Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സംസ്ഥാനത്ത് 20 ട്വന്റി അടിക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫിന് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഹൈക്കമാന്‍ഡിന്റെ പിടിവാശിയാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍

24 MAY 2019 08:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 20 ട്വന്റി അടിക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫിന് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഹൈക്കമാന്‍ഡിന്റെ പിടിവാശിയാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍ സൂചിപ്പിച്ചു. അതിനാല്‍ ഹൈക്കമാന്‍ഡ് ഇക്കാര്യം പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷാനിമോള്‍ക്ക് സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ജയസാധ്യതയില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. എന്നിട്ടും ഹൈക്കമാന്‍ഡ് ഷാനിമോള്‍ക്ക് വേണ്ടി വാശിപിടിച്ചു. സിറ്റിംഗ് എം.പിയായിരുന്ന കെ.സി വേണുഗോപാലും ഷാനിക്കൊപ്പം നിന്നതോടെ സംസ്ഥാന നേതാക്കള്‍ വഴങ്ങി. എല്ലാ തെരഞ്ഞെടുപ്പുകളിലും ഹൈക്കമാന്റ് പറയുന്ന ചിലരുടെ കാര്യത്തില്‍ ഈ വിയോജിപ്പ് കേരളം അറിയിക്കാറുണ്ടെങ്കിലും രാഹുല്‍ ഗാന്ധി അത് വകവച്ച് കൊടുക്കാറില്ല. അത് പക്ഷെ, ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് കരുതിയില്ല.

രാഹുലിന്റെ ഇത്തരത്തിലുള്ള പിടിവാശി കാരണം മുമ്പും സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2014ല്‍ പി സി ചാക്കോയെ തൃശൂരില്‍ നിന്ന് മാറ്റി ചാലക്കുടിയില്‍ മത്സരിപ്പിച്ചത് രാഹുലിന്റെ നിര്‍ബന്ധമായിരുന്നു. ഒടുവില്‍ 12 സീറ്റില്‍ വിജയിച്ചപ്പോഴും ചാലക്കുടിയും തൃശൂരും തോറ്റുപോയി. യു ഡി എഫ് ശക്തികേന്ദ്രമായ വയനാട്ടില്‍ ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു രാഹുലിന്റെ നീക്കം. ഉമ്മന്‍ചാണ്ടി എതിര്‍ത്തതോടെ ആദ്യം സിദ്ദിഖും പിന്നെ രാഹുലും സ്ഥാനാര്‍ത്ഥിയായി. സി.പി.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കിയടെ മതസമവാക്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഷാനിമോളെ ആലപ്പുഴയിലേക്ക് കൊണ്ടുവന്നു. കോണ്‍ഗ്രസില്‍ നിന്നും വേറെ ആര് മത്സരിച്ചാലും ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ആലപ്പുഴ. എ എം ആരിഫിനെതിരെ എതിരാളിയെ കണ്ടെത്താന്‍ കഴിയാതെ പോയി. 

ആലപ്പുഴയിലെ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം പ്രത്യേക തരത്തിലുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നീന്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം തുഴയെറിയുകയും ചെയ്യുന്ന ചരിത്രമാണ് കിഴക്കിന്റെ വെനീസിനുള്ളത്. എന്നാല്‍ ഇത്തവണ വേറൊരു രീതിയില്‍ ആലപ്പുഴ മാറി ചിന്തിച്ചു. കാരണം കേരളം യു.ഡി.എഫിനൊപ്പം വോട്ട് മതില്‍ തീര്‍ത്തപ്പോള്‍ ആലപ്പുഴ ഇടതിനൊപ്പം മാറി ഒഴുകി. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. ഹരിപ്പാട് ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. 

13 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഇവിടെ നടന്നപ്പോള്‍ എട്ട് തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സി.പി.ഐയിലെ പി.കെ വാസുദേവന്‍ നായരും സി.പി.എമ്മിലെ സുശീലാ ഗോപാലനും അടക്കമുള്ള പ്രമുഖരും ഇവിടെ അട്ടിമറി വിജയം നടത്തിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ആരിഫിന്റെ അമ്പരപ്പിക്കുന്ന വിജയം. സാധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ അടിസ്ഥാനത്തിലാണ് ആലപ്പുഴക്കാര്‍ ചിന്തിച്ചിരുന്നത്. ഇത്തവണ അത് ഉണ്ടായില്ല. മറ്റൊരു സവിശേഷത സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ്. സാധാരണ അതിഥികളായിരിക്കും സ്ഥാനാര്‍ത്ഥികള്‍, അവരെയൊക്കെ ആലപ്പുഴക്കാര്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. 

തൃശൂരുകാരനായ വി.എം സുധീരനെ നാല് തവണയാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്. ഒരു തവണ അപരനായ സുധീരന് ചിലര്‍ വോട്ട് മാറി കുത്തിയത് കൊണ്ട് മാത്രമാണ് പരാജയപ്പെട്ടത്. തിരുവനന്തപുരത്തുകാരനായ വക്കം പുരുഷോത്തമന്‍ രണ്ട് തവണ ആലപ്പുഴ എംപിയായി. പിന്നീട് പയ്യപ്പൂരുകാരനായ കെ.സി വേണുഗോപാല്‍ ആലപ്പുഴ എം.എല്‍.എയും 2008ലും 14ലും എം.പിയുമായി. ഇത്തവണ ഇടത്, വലത് സ്ഥാനാര്‍ത്ഥികള്‍ ആലപ്പുഴക്കാരായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends