Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആറ് ലക്ഷം ഹിന്ദുവോട്ടുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്ന് ലക്ഷം വോട്ട് പോലും പിടിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു

24 MAY 2019 08:31 PM IST
മലയാളി വാര്‍ത്ത

ആറ് ലക്ഷം ഹിന്ദുവോട്ടുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്ന് ലക്ഷം വോട്ട് പോലും പിടിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇത് ബി.ജെ.പി- സംഘപരിവാര്‍ ശക്തികളുടെ പരാജയം മാത്രമല്ല, ഉത്തരേന്ത്യയില്‍ ഇറക്കുന്നത് പോലുള്ള തീവ്രഹിന്ദു നിലപാടുകള്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ലക്ഷത്തോളം വോട്ട് ബി.ജെ.പിക്ക് നേടാനായി. 2014ല്‍ എം.ടി രമേശ് 1,38,000ത്തോളം വോട്ട് നേടിയപ്പോള്‍ കെ.സുരേന്ദ്രന്‍ 2,97,396 വോട്ട് സമാഹരിച്ചു. ശബരിമലവിഷയത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് വിജയം നേടാനായിരുന്നു ബി.ജെ.പിയുടെയും സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിത ശ്രമം. അതിലൂടെ പത്തനംതിട്ട മാത്രമല്ല തിരുവനന്തപുരം, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളും പിടിച്ചെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടി. അതിന് വ്യാജ പ്രചരണങ്ങളും അഴിച്ചുവിട്ടു. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ആവശ്യം ബി.ജെ.പി- സംഘപരിവാര്‍ ശക്തികള്‍ പതിവായി ഉയര്‍ത്തിക്കൊണ്ട് വരാറുണ്ട്. ഇപ്പോള്‍ അതിനൊപ്പം ഗോവധവും ചര്‍ച്ചയാക്കുന്നു. അതിലൂടെ അധികാരത്തിലേറാനും അവര്‍ക്കായി. അതേ തന്ത്രമാണ് ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ മറവില്‍ ബി.ജെ.പി - സംഘപരിവാര്‍ ശക്തികള്‍ പയറ്റിയത്. അതിനെ എന്‍.എസ്.എസും പന്തളം കൊട്ടാരവും ആദ്യം പിന്തുണച്ചെങ്കിലും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അക്രമ രാഷ്ട്രീയം മനസ്സിലാക്കിയ ഇരുകൂട്ടരും പിന്‍മാറി. ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും യുവതീപ്രവേശന വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പരസ്യമായി വ്യക്തമാക്കിയതും തങ്ങള്‍ സമദൂരമാണ് സ്വീകരിക്കുന്നതെന്ന് എന്‍.എസ്.എസ് ജനനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതും അതുകൊണ്ടാണ്. 

സംഘപരിവാര്‍ നേതാവായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപരുത്ത് മത്സരിപ്പിച്ച്, കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കാനുള്ള ശ്രമത്തിനും തിരിച്ചടിയാണ് ജനം നല്‍കിയത്. ശബരിമലയിലാണ് പ്രശ്‌നമെങ്കിലും ബി.ജെ.പിയും ആര്‍.എസ്.എസ് രൂപീകരിച്ച കര്‍മസമിതിയും തിരുവനന്തപുരത്തും തൃശൂരും പത്തനംതിട്ടയിലുമാണ് അക്രമം അഴിച്ചുവിട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ സംഘം മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ വെച്ച് അവര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ചാണകം എറിഞ്ഞു. 

ഹൈന്ദവവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചിട്ടും അഞ്ച് ലോകസഭ മണ്ഡലങ്ങളില്‍ മാത്രമാണ് കാര്യമായ വോട്ട് വര്‍ധനയുണ്ടാണ്ടാക്കാന്‍ കഴിഞ്ഞത്. കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചു കുത്തി. കണ്ണൂരില്‍ കഴിഞ്ഞ ലോക്‌സുഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പതിനായിരത്തോളവും വടകരയില്‍ 3000 വോട്ടും മാത്രമാണ് ബിജെപിക്ക് വര്‍ധിച്ചത്. എറണാകുളത്ത് കേന്ദ്രമന്ത്രി കണ്ണന്താനം വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കം 13 എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ല. കൊല്ലം, കോഴിക്കോട്, ചാലക്കുടി, കാസര്‍കോട്, വടകര, മലപ്പുറം, പൊന്നാനി, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങിലെ സ്ഥാനാര്‍ത്ഥികളും ദയനീയ തോല്‍വി ഏറ്റുവാങ്ങി. പോള്‍ ചെയ്തതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends