ക്രൂരകൊലപാതകം; ഇടുപ്പെല്ലും വാരിയെല്ലും ഒടിഞ്ഞു ആന്തരികാവയവത്തില്‍ തുളച്ചുകയറി!! ചേർത്തലയെ നടുക്കിയ കൊലപാതകം ചുരുളഴിയുന്നു

ചേർത്തലയിലാണ് സംഭവം. സന്തോഷും മാതാവുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മദ്യലഹരിയില്‍ വീട്ടിലെത്തിയ സന്തോഷ് മാതാവുമായി വാക്കേറ്റമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഇയാള്‍ മാതാവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കല്യാണി വീണതോടെ ഇയാള്‍ പുറത്തേക്ക് പോയി.
മടങ്ങിയെത്തിയപ്പോള്‍ കല്യാണി രക്തസ്രാവം മൂലം അവശനിലയിലായിരുന്നു. രക്തം കഴുകി കളഞ്ഞ ശേഷം സന്തോഷ് അമ്മയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
മാര്‍ഗമധ്യേ മരണമടഞ്ഞതോടെ മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയില്‍ തിരികെയെത്തിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പട്ടണക്കാട് പോലീസിനെ വിവരം അറിയിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് നിലപാട് എടുത്തെങ്കിലും പോലീസ് അംഗീകരിച്ചില്ല. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ െതെക്കല്‍ നിവര്‍ത്തില്‍ കല്യാണി(75)യുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ സന്തോഷി(45) നെ പട്ടണക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പോലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ചോരക്കറയുള്ള പായയും കല്യാണി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. വിരലടയാള, ശാസ്ത്രീയ പരിശോധന വിദഗ്ധരെത്തി രക്ത സാമ്ബിളും മറ്റ് തെളിവുകളും ശേഖരിച്ചു.
സന്തോഷ് അടക്കമുള്ളവര്‍ സംഭവത്തില്‍ പരാതിയില്ലെന്ന നിലപാടുമായി പോലീസിനെ സമീപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ബാഹ്യസമ്മര്‍ദ്ദം ഏറിയതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. സന്തോഷിനോട് വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതായതോടെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചവിട്ടേറ്റ് ഇടുപ്പെല്ലും വാരിയെല്ലും ഒടിഞ്ഞതായും ഇടുപ്പെല്ല് ആന്തരീകാവയവത്തില്‍ തുളച്ച് കയറിയതാണ് രക്തസ്രാവത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇതേതുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha




















