Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എല്ലാം മോദിയുടെ മനസ്‌പോലെ... ഒട്ടും പ്രതീക്ഷിക്കാതെ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിക്കും; ശ്രീധരന്‍ പിള്ളയുടെ വിടുവായത്തരം നിര്‍ത്തി മൂലയ്ക്കിരുത്തും; ഉപതെരഞ്ഞെടുപ്പ് നേരിടുന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ 

31 MAY 2019 02:39 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്നും ഒരു സീറ്റ് പോലും നല്‍കാത്ത സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് ദേശീയ നേതൃത്വം. അതേസമയം കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തില്‍ കുടുതല്‍ കരുത്തനാവുകയാണ്. അധികാരം ലഭിച്ചതിനു പുറമേ ബി.ജെ.പിയെ നയിക്കാനുള്ള ചുമതലയും ദേശീയ നേതൃത്വം മുരളീധരപക്ഷത്തിനു നല്‍കും. ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ നയിക്കാനുള്ള ചുമതല മുരളീധരപക്ഷത്തെ കരുത്തനായ കെ. സൂരേന്ദ്രനെ ഏല്‍പിച്ചതായാണു സൂചന. സംസ്ഥാനത്ത് അക്കൗണ്ട് തുറന്നില്ലെങ്കിലും വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയതാണ് സംസ്ഥാനത്തിന് ഇന്നലെത്തന്നെ മന്ത്രിപദം നല്‍കാന്‍ അമിത്ഷായെ പ്രേരിപ്പിച്ചത്. 

അതേസമയം ഈ കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. കേരള ഘടകത്തിന്റെ നിലവിലെ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കും. മുരളീധരന് ദേശീയ നേതൃത്വം നല്‍കിയ പരിഗണന ഈ പക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരും. പാര്‍ട്ടിയില്‍ നടക്കാനിരിക്കുന്ന പുനഃസംഘടനയിലടക്കം അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് ഇനി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനാരിക്കുന്നതിനാല്‍ ഉടനടി പുനഃസംഘടന നടന്നേക്കാനിടയില്ല. പുനഃസംഘടന ഉണ്ടായാല്‍പ്പോലും നിലവിലുള്ള അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ മാറ്റിയേക്കാനും സാധ്യതയില്ല. എന്നിരുന്നാലും കെ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മുരളീധരപക്ഷം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം തന്നെ ഒരേഗ്രൂപ്പില്‍നിന്ന് കേന്ദ്രമന്ത്രിയും അധ്യക്ഷനും എന്നത് പി.കെ. കൃഷ്ണദാസ് എതിര്‍ക്കാന്‍ സാധ്യതയുള്ള കാര്യവുമാണ്. 

എം.ടി. രമേശിനെ പ്രസിഡന്റാക്കുക ആണ് ശ്രീധരന്‍പിള്ള ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ മാറിനിന്നയാള്‍ എന്ന പരിഗണനയാകും മുമ്പോട്ട് വെയ്ക്കുക. മന്ത്രിയാകുമെന്നു പ്രതീക്ഷിച്ച കുമ്മനം രാജശേഖരനെ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നു ദക്ഷിണേന്ത്യ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയേക്കും. പി.എസ്. ശ്രീധരന്‍പിള്ളയെ ദേശീയ ഭാരവാഹിത്വം നല്‍കി ഒതുക്കും. അടുത്തിടെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാകുകയും മുരളീധരനും ശ്രീധരന്‍പിള്ളയും രണ്ടുപക്ഷത്തു നിന്നു പോരാട്ടം ആരംഭിക്കുകയും ചെയ്തതു ഗൗരവത്തോടെയായിരുന്നു കേന്ദ്ര നേതൃത്വം കണ്ടിരുന്നത്. തെരഞ്ഞെടുപ്പിനെ മുന്‍പേ പിള്ളയെ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആര്‍.എസ്.എസ് ഇടപെടലിനെത്തുടര്‍ന്ന് അതുണ്ടായില്ല. എന്നാല്‍ സംസ്ഥാനത്തു നിന്ന് ഒരാളെപോലും വിജയിപ്പിക്കാനാകതെ വന്നേതാടെ പിള്ള അമിത് ഷായുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. അടുത്തുതന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റവും ഉണ്ടാകും.

കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് കിട്ടിയ അംഗീകാരമാണോ എന്ന ചോദ്യത്തിനു കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനം എന്നായിരുന്നു വി. മുരളീധന്റെ മറുപടി. സംഘടനാ തലത്തിലെ മറ്റു ചര്‍ച്ചകളെല്ലാം പിന്നീട് നടക്കുമെന്നാണ് വി. മുരളീധരന്‍ പറയുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യമെന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയെങ്കിലും മോദിയുടെ രണ്ടാം ഊഴത്തില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള, രാഷ്ട്രീയമായി ഇടപെടാന്‍ കഴിവുള്ള ഒരാളെത്തന്നെ മന്ത്രിയായി തീരുമാനിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. അതേസമയം കോട്ടയത്ത് മത്സരിച്ച് പി.സി. തോമസിനെ രണ്ടാംഘട്ട മന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends