വീട്ടിൽക്കയറിവന്ന് സംസാരിച്ചിരുന്ന സുഹൃത്ത് പ്രണയാഭ്യർത്ഥന നടത്തിയതിൽ അസ്വസ്ഥയായ നീതു തർക്കത്തിലേർപ്പെട്ടതോടെ കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തി; ക്രൂരത അവസാനിപ്പിക്കാതെ മരണമുറപ്പാക്കാന്‍ കഴുത്തിൽ ആഞ്ഞുകുത്തി: കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയുടെ ഉയിരെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ

തൃശൂര്‍ ചിയ്യാരത്ത് വീട്ടില്‍കയറി പെണ്‍കുട്ടിയെ പെട്രോളിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകർ പിടികൂടി ഇയാളെ മർദ്ദിച്ചവശനാക്കുകയായിരുന്നു. തുടർന്നായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടകര ആക്‌സിസ് എന്‍ജീനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനായ നീതുവിന്റെ വീട്ടില്‍ സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നിതീഷ് അതിക്രമിച്ചു കടന്നാണ് കൃത്യം നടത്തിയിരിക്കുന്നത്.
22 കാരിയായ ചിയാരം സ്വദേശിയും ബി. ടെക്ക് വിദ്യാർത്ഥിനിയുമായ നീതുവാണ് പ്രണയം നിരസിച്ചതിനെ പേരിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തിയെന്ന് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്ബ് മരിച്ചതാണ്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ബൈക്കിലെത്തിയ പ്രതിവീടിന്റെ പിന്‍ഭാഗത്ത് കൂടി അകത്തു കയറുകയായിരുന്നുവെന്നാണ് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പ്രതിയുടെ വരവ്. വാക്കു തര്‍ക്കത്തിനിടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ചിയ്യാരം പോസ്റ്റോഫീസിനു സമീപമാണ് നീതു താമസിച്ചിരുന്നത്.
തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥനതിന് പതിനെട്ടുകാരന്‍ കുത്തി വീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കടപ്ര കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യു പിടിയിലായിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്ബാണ് കേരളത്തെ തേടി മറ്റൊരു ദുരന്തം കൂടി എത്തുന്നത്.
https://www.facebook.com/Malayalivartha




















