കോട്ടയത്തെ ഇരട്ട കൊലപാതകത്തിന് ശേഷം സമീപത്തെ റബര്‍തോട്ടത്തിലേയ്‌ക്ക് വലിച്ചെറിഞ്ഞ ചുറ്റിക കണ്ടെത്താനാകാതെ അന്വേഷണസംഘം; പ്രതിയുടെ പരസ്‌പരവിരുദ്ധമായ സംസാരം അന്വേഷണ സംഘത്തെ കുഴയ്‌ക്കുന്നു...

കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക തെളിവായ ചുറ്റിക കണ്ടെത്താനാവാതെ അന്വേഷണസംഘം കുഴങ്ങുന്നു. പ്രതി മൂത്തശേരില്‍ സജി (35)യെ കഴിഞ്ഞദിവസം അന്വേഷണസംഘം കൊലപാതകം നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു.
സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചിലമ്ബികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുറ്റത്തും വരാന്തയിലുമായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ തങ്കമ്മയും സിനിയും മാത്രമായിരുന്നു താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്കഴിഞ്ഞ 26ന് വൈകിട്ട് അഞ്ചരയോടെയാണു പ്രതി ഇരുവരെയും കൊലപ്പെടുത്തിയത്. പിടിയിലാകുമെന്നറിഞ്ഞ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കൃത്യത്തിനുശേഷം സമീപത്തെ റബര്‍തോട്ടത്തിലേയ്‌ക്കു വലിച്ചെറിഞ്ഞുവെന്നാണ് സജി മൊഴി നല്‍കിയത്. എന്നാല്‍ തെളിവെടുപ്പിനെത്തിയ അന്വേഷണസംഘം മണിക്കൂറുകളോളം മെറ്റല്‍ ഡിറ്റക്‌ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും ചുറ്റിക കണ്ടെത്താനായില്ല. പ്രതി പരസ്‌പരവിരുദ്ധമായി സംസാരിക്കുന്നതും അന്വേഷണ സംഘത്തെ കുഴയ്‌ക്കുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ തുടരന്വേഷണത്തിനു വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും സംഭവ സ്‌ഥലത്ത് എത്തിച്ചു തിരച്ചില്‍ നടത്താനാണു തീരുമാനം.
കഴിഞ്ഞ 26നാണു പ്ലാപ്പള്ളി ചിലമ്ബിക്കുന്നേല്‍ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിയുമായി പ്രതി സജി അടുപ്പത്തിലായിരുന്നു. സജിയോട് തന്നെ വിവാഹം ചെയ്യണമെന്നു സിനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആദ്യം തങ്കമ്മയെയും പിന്നീട് മുറ്റത്തു നിന്ന സിനിയെയും ചുറ്റികകൊണ്ടു തലയ്‌ക്കും ശരീരത്തും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha





















