തെങ്ങിന്റെ ചുവട്ടിൽ കളിച്ചു കൊണ്ടു നിന്ന കുട്ടിയുടെ തലയിൽ തേങ്ങാ വീഴുമെന്ന് കരുതി മാസങ്ങൾ പ്രായമുള്ള കുരുന്നിനെ ഒക്കത്തെടുത്തുവച്ച് പിടിച്ചുമാറ്റാൻ ചെന്നു, നിമിഷങ്ങളുടെ വ്യത്യാസത്തിൽ തേങ്ങ പതിച്ചത് അമ്മയുടെ സഹോദരിയുടെ തലയിലും, കുഞ്ഞിന്റെ തലയിലും... ദാരുണാന്ത്യം
തേങ്ങ തലയിൽ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിനെ ഒക്കത്തെടുത്തു കൊണ്ടു നിന്ന പിതൃ സഹോദരി തേങ്ങ വീണു പരുക്കേറ്റു ചികിത്സയിലാണ്. കരുനാഗപ്പള്ളി മുഴങ്ങോട്ടുവിള കുളക്കടയിൽ എസ്.കെ.ശ്രീജിത്തിന്റെയും ബി.എസ്. ഷൈനിയുടെയും മകൻ ദേവനാരായണൻ ആണു മരിച്ചത്. അടുത്ത 22നു ദേവനാരായണന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ശ്രീജിത്തിന്റെ സഹോദരി ശ്രീന കുഞ്ഞിനെയും എടുത്ത് തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. തെങ്ങിന്റെ ചുവട്ടിൽ കളിച്ചു കൊണ്ടു നിന്ന മറ്റൊരു കുട്ടിയെ തേങ്ങ തലയിൽ വീഴും എന്നു പറഞ്ഞു പിടിച്ചു മാറ്റുന്നതിനിടെ തേങ്ങ ശ്രീനയുടെ തലയിലും പിന്നീടു കുഞ്ഞിന്റെ തലയിലും പതിക്കുകയായിരുന്നു.
നിലത്തു വീണ ഇരുവരെയും താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷു ദിനത്തിൽ മരിച്ചു. സംസ്കാരം നടത്തി. ശ്രീജിത്ത് അടൂർ കെഎപിയിലെയും മാതാവ് ഷൈനി കിളിമാനൂർ പഞ്ചായത്തിലെയും ഉദ്യോഗസ്ഥരാണ്.
https://www.facebook.com/Malayalivartha