Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അന്ന് മോദിയെ കണ്ട് ഷോക്കടിച്ചവർ ഇന്ന് സല്യൂട്ടടിക്കുന്നു ! ; പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള ഒരോർമ്മപ്പെടുത്തലാണ് ഇത്

01 JUNE 2019 08:30 PM IST
മലയാളി വാര്‍ത്ത

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് അടിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള ഒരോർമ്മപ്പെടുത്തലാണ് ഇത്. 12 വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ഫോട്ടോ സെഷൻ. സെഷനിൽ വി.എസ് അച്ചുതാനന്ദൻ പെട്ടന്ന് ഷോക്കേറ്റത് പോലെ ഒഴിഞ്ഞ് മാറുന്നു. "നരേന്ദ്രമോദി" തൊട്ടടുത്ത് നിന്നതായിരുന്നു കാരണം.

അക്കാലത്ത് തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ അമിതാഭ് ബച്ചനുമായുണ്ടാക്കിയ കരാർ കേരളം ഏകപക്ഷീയമായി റദ്ദാക്കി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനു വേണ്ടി ബച്ചൻ പരസ്യങ്ങൾ ചെയ്യുന്നൂ എന്നതായിരുന്നു കാരണം. കണ്ണൂർ എം.പി യായിരുന്ന അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസന മാതൃക അനുകരണീയമാണന്ന് പ്രസംഗിച്ചു. അവിടെത്തുടങ്ങിയ വിവാദം അവസാനിച്ചത് അബ്ദുള്ളക്കുട്ടിയുടെ പുറത്താക്കലിലാണ്.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രി ഷിബു ബേബി ജോൺ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് ചർച്ചനടത്തി ! അതോടെ കേരളം വിവാദവും പ്രതിഷേധവും കൊണ്ട് നിറഞ്ഞൂ. മന്ത്രിസ്ഥാനം തെറിക്കുമെന്ന ഘട്ടം വന്നപ്പോൾ ഷിബു ബേബി ജോൺ മാപ്പ് പറഞ്ഞ് തടിയൂരി .

2013 ആഗസ്റ്റിൽ ശിവഗിരി മഠത്തിലെ സമ്മേളനം ഉത്ഘാടനം ചെയ്യാൻ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മഠം അധിക്രതർ ക്ഷണിച്ചു. തുടങ്ങി പ്രതിഷേധങ്ങൾ. നാടെങ്ങും ചർച്ചകൾ. ചടങ്ങിലേക്ക് ക്ഷണിച്ചിരുന്ന എല്ലാ ജനപ്രതിനിധികളും നേതാക്കളും സമ്മേളനം ബഹിഷ്കരിച്ചു. നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ കഴിയില്ല എന്നതായിരുന്നു കാരണം.

2013 സെപ്റ്റംബർ മാസം വള്ളിക്കാവിൽ, മാതാ അമൃതാനന്ദമയി ജന്മ ദിനാഘോഷങ്ങൾ ഉത്ഘാടനം ചെയ്യാൻ ഗുജറാത്ത് മുഖ്യമന്ത്രിയെത്തി. ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരടക്കമുള്ള നേതാക്കൾ മോദിയുടെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്കരിച്ചു .

2014 ഫെബ്രുവരിയിൽ കായൽ സമര സ്മരണവേദി സമ്മേളനത്തിന്റെ ഉത്ഘാടകനായി "വിലക്കപ്പെട്ടവനായ" ഗുജറാത്ത് മുഖ്യമന്ത്രി മോദിയെത്തി. സമ്മേളനത്തിൽ അധ്യക്ഷനാകേണ്ടിയിരുന്ന മേയർ ടോണി ചെമ്മണി ചടങ്ങ് ബഹിഷ്കരിച്ചു . മോദിയുമായി വേദി പങ്കിടുന്നതിലുള്ള പാർട്ടി വിലക്കായിരുന്നു കാരണം. ഡോ അശോക് എന്ന ഐഎഎസുകാരൻ ഉമ്മൻ ചാണ്ടിയുടെ കാലത്ത് നരേന്ദ്ര മോദിയെ അനുകൂലിച്ച് ലേഖനം എഴുതി. അതോടെ ആരംഭിച്ചു പുകിലുകൾ. അശോകനെതിരെ വകുപ്പുതല അന്വേഷണം വരെ തുടങ്ങി.

ഇക്കാലങ്ങളിലെല്ലാം നരേന്ദ്രമോദി ആറു കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരുന്നു. ഒരു വലിയ ഭരണഘടനാ സ്ഥാപനം അലങ്കരിക്കുന്ന വ്യക്തിയായിരുന്നു. അപമാനിക്കുന്നതും അവഹേളിക്കുന്നതും ഒരു സംസ്ഥാനത്തെ മുഴുവൻ ജനതയെയാണ് എന്ന് പറയാൻ ഈ നാട്ടിൽ അന്ന് ഒരു പത്രത്തിനും, ചാനലിനും നാവുണ്ടായിരുന്നില്ല ... മാത്രവുമല്ല ഇതെല്ലാം കേരളത്തിന്റെ 'പ്രബുദ്ധത'യുടെ അടയാളങ്ങളായി കൊട്ടിപ്പാടാനായിരുന്നു മത്സരം

നിളയിലൂടെയും പമ്പയിലൂടെയുമെല്ലാം വെള്ളം ഒരുപാടൊഴുകി ...
കാലചക്രം പിന്നെയും തിരിഞ്ഞു !

ഇടതു വലതു രാഷ്ട്രീയ കക്ഷികളുടെ ആജന്മ ശത്രുവായി വീണ്ടും നരേന്ദ്ര മോദിയെത്തി.

മുൻ കാലങ്ങളിൽ ആറു കോടി ജനങ്ങളുടെയും ഒരു സംസ്ഥാനത്തിന്റെയും അധിപൻ ആയിരുന്നെകിൽ, ഇപ്പൊ വന്നത് നൂറു കോടി ജനങ്ങൾക്കും, എല്ലാ സംസഥാനങ്ങൾക്കും അധിപനായി. അന്ന് എതിർത്തവർ പലരും ഇന്ന് സല്യൂട്ട് അടിച്ചു നിൽക്കുന്നൂ !! അദ്ദേഹത്തിനെ കാണാൻ കാത്തു കെട്ടിക്കിടക്കുന്നൂ. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ സീനിയർ മന്ത്രിയായിരുന്ന കെ.എം മാണിയെ മോദി വാറ്റ് ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ വരെയാക്കിയപ്പോൾ ഉമ്മൻ ചാണ്ടിക്ക് പോലും പരാതിയുണ്ടായിരുന്നില്ല. കെ.എം.മാണിക്ക് പക്ഷേ പരാതിയുണ്ടായിരുന്നില്ല. കാരണം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേ മാണിക്ക് മോദിയുമായി ബന്ധമുണ്ടായിരുന്നു.

മുൻ 'വിലക്കപ്പെട്ടവൻ' ആയ പ്രധാനമന്ത്രിയുടെ കേരളത്തിലെ പൊതു വേദികളിൽ ക്ഷണിക്കപ്പെട്ടില്ലാ എന്ന് പരിദേവനങ്ങളും, പരിഭവങ്ങളും, പൊട്ടിക്കരച്ചിലും. ഡൽഹിയിൽ കാത്തു കിടന്നു കാണാൻ കഴിയാതെ തിരിച്ച് പോരുമ്പോൾ കേരളത്തിലെ വേദികളിൽ അയിത്തം കൽപിച്ചവർ നെഞ്ചു തിരുമ്മിക്കരഞ്ഞുവെന്നാണ് ബി ജെ പി സൈബർ വാരിയർമാർ പറയുന്നത്.

ഇനി നിങ്ങൾ പറ ... ഇതല്ലേ കാലം കാത്തു വച്ച കാവ്യ നീതി ..???

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends