ആരും അറിയാത്ത അരുംകൊല... ഇതവളും കാമുകനും ചേര്‍ന്ന് കൊന്നതുതന്നെയെന്നുള്ള അയല്‍വാസികളുടെ നിലപാടിന് അംഗീകാരം; മിടുക്കിയായ പെണ്‍കുട്ടി കൈത്താങ്ങ് നല്‍കിയത് ക്ലാസിലെ ഭിന്നശേഷി കുട്ടിക്ക് പോലും; ഒരു നാടിനെ കരയിപ്പിച്ച കണ്ണീര്‍ കഥ

അമ്മയും കാമുകനും ചേര്‍ന്ന് 16 കാരി മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായകമായത് നാട്ടുകാരുടെ ഇടപെടല്‍. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചതിന്റെ ആഹ്ലാദം അലതല്ലുന്നതിനിടെ കുട്ടി എന്തിന് തൂങ്ങി മരിക്കണം സാറെ, ഇതവളും കാമുകനും ചേര്‍ന്ന് കൊന്നതുതന്നെയെ അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞതോടെ കഥ മാറി.
അമ്മ മഞ്ജുഷയ്‌ക്കൊപ്പം ഏകമകളായ മീര പറണ്ടോട്ടെ വാടകവീട്ടില്‍ താമസം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു. മഞ്ച സ്വദേശിയായ മഞ്ജുഷയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണ് മീര.17 കൊല്ലത്തെ ദാമ്ബത്യത്തിനൊടുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ഭാര്യ മരിച്ച കാരാന്തല സ്വദേശിയായ ഒരു കര്‍ഷകനുമായി മഞ്ജുഷയുടെ രണ്ടാം വിവാഹം ബന്ധുക്കള്‍ നടത്തി. ആ ബന്ധത്തിന് ഒരു വര്‍ഷത്തെ ആയുസ് പോലും ഉണ്ടായില്ല. ഇതിനിടയിലേക്കാണ് കാരാന്തല കുരിശടി ജംഗ്ഷനില്‍ റോഡരികത്ത് വീട്ടില്‍ പരേതനായ ചന്ദ്രന്റെ ഇളയ മകന്‍ അനീഷിന്റെ കടന്നുവരവ്. ഇയാള്‍ ഇടപെട്ടാണ് മഞ്ജുഷയെയും മകളെയും വാടക വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. കുടുംബ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാത്ത ഈ വീട്ടില്‍ അച്ഛനും മൂത്ത സഹോദരനും തൂങ്ങി മരിച്ചതാണ്. അയല്‍ക്കാരുമായി ബന്ധമില്ല. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാല്‍ ഇയര്‍ഫോണും തിരുകി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തനിച്ചിരിക്കുന്നതാണ് പ്രകൃതം. അനീഷും മഞ്ജുഷയും വാടക വീട്ടില്‍ മിക്കപ്പോഴും ഒരുമിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. മഞ്ജുഷയുടെ കുടുംബവീടായ മഞ്ച പേരുമലയില്‍ അച്ഛന്‍ രാജേന്ദ്രനും അമ്മ വത്സലയും തനിച്ചാണ്. വാടക വീടെടുത്ത് മാറുമ്‌ബോള്‍ മീര തടസം പറഞ്ഞിരുന്നു. അമ്മൂമ്മയ്‌ക്കൊപ്പം മഞ്ചയിലെ വീട്ടില്‍ നില്ക്കാമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും മഞ്ജുഷ അനുവദിച്ചില്ല.
ഇടുങ്ങിയ റോഡിന്റെ ഓരത്ത് നിരനിരയായി വീടുകളുള്ള ചെറിയൊരു ജംഗ്ഷനാണ് കാരാന്തല. നഗരമദ്ധ്യത്ത് നിന്ന് ഏതാനും കി.മീറ്റര്‍ മാത്രം അകലം.റോഡുവക്കിലെ അനീഷിന്റെ വീടിനോടു ചേര്‍ന്ന് കാടുമൂടിയ ഒരു സ്വകാര്യ പുരയിടമുണ്ട്. ഇവിടത്തെ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. റോഡിലൂടെ പോകുന്നവരുടെ കാല്‍പ്പെരുമാറ്റം പോലും വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് വ്യക്തമായി കേള്‍ക്കാനാവും. എന്നിട്ടും മഞ്ജുഷയും കാമുകനും ബൈക്കില്‍ ഇരുത്തി കൊണ്ടുവന്ന മൃതദേഹം കിണറ്റില്‍ തള്ളിയതിന് സാക്ഷികളില്ലത്രെ. സന്ധ്യ കഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാറില്ലെന്നാണ് ഇതിന് സമീപവാസികളുടെ വിശദീകരണം. കിണറിന് എതിര്‍വശത്തെ ഇലക്ട്രിക് പോസ്റ്റിലെ ഹാന്റ് ബള്‍ബ് എതിര്‍ദിശയിലേക്ക് തിരിച്ചു വച്ച നിലയിലായിരുന്നു. ജഡം തള്ളുന്നത് ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ബോധപൂര്‍വം വഴിവിളക്ക് ചരിച്ചു വച്ചതാണെന്ന് വ്യക്തം.അതേപ്പറ്റിയും ആര്‍ക്കും സംശയമില്ല. മഞ്ജുഷയും അനീഷും നല്‍കിയ മൊഴി പ്രകാരം 19 ദിവസമായി ജഡം കിണറ്റിലാണ്. പക്ഷ, ദുര്‍ഗന്ധമോ അസ്വാഭാവികതയോ ആര്‍ക്കും അനുഭവപ്പെട്ടില്ല.
മീരയുടെ ക്ലാസില്‍ അംഗവൈകല്യമുള്ള ഒരു സഹപാഠിയുണ്ട്. കൂട്ടുകാര്‍ തുള്ളിച്ചാടി നടക്കുമ്‌ബോള്‍ തനിച്ചിരുന്ന് കണ്ണീര്‍ തൂകുന്ന കുട്ടി. അവനെ കൈത്താങ്ങ് നല്‍കി ക്ലാസിലും പുറത്തും കൊണ്ടു നടക്കുന്നത് മീരയായിരുന്നു. വീട്ടിലെ സ്വസ്ഥതക്കുറവിനെ കുറിച്ചെല്ലാം ക്ലാസ് ടീച്ചറോട് പരിഭവം പറയുമ്‌ബോഴും കരുണയുള്ള മനസായിരുന്നു ആ കുരുന്നിന്റേത്. കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാനും യുവജനോത്സവ വേദികളില്‍ നൃത്ത ഇനങ്ങളില്‍ മത്സരിക്കാനും മുന്നില്‍ നില്‍ക്കുന്ന മീരയുടെ പിഞ്ചു മുഖം ക്ലാസ് ടീച്ചറുടെ ഉള്ളില്‍ നിന്ന് മായുന്നില്ല. അമ്മയും രണ്ടാനച്ഛനും തമ്മിലുള്ള വഴക്കിടീലിനെ പറ്റി ഒരിക്കല്‍ അവള്‍ ടീച്ചറോട് മനസ് തുറന്നു. പഠിച്ച് മിടുക്കിയായാല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്നും പേടിക്കേണ്ടെന്നും ടീച്ചര്‍ ആശ്വസിപ്പിക്കും. അദ്ധ്യാപകര്‍ നല്‍കിയ ധൈര്യമാണ് അവളെ പത്താംകഌസ് ജയിക്കാന്‍ പ്രാപ്തയാക്കിയത്. ഭാവിയെ മാത്രം മുന്നില്‍ക്കണ്ട്, ആരെയും കൂസാക്കാതെ ജീവിതത്തില്‍ പിച്ചവച്ച പെണ്‍കുട്ടിയാണ് പറക്കമുറ്റും മുമ്‌ബേ കൊഴിഞ്ഞത്.
"
https://www.facebook.com/Malayalivartha
























