പെൺകുട്ടിയുടെ നെഞ്ചിൽ രക്തം, ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിൽ; വർഷങ്ങൾക്ക് മുമ്പ് അമ്മ മരിച്ചതോടെ, അച്ഛൻ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ വളർത്തിയ മുത്തശ്ശിക്കും, മുത്തശ്ശനും കാണേണ്ടിവന്നത് പേരക്കുട്ടിയുടെ മരണം

തൃശൂർ ചിയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്‍പസമയം സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊടകര ആക്സിസ് എന്‍ജി. കോളജ് വിദ്യാര്‍ഥിനിയാണ് നീതു (22) കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) ബന്ധുക്കള്‍ പിടികൂടി.
ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. പിന്‍വാതിൽ വഴിയാണ് വീട്ടില്‍ കയറിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. സമീപവാസികൾ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു.
പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടർന്ന് ചോദ്യം ചെയ്യും. കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയി. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha





















