വിജയരാഘവാ,കളി കുഞ്ഞാപ്പയോട് വേണ്ട; രമ്യഹരിദാസിനെയും തന്നെയും ചേർത്ത് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ അപവാദം പ്രസംഗിച്ചതിന് പിന്നാലെ ജലീലിന്റെ കഴുത്തിൽ തോർത്ത് മുറുക്കി കുഞ്ഞാലിക്കുട്ടി

മന്ത്രി കെ റ്റി ജലീലിനെ രക്ഷിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസ് എഴുതിതള്ളിയ പിണറായി സർക്കാരിനെ കുഞ്ഞാലിക്കുട്ടി കാലുവാരി. ആനുകൂല്യം പറ്റിയ ശേഷം കുഞ്ഞാലിക്കുട്ടി പി.കെ.ഫിറോസിനെ കൊണ്ട് ജലീൽ കേസ് മുറുക്കിച്ചു.
രമ്യഹരിദാസിനെയും തന്നെയും ചേർത്ത് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ അപവാദം പ്രസംഗിച്ചതിന് പിന്നാലെയാണ് ജലീലിന്റെ കഴുത്തിൽ കുഞ്ഞാലിക്കുട്ടി തോർത്ത് മുറുക്കിയത്. വിജയരാഘവന്റെ പ്രസ്താവനയോട് കുഞ്ഞാലിക്കുട്ടി ഇതുവരെയും പ്രതികരിച്ചിട്ടില്ല. പകരം പിണറായി മന്ത്രിസഭയുടെ അടിക്കല്ല് ഇളക്കുന്ന തരത്തിൽ പണികൊടുത്തു.
ഇതോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.റ്റി. ജലീൽ രാജിവയ്ക്കാൻ സാധ്യതയേറി . സർക്കാരിൽ നിന്നും ആവശ്യപ്പെട്ട വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതിക്ക് തോന്നിയാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാനാവില്ല.
മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് മന്ത്രിയും സർക്കാരും വീണ്ടും പ്രതിസന്ധിയിലായത് . വിജയരാഘവനെ പോലുള്ളവർ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുമ്പോൾ കൂനിൻ മേൽ കുരുവായി മാറിയിരിക്കുകയാണ് ജലീൽ. ജലീലിനെ ഇനിയും ചുമന്നാൽ തങ്ങളുടെ അഴിമതി വിരുദ്ധ ഇമേജിന് കോട്ടം തട്ടുമെന്ന് സർക്കാർ മനസിലാക്കുന്നു.
ജലീലിന് കൂടുതൽ ഉപദ്രവമുണ്ടാകാതിരിക്കാനാണ് വി എസിന്റെ കേസിൽ സർക്കാർ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിലപാടെടുത്തത്. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടി പറ്റിച്ചു.
ഫിറോസിന്റെ പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ് . പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില്‍ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്‍സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിക്കുകയും ഈ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. തുടര്‍ന്ന് കേസ് വേനലവധിക്കാലത്തിന് ശേഷം പരിഗണിക്കാനായി മാറ്റിവച്ചു.
അതേസമയം യോഗ്യതാ മാനദണ്ഡത്തില്‍ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നിയമിക്കപ്പെട്ടയാള്‍ അനധികൃതമായി ആനുല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ ഹര്‍ജി. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.
ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ തലപ്പത്ത് നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നല്‍കിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
കുഞ്ഞാലിക്കുട്ടി കോടിയേരിയും പിണറായിയും തമ്മിൽ നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ്. എന്നാൽ എ വിജയരാഘവന്റെ പ്രസ്താവനയോടെ കുഞ്ഞാലിക്കുട്ടി തെറ്റി.
https://www.facebook.com/Malayalivartha




















