കുറുക്കന്റെ മുഖമുള്ള വവ്വാലിനെ പേടിച്ച് കേരളം; നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ

നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ ആണെന്ന് കണ്ടെത്തൽ. ഫ്ലയിങ് ഫോക്സ് എന്ന് അറിയപ്പെടുന്ന ഇവയിൽ നിന്നാണു പഴങ്ങളിലേക്ക് വൈറസ് പടരുന്നത്. വൈറസ് വാഹകരായ വവ്വാലുകൾക്കു രോഗബാധ ഉണ്ടാകില്ല. എന്നാൽ ആൺ വവ്വാലുകളും പെൺ വവ്വാലുകളും വൈറസ് വാഹകരാണ്.
വവ്വാലുകളുടെ ശരീരോഷ്മാവ് കൂടുമ്പോഴാണ് വൈറസ് സജീവമാകുന്നത്. എന്നാൽ ശരീരോഷ്മാവ് കുറഞ്ഞ സമയത്തു പഴങ്ങൾ കഴിക്കുമ്പോൾ അതിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണ്. പ്രസവിക്കുമ്പോൾ, കുഞ്ഞുങ്ങൾ പാലു കുടിക്കുമ്പോഴും ഊഷ്മാവ് ഉയരാറുണ്ട്. കുഞ്ഞുങ്ങളെ നക്കിത്തുടയ്ക്കുമ്പോഴും മറ്റും അടുത്ത തലമുറയിലേക്കും വൈറസ് പകരും. പഴങ്ങളിൽ മാത്രമല്ല, വാഴക്കൂമ്പിൽ നിന്നു വവ്വാലുകൾ തേൻ കുടിക്കുമ്പോൾ വൈറസ് അതിലേക്കു പകരാം.
ലോകത്ത് നിപ്പ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിലെല്ലാം പഴം തിന്നുന്ന വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം മേധാവി ഡോ.ജി. അരുൺ കുമാർ പറഞ്ഞു.
ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് ബാധിക്കുന്നത്. രോഗം ബാധിച്ച വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പടരാം. കൂടാതെ വവ്വാലുകളില്‍ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്കും അവയില്‍ നിന്ന് മനുഷ്യരിലേയ്ക്കും രോഗം പടരാം. രോഗബാധിതരായ മനുഷ്യരില്‍ നിന്നും രോഗബാധയേല്‍ക്കാം.
രോഗബാധയുള്ള സ്ഥലങ്ങളില്‍ വവ്വാലുകളോ മറ്റു ജന്തുക്കളോ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നത് ഒഴിവാക്കണം. കൂടാതെ രോഗം ബാധിച്ച വവ്വാലുകളുടെ വിസര്‍ജ്യത്തിലൂടെയും രോഗം പടരാമെന്നതിനാല്‍ നിലത്തുവീണ പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. രോഗബാധിതരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേയ്ക്ക് രോഗം പടരുന്നത് അടുത്ത കാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ ശരീരസ്രവങ്ങളില്‍ നിന്ന് രോഗം പടരാമെന്നതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. ചികിത്സാസമയത്ത് മാസ്‌കും കൈയ്യുറയും ധരിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം രോഗിയുടെ സമീപത്തുനിന്നും ഒരു മീറ്ററെങ്കിലും മാറി നില്‍ക്കുന്നതാണ് അഭികാമ്യം. രോഗി മരണപ്പെട്ടാല്‍ മൃതദേഹം കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിച്ചാല്‍ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.
മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























