വെന്റിലേറ്ററിലും ഐ.സി.യുവിലും സ്ഥലമില്ലെന്ന് പറഞ്ഞു കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവംത്തിൽ മെഡിക്കല്‍ കോളജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ നരഹത്യക്ക് കേസ് ; ഡോക്ടർമാരുടെയും ജീവനക്കാരുടെയും വീഴ്ചയിൽ അന്വേഷണം

കോട്ടയത്ത് എച്ച് 1 എൻ 1 രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത് . മരിച്ച ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഐ.പി.സി 304 ചുമത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കും.
ഇന്നലെ രാവിലെ 10 മണിയോടെയാണ് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും ജേക്കബ് തോമസിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്. കടുത്ത പനിയുണ്ടായിരുന്ന ജേക്കബിന് എച്ച് വണ്‍ എന്‍ വണ്‍ സംശയവും കൂടി ഉണ്ടായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. 2.10ഓടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും, രോഗിയെ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കി ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് പരാതി.
അതേസമയം, സംഭവത്തില്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്. വെന്‍റിലേറ്റര്‍ ഉണ്ടോയെന്ന് പരിശോധിക്കുന്ന തിരക്കിലാണ് ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച ഇല്ലെന്നും സൂപ്രണ്ട് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വെന്റിലേറ്ററിലും ഐ.സി.യുവിലും സ്ഥലമില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചത്. ഇതേതുടര്‍ന്ന് സ്വകാര്യ ആശുപത്രിയായ കാരിത്താസിലേക്ക് ബന്ധുക്കള്‍ ജേക്കബിനെ കൊണ്ടുപോയെങ്കിലും ഇവിടെയും ചികിത്സ നിഷേധിച്ചു. മറ്റൊരു സ്വകാര്യ ആശുപത്രിയായ മാതായില്‍ എത്തിച്ചെങ്കിലും ഒരു പരിഗണനയും രോഗിക്ക് ലഭിച്ചില്ല.
ശ്വാസതടസത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കാതിരുന്ന രോഗിയെ ബന്ധുക്കള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കൈയൊഴിഞ്ഞു. കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.
https://www.facebook.com/Malayalivartha

























