Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..


അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു

26 JUNE 2019 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..

മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

'ഹെൽത്തി റമസാൻ': സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ 

സങ്കടക്കാഴ്ചയായി... ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി... നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...

ഇത്രയും കാലം എക്സൈസ് മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു. മുഖ്യമന്ത്രിയാണ് സിങ്കത്തിന്റെ പുതിയ മന്ത്രി. റ്റി. പി. വധക്കേസിലെ പ്രതികളോട് കളിക്കാൻ പോയതോടെയാണ് സിങ്കത്തിന്റെ വായടഞ്ഞത്.

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു നാലു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് സിങ്കം താളം ചവിട്ടുന്നതായി നാട്ടുകാർക്ക് ബോധ്യപെട്ടത്. ടി.പി. വധക്കേസ്‌ കുറ്റവാളികളായ മുഹമ്മദ്‌ ഷാഫിയില്‍ നിന്നും കൊടി സുനിയില്‍ നിന്നും മൂന്നു ഫോണുകളാണ്‌ കണ്ടെടുത്തത്‌.

ഇത്‌ ഉപയോഗിച്ച്‌ ആരെയൊക്കെ വിളിച്ചു, ആരില്‍നിന്നു കോളുകള്‍ വന്നു എന്നീ കാര്യങ്ങളില്‍ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. എന്നാല്‍, അന്വേഷണം ശരിയായ വഴിയില്‍ നീങ്ങുന്നുവെന്നാണ്‌ ജയില്‍ അധികൃതരുടെ നിലപാട്‌. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്തുമെന്നു നേരത്തെ ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയിലുകളില്‍ വൈകിട്ട്‌ ആറിനുശേഷം കുറച്ചുദിവസത്തേക്ക്‌ തുടര്‍ച്ചയായി പരിശോധന നടത്താനാണ്‌ തീരുമാനം. തൃശൂരില്‍ നിന്നു മൊബൈല്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു കൊടി സുനി, മുഹമ്മദ്‌ ഷാഫി, വാസു, മാര്‍ട്ടിന്‍ എന്നിവരെ പൂജപ്പുര ജയിലിലേക്കു മാറ്റിയിരുന്നു. സ്‌ഥിരം തലവേദനയുണ്ടാക്കുന്ന തടവുകാരെ മറ്റു ജയിലുകളിലേക്ക്‌ മാറ്റാനും ആലോചനയുണ്ട്‌. എന്നാൽ ഷാഫി സുനി സഖാക്കൾ വിയൂരിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ആരെയൊക്കെ വിളിച്ചു എന്ന് പുറത്തറിഞ്ഞാൽ വിഷയമാകും എന്ന് സിപിഎം നേതാക്കൾക്ക് സംശയമുണ്ട്.

റ്റി പി. കേസിലെ പ്രതികളെ തൊട്ടപ്പോൾ തന്നെ അടുപ്പക്കാർ സിങ്കത്തിന് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ തന്റെ ജോലി താൻ ചെയ്യുന്നു എന്ന മട്ടിലാണ് സിങ്കം നീങ്ങിയത്. സിങ്കത്തെ ജയിൽ മേധാവിയാക്കിയപ്പോൾ സി പി എമ്മിലെ പല സഖാക്കളും പിണറായിയുടെ നടപടി എടുത്തുചാട്ടമാണെന്ന് സംശയം പ്രകടിപ്പിച്ചതാണ്. എന്നാൽ ബഹ്റ ഉൾപ്പെടെയുള്ളവർ സിങ്കത്തിന് വേണ്ടി നിലകൊണ്ടു. ഏതായാലും പിണറായിയെ സിങ്കം ചതിക്കില്ല.

ജയിലുകളിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കെട്ടുകെട്ടിക്കുമെന്ന സിങ്കത്തിന്റെ വീരവാദം പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. പൂജപ്പുര ജയിലിലേക്ക് റ്റി.പി. കേസ് പ്രതികളെ മാറ്റിയത് മുഖ്യനുമായി കൂടിയാലോചിച്ചാണെങ്കിലും അതിനോട് പിണറായിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് മുന്നിൽ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഋഷിരാജിന്റെ നടപടിയോട് പരസ്യമായി യോജിക്കാൻ മാത്രമേ പിണറായിക്ക് കഴിയുമായിരുന്നുള്ളു.

ജയിലിൽ നിന്നും ഫോൺ കണ്ടെത്തുവർക്ക് സമ്മാനം നൽകാമെന്ന് സിങ്കം പ്രഖ്യാപിച്ചെങ്കിലും അനന്തര നടപടികൾ നടക്കാത്തതിൽ പലർക്കും ദുരൂഹതയുണ്ട്. അതേസമയം കൊടി സുനിയുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊടി സുനിയെ പോലുള്ളവരെ പൂർണമായി ഉപേക്ഷിക്കാൻ സി പി എമ്മിന് കഴിയില്ല. കാരണം പല ഓപ്പറേഷനുകളിലും ഇവരെ പാർട്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ കിടന്നു പ്രതികൾ സിപിഎം നേതാക്കളെ ഫോണിൽ വിളിച്ചിട്ടുണ്ടെങ്കിൽ അത് കൂടുതൽ അപകടം ആകുമെന്നാണ് സി പി എം കരുതുന്നത്. വിദേശത്ത് കുറ്റകൃത്യം നടത്തുന്നവരുമായി ചേർന്ന് കൊടി സുനി പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും സി പി എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയുടെ നെറ്റിയിൽ മൂന്നുസെന്റിമീറ്റർ ആഴത്തിൽ മുറിവ്;  (35 minutes ago)

അഭിമുഖവും വൈറൽ  (1 hour ago)

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (2 hours ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (3 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (3 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (3 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (3 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (4 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (4 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (4 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (4 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (4 hours ago)

Malayali Vartha Recommends