Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അക്രമ രാഷ്‌ടീയത്തിന് കനത്ത തിരിച്ചടി; ഒരിക്കൽ കൂടി കരുത്തുറ്റ നേതാവെന്ന് തെളിയിച്ച് അര ലക്ഷത്തിലേറെ ഭൂരിപക്ഷവുമായി കെ മുരളീധരൻ

23 MAY 2019 06:42 PM IST
മലയാളി വാര്‍ത്ത

വടകര ലോക്‌സഭാ മണ്ഡലത്തില്‍ പല നേതാക്കളെയും പരിഗണിച്ചെങ്കിലും തൃപ്തരാകാത്ത നേതൃത്വം അവസാനം മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അത് പ്രചരണത്തില്‍ ഏറെ മുന്നേറിയ സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അതിന്റെ അന്തിമഫലമാണ് മുരളീധരന്റെ ഉജ്ജ്വല വിജയം. സി പി ഐ എം സ്ഥാനാർത്ഥി പി ജയരാജനെക്കാൾ 84942 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ വിജയിച്ചത്.

കോണ്‍ഗ്രസിലെ ഒരേ ഒരു ലീഡറായിരുന്ന കെ. കരുണാകരന്റെ മകനാണെങ്കിലും സ്വന്തം കഴിവും പ്രയത്‌നവുമാണ് കെ.മുരളീധരനെ കരുത്തനായ നേതാവാക്കിയത്. കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് സ്വന്തമായൊരു ആസ്ഥാനമന്ദിരം, മുഖപത്രമായ വീക്ഷണത്തിന്റെ പുനപ്രസിദ്ധീകരണം എന്നിവ യാഥാര്‍ത്ഥ്യമായത് മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴാണ്. പാര്‍ലമെന്റ് അംഗം, എം.എല്‍.എ എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുരളീധരനെ ജനകീയനാക്കി.

സി.പി.എമ്മിന്റെ കോട്ടയായിരുന്ന വടകര മണ്ഡലം 2009 ലാണ് യു.ഡി.എഫ് തിരിച്ച് പിടിച്ചത്. സിറ്റിംഗ് എം.പിയും ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ത്ഥിയുമായ പി. ജയരാജന്റെ സഹോദരി പി. സതീദേവിയെ തോല്‍പ്പിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെന്നിക്കൊടി പാറിച്ചത്. അതിന് സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്റെ അടക്കം സഹായമുണ്ടായിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്ന വീരേന്ദ്രകുമാറും സംഘവും യു.ഡി.എഫില്‍ ചേക്കേറി. അത് മുല്ലപ്പള്ളിയുടെ തേരോട്ടത്തിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. എന്നാല്‍ ഇത്തവണ വീരന്റെയും മകന്റെയും പിന്തുണയില്ലാതെയാണ് കെ.മുരളീധരന്‍ പി. ജയരാജനെ മലര്‍ത്തിയടിച്ച് വകടര കയറിയത്. അതിനാല്‍ കെ. മുരളീധരന്റെ വ്യക്തിപ്രഭാവം ഏറെ നിര്‍ണായകമാണ്.

ഇതിന് മുമ്പ് മുരളീധരന്‍ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുരളി അക്കൊല്ലം വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. അഞ്ച് വര്‍ഷത്തെ ജനസേവനം കൊണ്ട് വട്ടിയൂര്‍ക്കാവിലെ ജനകീയനായ മുരളീധരന്‍ രണ്ടാം അങ്കത്തിലും വിജയതിലകമണിഞ്ഞു. മണ്ഡലത്തിലും നിയമസഭയിലും പാര്‍ട്ടിയിലും ഒരേ പോലെ ശോഭിക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് മുരളീധരന്‍. ഗ്രൂപ്പിനതീതനായി കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കും നിലനില്‍പ്പിനുമാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നീക്കം നടന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് പരസ്യമായി പ്രതികരിച്ചത് മുരളീധരനായിരുന്നു.

കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന്‍ സജ്ജീവ രാഷ്ട്രീയത്തിലെത്തുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചു വിജയിച്ചു. അതിനുശേഷം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. 1991ലും 1999ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2001-2004 കാലഘട്ടത്തില്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്. 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയില്‍ വൈദ്യതിമന്ത്രിയായി മുരളീധരന്‍ ചുമതലയേറ്റു. എന്നാല്‍ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ മെയ് 14ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends