ഭർത്താവിന്റെ സുഹൃത്തിനോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ അരങ്ങേറിയത് ക്രൂരമായ അരുംകൊല; കഴുത്തിൽ മുറിവേറ്റ അച്ഛന്‍ നിലവിളിച്ചുകൊണ്ട് വീടിന്റെ മുന്‍വശത്ത് കമിഴ്ന്ന് വീണപ്പോൾ, വീട്ടിൽ എന്നും വരുന്ന അങ്കിള്‍ മുറ്റത്തേക്ക് വന്ന് നോക്കിയ ശേഷം പിന്നിലൂടെ പോയെന്ന് ആറ് വയസുകാരൻ പോലീസിനോട് പറഞ്ഞതോടെ ഗതിമാറിയത് ആത്മഹത്യയെന്ന് കരുതിയ മരണം- ഭാര്യ അറസ്റ്റിൽ

വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ്കുമാറിനെ (35) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് വിനോദിന്റെ ഭാര്യ രാഖി (29) യെ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യയുടെ കാമുകന്‍ പേരൂര്‍ക്കട തൊഴുവന്‍കോട് ശ്രിവിനായക ഹൗസില്‍ മനോജ് (30) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് വിനോദിന്റെ ഭാര്യ രാഖിക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കല്ലയം പൊന്നറകുന്നിലെ കുടുംബവീട്ടില്‍ നിന്നാണ് വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. രാഖിക്ക് മനോജുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് സ്വന്തം ഭര്‍ത്താവിന്റെ ആരും കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ക്രിമിനലായ മനോജ് കൃത്യത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്നുമാണ് ചോദ്യം ചെയ്യലില്‍ രാഖി ആദ്യം പറഞ്ഞത്.
എന്നാല്‍ ഇത് കളവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ രാഖിയുടെ സഹായം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന, കൊലപാതക കൃത്യത്തില്‍ നേരിട്ട് പങ്കാളിത്തം , തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയ അന്വേഷണ സംഘം രണ്ടാം പ്രതിയായാണ് അറസ്റ്റുചെയ്തത്. വിനോദ് സ്വയം കഴുത്തറുത്ത് മരിച്ചു എന്ന ഭാര്യ രാഖിയുടെ മൊഴി ആദ്യമേ കളവാണെന്ന് പൊലീസിന് ബോദ്ധ്യമായതിനെത്തുടര്‍ന്ന് അടുത്ത ദിവസം വിനോദിന്റെ ആറുവയസുകാരനായ മകനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
സംഭവ സമയത്ത് വീട്ടില്‍ അമ്മയുടെ സുഹൃത്തായ മനോജ് ഉണ്ടായിരുന്നതായും, മുറിവേറ്റ അച്ഛന്‍ നിലവിളിച്ചുകൊണ്ട് വീടിന്റെ മുന്‍വശത്ത് കമിഴ്ന്ന് വീഴുമ്ബോള്‍, അങ്കിള്‍ വീടിനുള്ളില്‍ നിന്ന് മുറ്റത്തേക്ക് വന്ന് നോക്കിയ ശേഷം വീടിന്റെ പിറകിലൂടെ കടന്നുവെന്നുമുള്ള മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അറസ്റ്റിലായ രാഖിയെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. വിനോദിന്റെയും രാഖിയുടെയും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വിനോദിന്റെ വീട്ടില്‍ മനോജ് പതിവ് സന്ദര്‍ശകനായത്. പക്ഷെ പതിയെ പതിയെ രാഖിയും മനോജും കൂടുതല്‍ അടുത്ത കാര്യവും നാട്ടില്‍ പലര്‍ക്കുമറിയാം. ഈ കാര്യങ്ങള്‍ വിനോദിന്റെ ചെവിയിലുമെത്തിയിരുന്നു. ഇതോടെയാണ് വിനോദും രാഖിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. വിനോദിന്റെ സുഹൃത്ത് ആയിരുന്നു മനോജ്.
വാടകയ്ക്ക് വീടുകള്‍ മാറി താമസിക്കുമ്ബോഴാണ് വിനോദും മനോജും തമ്മില്‍ അടുപ്പം വന്നത്. മുന്‍പ് ഇവര്‍ തമ്മില്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നു. ഈ ബന്ധമാണ് വീടുകള്‍ മാറിയപ്പോഴും വിനോദും മനോജും നിലനിര്‍ത്തിയത്
പക്ഷെ കൂടെക്കൂടെയുള്ള മനോജിന്റെ സന്ദര്‍ശനത്തിലും ഭാര്യ രാഖിയുമായുള്ള അടുപ്പത്തിലും വിനോദില്‍ സംശയം നിലനിന്നു. നാട്ടില്‍ നിന്നും ഇതുസംബന്ധവുമായി സംസാരവും വന്നു. ഇതോടെ വിനോദും രാഖിയും തമ്മിലുള്ള ബന്ധവും വഷളായി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് എതിര്‍ത്തപ്പോള്‍ രാഖി എതിര് നിന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണത്.
മനോജിന് സ്വന്തം വീട്ടില്‍ വിനോദ് വിലക്കേര്‍പ്പെടുത്തി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് വിലക്കിയത് മനോജിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിനോദ് വീട്ടിലെ സന്ദര്‍ശനം വിലക്കിയതോടെ മനോജും രാഖിയും തമ്മിലുള്ള രഹസ്യ സമാഗമങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഇത് മനോജിനെ അസ്വസ്ഥനാക്കി. ഏതുവിധേനയും വീട്ടില്‍ കയറിപ്പറ്റാന്‍ മനോജ് ശ്രമിച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. ഈ കാര്യത്തില്‍ രാഖിക്കും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇതോടെയാണ് അസ്വസ്ഥനായ മനോജ് വിനോദ് കുടുംബസമേതം പള്ളിയില്‍ പോയ 12 ആം തീയതി വിനോദിന്റെ വീട്ടില്‍ കയറിപ്പറ്റുകയായിരുന്നു. ഇതില്‍ ഇവര്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിലാണ് വിനോദിനെ മനോജ് കഴുത്തറത്തുകൊല്ലുന്നത്.
https://www.facebook.com/Malayalivartha
























