ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിത എസ് നായർ രണ്ടും കല്പിച്ചുതന്നെ ...സരിത എസ് നായർ വയനാട്ടിൽ നിന്ന് രാഹുലിനെതിരെയും മത്സരിക്കും..കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം മറുപടി നൽകിയില്ല.. ഇതിൽ പ്രതിഷേധിച്ചാണ് രാഹുലിനെ നേരിടാൻ സരിത തീരുമാനിച്ചതത്രെ

എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ തയ്യാറെടുക്കുന്നു .സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. എറണാകുളത്ത് ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ മത്സരിക്കാൻ സരിത പത്രിക വാങ്ങിയിരുന്നു.
ഇപ്പോൾ വയനാട്ടിൽ രാഹുലിനെതിരെയും മത്സരിക്കാൻ തീരുമാനിച്ചതും സോളാർ തട്ടിപ്പ് കേസുമായി ബന്ധപെട്ടു തന്നെ എന്ന് സരിത പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയച്ചെങ്കിലും രാഹുൽ ഇതൊന്നും കണ്ട മട്ടില്ല. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. എന്നാൽ തന്റെ പരാതി കേൾക്കാനോ നടപടി എടുക്കാനോ ആരും തയ്യാറാകുന്നുമില്ല ..
ഇതിനെതിരെയുള്ള പ്രതികരണമായാണ് ഇത്തവണ ഇലക്‌ഷനിൽ മത്സരിക്കുന്നത്.. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha




















