Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു

26 JUNE 2019 07:43 PM IST
മലയാളി വാര്‍ത്ത

ഇത്രയും കാലം എക്സൈസ് മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു. മുഖ്യമന്ത്രിയാണ് സിങ്കത്തിന്റെ പുതിയ മന്ത്രി. റ്റി. പി. വധക്കേസിലെ പ്രതികളോട് കളിക്കാൻ പോയതോടെയാണ് സിങ്കത്തിന്റെ വായടഞ്ഞത്.

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു നാലു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് സിങ്കം താളം ചവിട്ടുന്നതായി നാട്ടുകാർക്ക് ബോധ്യപെട്ടത്. ടി.പി. വധക്കേസ്‌ കുറ്റവാളികളായ മുഹമ്മദ്‌ ഷാഫിയില്‍ നിന്നും കൊടി സുനിയില്‍ നിന്നും മൂന്നു ഫോണുകളാണ്‌ കണ്ടെടുത്തത്‌.

ഇത്‌ ഉപയോഗിച്ച്‌ ആരെയൊക്കെ വിളിച്ചു, ആരില്‍നിന്നു കോളുകള്‍ വന്നു എന്നീ കാര്യങ്ങളില്‍ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. എന്നാല്‍, അന്വേഷണം ശരിയായ വഴിയില്‍ നീങ്ങുന്നുവെന്നാണ്‌ ജയില്‍ അധികൃതരുടെ നിലപാട്‌. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്തുമെന്നു നേരത്തെ ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയിലുകളില്‍ വൈകിട്ട്‌ ആറിനുശേഷം കുറച്ചുദിവസത്തേക്ക്‌ തുടര്‍ച്ചയായി പരിശോധന നടത്താനാണ്‌ തീരുമാനം. തൃശൂരില്‍ നിന്നു മൊബൈല്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു കൊടി സുനി, മുഹമ്മദ്‌ ഷാഫി, വാസു, മാര്‍ട്ടിന്‍ എന്നിവരെ പൂജപ്പുര ജയിലിലേക്കു മാറ്റിയിരുന്നു. സ്‌ഥിരം തലവേദനയുണ്ടാക്കുന്ന തടവുകാരെ മറ്റു ജയിലുകളിലേക്ക്‌ മാറ്റാനും ആലോചനയുണ്ട്‌. എന്നാൽ ഷാഫി സുനി സഖാക്കൾ വിയൂരിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ആരെയൊക്കെ വിളിച്ചു എന്ന് പുറത്തറിഞ്ഞാൽ വിഷയമാകും എന്ന് സിപിഎം നേതാക്കൾക്ക് സംശയമുണ്ട്.

റ്റി പി. കേസിലെ പ്രതികളെ തൊട്ടപ്പോൾ തന്നെ അടുപ്പക്കാർ സിങ്കത്തിന് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ തന്റെ ജോലി താൻ ചെയ്യുന്നു എന്ന മട്ടിലാണ് സിങ്കം നീങ്ങിയത്. സിങ്കത്തെ ജയിൽ മേധാവിയാക്കിയപ്പോൾ സി പി എമ്മിലെ പല സഖാക്കളും പിണറായിയുടെ നടപടി എടുത്തുചാട്ടമാണെന്ന് സംശയം പ്രകടിപ്പിച്ചതാണ്. എന്നാൽ ബഹ്റ ഉൾപ്പെടെയുള്ളവർ സിങ്കത്തിന് വേണ്ടി നിലകൊണ്ടു. ഏതായാലും പിണറായിയെ സിങ്കം ചതിക്കില്ല.

ജയിലുകളിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കെട്ടുകെട്ടിക്കുമെന്ന സിങ്കത്തിന്റെ വീരവാദം പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. പൂജപ്പുര ജയിലിലേക്ക് റ്റി.പി. കേസ് പ്രതികളെ മാറ്റിയത് മുഖ്യനുമായി കൂടിയാലോചിച്ചാണെങ്കിലും അതിനോട് പിണറായിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് മുന്നിൽ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഋഷിരാജിന്റെ നടപടിയോട് പരസ്യമായി യോജിക്കാൻ മാത്രമേ പിണറായിക്ക് കഴിയുമായിരുന്നുള്ളു.

ജയിലിൽ നിന്നും ഫോൺ കണ്ടെത്തുവർക്ക് സമ്മാനം നൽകാമെന്ന് സിങ്കം പ്രഖ്യാപിച്ചെങ്കിലും അനന്തര നടപടികൾ നടക്കാത്തതിൽ പലർക്കും ദുരൂഹതയുണ്ട്. അതേസമയം കൊടി സുനിയുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊടി സുനിയെ പോലുള്ളവരെ പൂർണമായി ഉപേക്ഷിക്കാൻ സി പി എമ്മിന് കഴിയില്ല. കാരണം പല ഓപ്പറേഷനുകളിലും ഇവരെ പാർട്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ കിടന്നു പ്രതികൾ സിപിഎം നേതാക്കളെ ഫോണിൽ വിളിച്ചിട്ടുണ്ടെങ്കിൽ അത് കൂടുതൽ അപകടം ആകുമെന്നാണ് സി പി എം കരുതുന്നത്. വിദേശത്ത് കുറ്റകൃത്യം നടത്തുന്നവരുമായി ചേർന്ന് കൊടി സുനി പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും സി പി എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends