ലൈസൻസില്ലാതെ പതിനഞ്ചുകാരൻ പാതിരാത്രി കൂട്ടുകാരനുമായി കാറെടുത്ത് കറങ്ങാൻ പോയി, നിയന്ത്രണംവിട്ട് കാറ് മറിഞ്ഞതോടെ പൊടിയും തട്ടി സ്ഥലംവിട്ടു; പിന്നാലെ വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷണം പോയെന്ന പരാതിയുമായി അച്ഛൻ പോലീസ് സ്റ്റേഷനിൽ... ട്വിസ്റ്റ് പുറത്തായത് പോലീസ് വിരട്ടിയതോടെ

വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷണം പോയെന്ന പരാതിയുമായി ഗൃഹനാഥൻ പൊലീസിനെ സമീപിച്ചതിന് പിന്നാലെയറിഞ്ഞത് ലൈസൻസില്ലാതെ കാറോടിച്ച പതിനഞ്ചുകാരനും സുഹൃത്തും അപകടത്തിൽപ്പെട്ടെന്ന്. ഏറ്റുമാനൂർ തവളക്കുഴിയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കാറ് തലകീഴായി മറിഞ്ഞത്. ഗൃഹനാഥന്റെ മകനും പ്രായമായ അച്ഛനും മാത്രമായിരുന്നു വീട്ടില്‍. ബന്ധുവിന്റെ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് ഇവർ എറണാകുളത്ത് പോയിരുന്നു. തിരികെ വീട്ടിലെത്തുമ്പോഴാണ് കാർ മോഷണം പോയെന്ന് അറിയുന്നത്.
ഗൃഹനാഥന്റെ മകനും പ്രായമായ അച്ഛനും മാത്രമായിരുന്നു വീട്ടില്‍. ബന്ധുവിന്റെ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് ഇവർ എറണാകുളത്ത് പോയിരുന്നു. തിരികെ വീട്ടിലെത്തുമ്പോഴാണ് കാർ മോഷണം പോയെന്ന് അറിയുന്നത്. പൊലീസ് വീട്ടിലുള്ളവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മകന്റെ ഉത്തരങ്ങളിൽ പൊരുത്തക്കേടു കണ്ടതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. മകനും സുഹൃത്തും കൂടി കാറുമായി പുലർച്ചെ മൂന്നിനു സവാരി പോയപ്പോഴാണ് അപകടമുണ്ടായത്. വെമ്പള്ളിക്കവലയ്ക്കു സമീപം കാർ നിയന്ത്രണംവിട്ടു തലകീഴായി മറിയുകയായിരുന്നു.
കാർ പൂർണമായും തകർന്നു. എന്നാൽ, അപകടത്തിൽ ഒരു പോറൽ പോലും ഇരുവർക്കും ഉണ്ടായില്ല. കാർ ഉയർത്താൻ കഴിയാതെ വന്നതോടെ ഇവർ സംഭവസ്ഥലത്തു നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ പരാതി പിൻവലിച്ചതോടെ പോലീസ് കേസെടുക്കാതെ വിട്ടു.
https://www.facebook.com/Malayalivartha




















