Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥന് പണികിട്ടി

10 JUNE 2019 08:51 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിര്‍ണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. 2018 ആഗസ്റ്റ് 21 മുതല്‍ എട്ട് തവണ കോടതി ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാല്‍ റിപ്പോര്‍ട്ട് സഹിതം മാര്‍ച്ച് 23 ന് ഫോറന്‍സിക് ഡയറക്ടര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡി വൈ എസ് പി : പി . അനില്‍കുമാര്‍ ജൂലൈ 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. കേസ് പരിഗണിച്ചപ്പോള്‍ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഒരു പൊലീസുകാരനും കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടറോട് കോടതി ആദ്യം വിശദീകരണം തേടിയിരുന്നു. 2018 ആഗസ്റ്റ് 21 , സെപ്റ്റംബര്‍ അഞ്ച് , സെപ്റ്റംബര്‍ 26 , ഒക്ടോബര്‍ 25 , ഡിസംബര്‍ 5 , 2019 ജനുവരി 4 , ഫെബ്രുവരി 6 , ഫെബ്രുവരി 27 എന്നീ തീയതികളിയായി എട്ട് തവണ ഉത്തരവിട്ടിട്ടും കോടതി ഉത്തരവിനോട് അലംഭാവം കാട്ടിയതിന് ലാബധികൃതരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. എല്ലാത്തവണയും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സമയം തേടി അപേക്ഷ സമര്‍പ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡയറക്ടറുടെ നിഷ്‌ക്രിയത്വവും നിരുത്തരവാദിത്ത്വവും ജുഡീഷ്യല്‍ നടപടിയെയും നീതിന്യായ നിര്‍വ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

ജൂലൈ 23 ന് മൂന്ന് പ്രതികളെയും ഹാജരാക്കാനും റിമാന്റ് വാറണ്ടുത്തരവിലൂടെ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകുകയും മറ്റ് ആറ് പ്രതികള്‍ക്ക് വേണ്ടി അവധി അപേക്ഷയും കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇതിനിടെ റിമാന്റ് പ്രതികളെ കോടതി കൂടിയ 11 മണിക്ക് ഹാജരാക്കാത്തതിന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍, പ്രതികള്‍ കൃത്യത്തി സപയോഗിച്ച വാള്‍, വെട്ടുകത്തി , പ്രതികള്‍ കൃത്യ സമയം ധരിച്ച വസ്ത്രങ്ങള്‍, വാടക കാറില്‍ നിന്നും ശേഖരിച്ച തെളിവുകള്‍, കൊല നടന്ന സ്റ്റുഡിയോയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ , രക്തക്കറ എന്നിവയുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്.

പ്രതികള്‍ക്കെതിരെ കേസില്‍ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നത് ഫോറന്‍സിക് ലാബില്‍ നിന്നുള്ള സാക്ഷ്യപത്ര റിപ്പോര്‍ട്ടിലൂടെയാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2018 ജൂലൈ 2നാണ്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 146 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 73 തൊണ്ടി മുതലുകളും തൊണ്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു.

2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1. 40 മണിക്കാണ് മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വാടകക്കൊലയാളികളായ പ്രതികള്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാജേഷിനൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും അക്രമികള്‍ വെട്ടിയിരുന്നു. പതിനഞ്ചിലധികം മാരകമായ വെട്ടുകളേറ്റ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

ഓച്ചിറ സ്വദേശിയും ഖത്തറില്‍ ജിംനേഷ്യവും ബിസിനസ്സ് സാമ്രാജ്യങ്ങളുമുള്ള അബ്ദുള്‍ സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതുമാണ് ക്വട്ടേഷന്‍ കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കേസ്. ഖത്തറില്‍ വച്ച് കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കൃത്യം നടപ്പിലാക്കാന്‍ ജിംഘാനയിലെ ട്രെയിനറായ ഓച്ചിറ സ്വദേശി അലിഭായിയെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.വ്യവസായത്തിലെ പങ്കാളിത്തമുള്‍പ്പെടെ വന്‍ വാഗ്ദാനങ്ങളാണ് സത്താര്‍ ഇതിനായി അലിഭായിക്ക് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends