എന്തിനാണ് ബി ജെ പി ക്കാരോട് ഈ ക്രൂരത ; പോസ്റ്റര്‍ കീറിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ ഇടത് മുന്നണി നേതാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചു

പോസ്റ്റര്‍ കീറിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ ഇടത് മുന്നണി നേതാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചു. കൊട്ടാരക്കര തേവലപ്പുറത്താണ് സംഭവം. അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് കടയടച്ച് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പോസ്റ്റര്‍ കീറിയത്.
റോഡരികില്‍ മതിലില്‍ ഒട്ടിച്ചിരുന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകളാണ് നശിപ്പിച്ചത്. ടോര്‍ച്ച് അടിച്ച് ആദ്യം പോസ്റ്റര്‍ ആരുടേതെന്ന് വിലയിരുത്തി. പിന്നെ ചുറ്റും കണ്ണോടിച്ച് ആരുംകാണുന്നില്ലെന്ന് ഉറപ്പാക്കി സത്യദാസ് പോസ്റ്ററുകള്‍ കീറിക്കളഞ്ഞ ശേഷം ഒന്നും സംഭവിക്കാത്തപോലെ നടന്ന് വീട്ടിലേക്ക് പോയി.
എന്നാല്‍ രാവിലെ സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോസ്റ്റര്‍ കീറിയ ആളെ മനസിലാക്കിയത്. ബി.ജെ.പി പ്രവര്‍ത്തകനുമായ സത്യദാസിനോട് വഴക്കുണ്ടാക്കാന്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ തയ്യാറായില്ല. പകരം 150 പോസ്റ്റര്‍ നല്‍കി. നാട് മുഴുക്കെ ഒട്ടിക്കാന്‍ നിര്‍ദ്ദേശിച്ചു. സംഗതി വിഷയമാക്കേണ്ടെന്ന് കരുതി സത്യദാസ് പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു.
നൂറുകണക്കിന് പ്രവര്‍ത്തകരെയും കൂട്ടി ആഘോഷമായി നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോയതാണ്. പക്ഷെ ആര്‍ഡിഒ ഓഫീസില്‍ എത്തിയപ്പോഴാണ് മനസിലായത് സമര്‍പ്പിക്കാനുള്ള പത്രിക എടുക്കാന്‍ മറന്നെന്ന്. മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനാണ് കഴിഞ്ഞ ദിവസം അബദ്ധം പിണഞ്ഞത്.
സജി ചെറിയാന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളുമായി തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് പത്രിക നല്‍കാനായി ചിറ്റയം ആര്‍ഡിഒ ഓഫീസിലെത്തിയത്. പത്രിക നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രികയെടുത്ത് വരാന്‍ പ്രവര്‍ത്തകരെ പറഞ്ഞ് വിട്ടു. ഇവര്‍ പത്രികയുമായെത്തുന്നത് വരെ നോട്ടീസും വായിച്ചിരിക്കുകയായിരുന്നു സ്ഥാനാര്‍ഥിയും കൂട്ടരും.
പിന്നീട് നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് പന്ത്രണ്ടരയ്ക്കാണ് പത്രികാസമര്‍പ്പണം പൂര്‍ത്തിയായത്. അപ്പോഴും ആശങ്കയോടെ ആര്‍ഡിഒ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha




















