ഇടയ്ക്ക് മരുന്നിന്റെ മയക്കം വിട്ടുണരുമ്പോൾ അവർ ചോദിക്കും എന്റെ ഉമ്മയും ബാപ്പയും എവിടെ? 23 മിനിറ്റ് വൈകിയപ്പോൾ ആ കുരുന്നുകൾക്ക് നഷ്ടമായത് ഉമ്മയും ബാപ്പയും; അവരുടെ സ്വപ്നമായിരുന്നു ആ ഡല്‍ഹി യാത്ര... പക്ഷെ അവരുടെ ജീവിതത്തിൽ കരിനിഴലായി എത്തിയതും അതെ യാത്ര തന്നെ...

അബ്ദുള്‍ ഖാദറിനൊപ്പം കുടുംബാംഗങ്ങളും, പൊതുമരാമത്ത് കരാര്‍ ജോലി ചെയ്യുന്ന അടുത്ത സ്‌നേഹിതന്മാര്‍ രണ്ടുപേരും ഇവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ 20 പേരാണ് ഉണ്ടായിരുന്നത്. ഇന്നത്തെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് ടിക്കറ്റ് ഉറപ്പിച്ച ശേഷം അതുവരെയുള്ള ഒരു ദിവസം മൂന്നാറില്‍ സന്ദര്‍ശനം നടത്താമെന്ന കൂട്ടായ തീരുമാനമാണ് സംഘത്തെ മൂന്നാറിലേക്ക് തിരിച്ചു വിട്ടത്. ഉച്ചയ്ക്കു മുന്‍പായി മൂന്നാറിലെ വിവിധ പ്രദേശങ്ങള്‍ കണ്ട് ആസ്വദിച്ച് മൂന്നു കാറുകളിലായി നെടുമ്ബാശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി വിമാനത്താവളത്തിന് സമീപം ഹോട്ടലില്‍ താമസിച്ച ശേഷം ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കാണ് പദ്ധതി പുനര്‍ക്രമീകരിച്ചിരുന്നത്.
ഇന്നലെ അടിമാലിക്കു സമീപം ദേശീയപാതയില്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ പഴയന്നൂര്‍ കൂട്ടുപുരയ്ക്കല്‍ അബ്ദുള്‍ ഖാദര്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഡല്‍ഹിയിലെത്തി കുളു, മൊണാലി ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇന്നലെ പുലര്‍ച്ചെ തൃശൂരിലെ വീട്ടില്‍ നിന്നുമിറങ്ങിയത്. രാവിലെ 6.45നായിരുന്നു വിമാനത്തിന്റെ സമയം. എന്നാല്‍ ഇവിടെ എത്തുവാന്‍ പറഞ്ഞിരുന്ന സമയത്തില്‍ നിന്നും 23 മിനിറ്റ് െവെകിയതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വിമാനത്തില്‍ അധികൃതര്‍ പോകാന്‍ അനുവദിച്ചില്ല. അബ്ദുള്‍ ഖാദര്‍ ഓടിച്ചിരുന്ന എത്തിയോസ് കാറിന്റെ മുന്‍സീറ്റില്‍ ഭാര്യ സഫിയയും പിന്‍ സീറ്റീല്‍ ഖാദറിന്റെ മാതാവ് ബിവിയും മക്കളായ പത്താം €ാസുകാരി അസ്മയും അഞ്ചാം €ാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റാഫിയുമുണ്ടായിരുന്നു. മറ്റു രണ്ടു കാറുകളിലായി ബാക്കിയുള്ള കുട്ടികളടക്കം 15 പേരും പിന്നാലെയുണ്ടായിരുന്നു. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബാക്കിയുള്ളവര്‍ക്ക് ഗുരുതരമായ സ്ഥിതിയില്ലെങ്കിലും സൗകര്യാര്‍ത്ഥം അവരെയും രാത്രിയോടെ രാജഗിരിയിലേക്കു തന്നെ മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ദേശീയപാതയില്‍ നിന്നും തെന്നി മാറിയ നിലയിലാണ്. സഹയാത്രികരും സുഹൃത്തുക്കളും നാട്ടുകാരും പോലീസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന മക്കളോ മാതാവോ അബ്ദുള്‍ ഖാദര്‍ എന്നന്നേക്കുമായി യാത്രയായ വിവരം രാത്രി െവെകിയും അറിഞ്ഞിട്ടില്ല. തലയ്ക്ക് പരുക്കേറ്റ 15കാരി അസ്മ മരുന്നിന്റെ മയക്കത്തില്‍ നിന്നും ഇടയ്ക്കിടെ ഉണരുമ്ബോള്‍ വാപ്പയെും ഉമ്മയെയും തിരക്കുമ്ബോഴും ബന്ധുക്കളും നാട്ടുകാരും അവര്‍ക്ക് കുഴപ്പമില്ലെന്ന നിലയില്‍ ആശ്വസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മൂന്നു കുടുംബത്തിലെ 22 അംഗങ്ങള്‍ ഡല്‍ഹി യാത്ര പ്ലാന്‍ ചെയ്തിരുന്നത്. പൊടുന്നനെയുണ്ടായ പ്രളയക്കെടുതി മൂലം അന്നത്തെ യാത്ര മാറ്റി വച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ അടച്ച സൗകര്യം നോക്കി യാത്ര ഇന്നലത്തേയ്ക്ക് മാറ്റിയത്. ഇതിനിടെ അസൗകര്യം കാരണം രണ്ട് അംഗങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഫിയയെ െവെകിട്ട് അഞ്ചോടെ തന്നെ അടിമാലിയില്‍ നിന്നും രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha




















