കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴി... വീടിന്റെ മുറ്റത്തും വരാന്തയിലുമായിരുന്നു ഇരുവരുടെയും മൃതദേഹം... സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തനി നിറം പുറത്തായി... വിവാഹം ചെയ്തില്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നൽകുമെന്ന് പറഞ്ഞതോടെ മറ്റൊന്നും നോക്കിയല്ല!!! അമ്മയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം... ഒടുക്കം കള്ളി പുറത്തായതോടെ...

കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക ചുരുളഴിയുന്നു. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചിലമ്ബികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ മുറ്റത്തും വരാന്തയിലുമായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ തങ്കമ്മയും സിനിയും മാത്രമായിരുന്നു താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്കഴിഞ്ഞ 26ന് വൈകിട്ട് അഞ്ചരയോടെയാണു പ്രതി ഇരുവരെയും കൊലപ്പെടുത്തിയത്. പിടിയിലാകുമെന്നറിഞ്ഞ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വര്‍ഷങ്ങളായി ചിലമ്ബന്‍കുന്നേല്‍ പുരയിടത്തിലെ പണികള്‍ ചെയ്‌തിരുന്ന സജി സിനിയുമായി അടുപ്പത്തിലായിരുന്നു.
വിവാഹം ചെയ്‌താലേ ബന്ധവുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമുള്ളുവെന്ന് സിനി പറഞ്ഞെങ്കിലും സജി താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് പീഡിപ്പിച്ചുവെന്നു കാട്ടി പോലീസില്‍ പരാതി നല്‍കുമെന്ന് സിനി സജിയോടു പറഞ്ഞത്. ഇതോടെ പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സിനിയെയും മാതാവ് തങ്കമ്മയെയും തലയ്‌ക്ക് അടിച്ച് കൊല്ലുകയായിരുന്നു. കഞ്ചാവിന് അടിമയായിരുന്ന പ്രതി കൊലപാതകസമയത്തും കഞ്ചാവ് ലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകശേഷം പ്രതി സിനിയുടെ കാലിലെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണപാദസരം കവരുകയും ചെയ്‌തിരുന്നു.
കൃത്യത്തിനുശേഷം കൂട്ടിക്കല്‍ ടൗണിലെ സ്വകാര്യ ധനമിടപാടു സ്‌ഥാപനത്തില്‍ പതിനായിരം രൂപയ്‌ക്ക് സ്വര്‍ണം പണയം വച്ചശേഷം മുണ്ടക്കയത്തെ ലോഡ്‌ജില്‍ മുറിയെടുത്ത് താമസിച്ചു.
പിന്നീട് രണ്ടുദിവസം ഒളിവില്‍ കഴിഞ്ഞു. ഇതിനിടയില്‍ സജിയുടെ സഹോദരന്‍ സുഹൃത്തുക്കളുമായി മദ്യപിക്കുമ്ബോള്‍ സജിക്ക് സിനിയില്‍ നോട്ടമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് അന്വേഷണസംഘത്തിനുമുന്നില്‍ എത്തിയത്. അറസ്‌റ്റിലായ സജിയെ കൊലപാതകം നടന്ന വീട്ടിലും പണമിടപാടു സ്‌ഥാപനത്തിലും എത്തിച്ച് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. മധുസൂദനന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിനായി കസ്‌റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha




















