വിധി വില്ലനായി മാറിയത് എട്ടുംപൊട്ടും തിരിയാത്ത ഏഴുവയസുകാരിക്ക് മുമ്പിൽ; അർബുദം വന്ന് അമ്മ മരിച്ചത് അഞ്ച് വർഷങ്ങൾക്ക് മുമ്പും, അച്ഛൻ വാഹനാപകടത്തിൽ മരിച്ചത് രണ്ടുവർഷങ്ങൾക്ക് മുമ്പും; ഉറ്റവർ മരണപ്പെട്ട സങ്കടം മായും മുമ്പ് ആകെ ആശ്രയമായിരുന്ന സഹോദരനെയും വിധി മിന്നലിന്റെ രൂപത്തിൽ തട്ടിയെടുത്തതോടെ അന്ന ഇനി തനിച്ച്...

ശക്തമായ വേനല്‍ മഴയില്‍ ആകെയുണ്ടായിരുന്ന സഹോദരനെയും മിന്നലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തപ്പോൾ ഏഴാം ക്ലാസുകാരി അന്ന എന്ത് ചെയ്യണമെന്ന് അറിയാതെ വിധിക്ക് മുമ്പിൽ നെഞ്ചുതകർന്നിരിക്കുകയാണ്. മുളന്തുരുത്തിയില്‍ ഇന്നലെ മിന്നലേറ്റു മരിച്ച അനക്‌സിന്റെ പിതാവും മാതാവും ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്. അനക്‌സിന്റെ പിതാവ് പെരുവംമൂഴിയില്‍ ബിജു രണ്ടു വര്‍ഷം മുമ്പ് വാഹനാപകടത്തിലാണ് മരിച്ചത്. അര്‍ബുദരോഗിയായ മാതാവ് സാലി അഞ്ചുവര്‍ഷം മുമ്പാണ് മരിച്ചത്.
രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിയായിരുന്ന അനക്‌സ്, സഹോദരിയോടൊപ്പം അമ്മയുടെ പാമ്പ്രയിലുള്ള വീട്ടിലായിരുന്നു താമസം. ഇന്നലെ ഉച്ചകഴിഞ്ഞ് അനക്‌സ് മുടിവെട്ടുന്നതിനാണ് വെട്ടിക്കലുള്ള മാതൃ സഹോദരന്‍ ജോണിയുടെ വീട്ടിലെത്തിയത്. വീടിന്റെ വര്‍ക്ക്‌ഏരിയായില്‍ നിൽക്കുമ്പോഴാണ് ജോണിയുടെ ഭാര്യ സാലിക്കൊപ്പം അനക്‌സിനും ഇടിമിന്നലേറ്റത്. വടവ്‌കോട് രാജര്‍ഷി മെമ്മോറിയല്‍ െഹെസ്‌കൂളിലെ വിദ്യാര്‍ഥിയായ അനക്‌സ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ദുരന്തം വേട്ടയാടിയ കുടുംബത്തില്‍ ഇനി ബാക്കിയുള്ളത് അനക്‌സിന്റെ സഹോദരി ഏഴാംക്ലാസ് വിദ്യാര്‍ഥിനി അന്ന മാത്രമാണ്.
അന്ന ഞാറള്ളൂര്‍ ദയറാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കളുടെ വിയോഗത്തെത്തുടര്‍ന്ന് അനക്‌സ് വടവുകോട് ബോയ്‌സ് ഹോമിന്റെയും അന്ന ഞാറള്ളൂര്‍ ദയറായുടെയും സംരക്ഷണയിലാണ് വിദ്യാഭ്യാസം തുടര്‍ന്നുപോന്നത്. ഇന്നലെ െവെകിട്ട് 4.45നാണു ദുരന്തം. വെട്ടിക്കല്‍ കവലയില്‍ ചെരുക്കുംകുഴിയില്‍ സാജുവിന്റെ വീട്ടിലാണ് ഒരു വര്‍ഷമായി ജോണിയും കുടുംബവും താമസിക്കുന്നത്. വീടിന്റെ അടുക്കളഭാഗത്തുള്ള തുറസായ സ്ഥലത്തു മൂവരും നില്‍ക്കുമ്ബോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. മിന്നലേറ്റ ലിസിയും അനക്‌സും മുറ്റത്തേക്കു തെറിച്ചുവീണു.
പൊള്ളലേറ്റ ആദിയ നിലവിളിച്ചുകൊണ്ടോടി അയല്‍ക്കാരിയായ പൊന്നമ്മയെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ ലിസിയും അനക്‌സും അനക്കമറ്റ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മൂവരേയും ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസിയും അനക്‌സും മരിച്ചു. ആദിയയെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























