ജോസഫുമായുള്ള കോൺഗ്രസ് നേതാക്കളുടെ ഒളിസേവ അവസാനിച്ചു; കെ.എം മാണി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച് കെട്ടിപ്പടുത്ത പാർട്ടിയെ നൈസായി വിഴുങ്ങാനുള്ള പി ജെ ജോസഫിന്റെ ശ്രമങ്ങൾക്ക് തടയാൻ കോൺഗ്രസ്

കെ.എം മാണി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച് കെട്ടിപ്പടുത്ത പാർട്ടിയെ നൈസായി വിഴുങ്ങാനുള്ള പി ജെ ജോസഫിന്റെ ശ്രമങ്ങൾക്ക് തടയാൻ കോൺഗ്രസ്.
ജോസഫിന്റെ നീക്കങ്ങൾക്ക് ആത്മാർത്ഥതയില്ലെന്നും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ വേണം അദ്ദേഹം ചെയർമാനാകേണ്ടതെന്നും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ വിശ്വസിക്കുന്നു. കേരള കോൺഗ്രസ് പിളരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും അങ്ങനെ യുണ്ടായാൽ ജോസഫിനെ ഒപ്പം നിർത്താനാകില്ലെന്നും കോൺഗ്രസ് നേതാക്കൾ മോൻസ് ജോസഫിനെ അറിയിച്ചു. ആദ്യം ജോസഫിനൊപ്പം നിന്ന കോൺഗ്രസ് നേതാക്കൾ പി കെ കുഞ്ഞാലിക്കുട്ടിയുടെ കർശന നിലപാടിനെ തുടർന്നാണ് മാണി വിഭാഗത്തോട് ചേർന്നത്.
അതേ സമയം കേരള കോൺഗ്രസ് എമ്മിനെ പിളർത്തിയായാലും തനിക്ക് ചെയർമാനാകണമെന്ന വാശിയിലാണ് ജോസഫ്. ചിലരുടെ സ്വാർത്ഥതാൽപര്യത്തിനു വേണ്ടി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. പാർട്ടിക്കെതിരായ നീക്കങ്ങൾ പ്രവർത്തകർ തന്നെ ചെറുത്ത് തോൽപ്പിക്കും. കെ.എം മാണി ജീവിതം നൽകി പടുത്തുയർത്തിയ പാർട്ടിയെ തകർക്കാൻ സമ്മതിക്കില്ല. അത്തരം തന്ത്രങ്ങൾ വിലപോവില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചെയർമാനുള്ള അധികാരങ്ങളെല്ലാം വർക്കിങ് ചെയർമാനുമുണ്ട്. അതറിയാതെയാണ് ചിലർ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മറ്റി വിളിച്ചു കൂട്ടിയാണ് പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. അത്തരത്തിൽ ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ വലിയ തർക്കങ്ങളില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു
കെ എം മാണിയുടെ മരണത്തിന് മുമ്പ് തന്നെ കേരള കോൺഗ്രസ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ പി ജെ ജോസഫ് തുടങ്ങിയിരുന്നു. കെ എം മാണിയുടെ ആരോഗ്യ നില വഷളാണെന്ന് മനസിലാക്കിയാണ് ജോസഫ് കോട്ടയം സീറ്റ് ചോദിച്ചത്. എന്നാൽ കേരള കോൺഗ്രസുകാർ തന്നെ അത്തരം ഒരു നീക്കത്തെ ചെറുത്തു തോൽപ്പിച്ചു. കോട്ടയം സീറ്റ് ജോസഫിന് വാങ്ങി നൽകുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ കെ എം മാണിയുടെ മരണത്തോടെ അവർ പ്രസ്തുത നീക്കം ഉപേക്ഷിച്ചു.കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഇടപെടരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് എടുത്തതോടെയായിരുന്നു അത്.
കുഞ്ഞാലിക്കുട്ടിക്ക് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളതിനാൽ കോൺഗ്രസുകാർക്ക് അദ്ദേഹത്തെ ഭയമാണ്. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും സഹായ അഭ്യർത്ഥനയുമായി ജോസഫ് സമീപിച്ചെങ്കിലും മാണി വിഭാഗത്തിനെതിരെ നിലപാട് എടുക്കാൻ കോൺഗ്രസ് നേതാക്കൾ തയാറായില്ല. ജോയ് എബ്രഹാമിന്റെ ചുവടുമാറ്റം കോൺഗ്രസ് നേതാക്കളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ജോയി എബ്രഹാം തീരെ ജന പിന്തുണയില്ലാത്ത നേതാവാണ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത് കെ.എം. മാണിയാണ്. എന്നാൽ മരണത്തിന് മുമ്പ് തന്നെ അദ്ദേഹം കെ എം മാണിയെ ഉപേക്ഷിച്ചു.
https://www.facebook.com/Malayalivartha
























