Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു

26 JUNE 2019 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ... അധിക സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി

കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ പുനഃക്രമീകരണം

ഇത്രയും കാലം എക്സൈസ് മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു. മുഖ്യമന്ത്രിയാണ് സിങ്കത്തിന്റെ പുതിയ മന്ത്രി. റ്റി. പി. വധക്കേസിലെ പ്രതികളോട് കളിക്കാൻ പോയതോടെയാണ് സിങ്കത്തിന്റെ വായടഞ്ഞത്.

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു നാലു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് സിങ്കം താളം ചവിട്ടുന്നതായി നാട്ടുകാർക്ക് ബോധ്യപെട്ടത്. ടി.പി. വധക്കേസ്‌ കുറ്റവാളികളായ മുഹമ്മദ്‌ ഷാഫിയില്‍ നിന്നും കൊടി സുനിയില്‍ നിന്നും മൂന്നു ഫോണുകളാണ്‌ കണ്ടെടുത്തത്‌.

ഇത്‌ ഉപയോഗിച്ച്‌ ആരെയൊക്കെ വിളിച്ചു, ആരില്‍നിന്നു കോളുകള്‍ വന്നു എന്നീ കാര്യങ്ങളില്‍ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. എന്നാല്‍, അന്വേഷണം ശരിയായ വഴിയില്‍ നീങ്ങുന്നുവെന്നാണ്‌ ജയില്‍ അധികൃതരുടെ നിലപാട്‌. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്തുമെന്നു നേരത്തെ ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയിലുകളില്‍ വൈകിട്ട്‌ ആറിനുശേഷം കുറച്ചുദിവസത്തേക്ക്‌ തുടര്‍ച്ചയായി പരിശോധന നടത്താനാണ്‌ തീരുമാനം. തൃശൂരില്‍ നിന്നു മൊബൈല്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു കൊടി സുനി, മുഹമ്മദ്‌ ഷാഫി, വാസു, മാര്‍ട്ടിന്‍ എന്നിവരെ പൂജപ്പുര ജയിലിലേക്കു മാറ്റിയിരുന്നു. സ്‌ഥിരം തലവേദനയുണ്ടാക്കുന്ന തടവുകാരെ മറ്റു ജയിലുകളിലേക്ക്‌ മാറ്റാനും ആലോചനയുണ്ട്‌. എന്നാൽ ഷാഫി സുനി സഖാക്കൾ വിയൂരിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ആരെയൊക്കെ വിളിച്ചു എന്ന് പുറത്തറിഞ്ഞാൽ വിഷയമാകും എന്ന് സിപിഎം നേതാക്കൾക്ക് സംശയമുണ്ട്.

റ്റി പി. കേസിലെ പ്രതികളെ തൊട്ടപ്പോൾ തന്നെ അടുപ്പക്കാർ സിങ്കത്തിന് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ തന്റെ ജോലി താൻ ചെയ്യുന്നു എന്ന മട്ടിലാണ് സിങ്കം നീങ്ങിയത്. സിങ്കത്തെ ജയിൽ മേധാവിയാക്കിയപ്പോൾ സി പി എമ്മിലെ പല സഖാക്കളും പിണറായിയുടെ നടപടി എടുത്തുചാട്ടമാണെന്ന് സംശയം പ്രകടിപ്പിച്ചതാണ്. എന്നാൽ ബഹ്റ ഉൾപ്പെടെയുള്ളവർ സിങ്കത്തിന് വേണ്ടി നിലകൊണ്ടു. ഏതായാലും പിണറായിയെ സിങ്കം ചതിക്കില്ല.

ജയിലുകളിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കെട്ടുകെട്ടിക്കുമെന്ന സിങ്കത്തിന്റെ വീരവാദം പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. പൂജപ്പുര ജയിലിലേക്ക് റ്റി.പി. കേസ് പ്രതികളെ മാറ്റിയത് മുഖ്യനുമായി കൂടിയാലോചിച്ചാണെങ്കിലും അതിനോട് പിണറായിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് മുന്നിൽ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഋഷിരാജിന്റെ നടപടിയോട് പരസ്യമായി യോജിക്കാൻ മാത്രമേ പിണറായിക്ക് കഴിയുമായിരുന്നുള്ളു.

ജയിലിൽ നിന്നും ഫോൺ കണ്ടെത്തുവർക്ക് സമ്മാനം നൽകാമെന്ന് സിങ്കം പ്രഖ്യാപിച്ചെങ്കിലും അനന്തര നടപടികൾ നടക്കാത്തതിൽ പലർക്കും ദുരൂഹതയുണ്ട്. അതേസമയം കൊടി സുനിയുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊടി സുനിയെ പോലുള്ളവരെ പൂർണമായി ഉപേക്ഷിക്കാൻ സി പി എമ്മിന് കഴിയില്ല. കാരണം പല ഓപ്പറേഷനുകളിലും ഇവരെ പാർട്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ കിടന്നു പ്രതികൾ സിപിഎം നേതാക്കളെ ഫോണിൽ വിളിച്ചിട്ടുണ്ടെങ്കിൽ അത് കൂടുതൽ അപകടം ആകുമെന്നാണ് സി പി എം കരുതുന്നത്. വിദേശത്ത് കുറ്റകൃത്യം നടത്തുന്നവരുമായി ചേർന്ന് കൊടി സുനി പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും സി പി എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (6 minutes ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (17 minutes ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (36 minutes ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (49 minutes ago)

നീറ്റ് മേയ് മൂന്നിന്  (1 hour ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (1 hour ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (1 hour ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (2 hours ago)

കലാലയം രാധ അന്തരിച്ചു...  (2 hours ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (2 hours ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (7 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (7 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (7 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (7 hours ago)

Malayali Vartha Recommends