ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിലാണ് മുൻകൂർ ജാമ്യഹര്‍ജി നൽകിയത്; അതുവരെ ബിനോയിയെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബയ് ഡിന്‍ഡോഷി സെഷന്‍സ് കോടതി നാളെ വിധി പറയും. ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിലാണ് മുൻകൂർ ജാമ്യഹര്‍ജി നൽകിയത്. അതുവരെ ബിനോയിയെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചില വാദങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഇതിന് മറുപടി പറയുന്നതിന് ബിനോയിയുടെ അഭിഭാഷകന് അവസരം നല്‍കുന്നതിനാണ് വിധി നാളത്തേക്ക് മാറ്റിയത്.
ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്.
ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇരുവരും മുംബൈയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്നതിനും വ്യക്തമായ തെളിവുണ്ട്, ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയെങ്കില്‍ പിന്നെ എങ്ങനെ പീഡന പരാതി നിലനില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചോദിച്ചു. ബലാല്‍സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനില്‍ക്കില്ല. പണത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം വാദിച്ചു. യുവതിയെ ബിനോയ് വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ദിവസം ബിനോയ് മുംബൈയില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫിലായിരുന്നു. 2009 മുതല്‍ 2015 വരെ ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. 2019 നു മുമ്പ് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബിനോയ് കോടിയേരിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് യുവതി വാദിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് വാദിച്ച ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ പരാതിക്കാരിക്ക് പുതിയ അഭിഭാഷകനെ വെക്കുന്നതിനേയും എതിര്‍ത്തു .ഇക്കാര്യത്തില്‍ കോടതിയില്‍ തര്‍ക്കം നടന്നതോടെയാണ് എല്ലാവരുടേയും വാദം കേള്‍ക്കുന്നതിന് സന്നദ്ധമാണെന്ന് അറിയിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് വൈകില്ലെന്ന് മുംബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് കേരളത്തിലെത്തിയിരുന്നെങ്കിലും ബിനോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒളിവിലാണ് ബിനോയ്. എന്തിരുന്നാലും ബിനോയിയെ പാര്‍ട്ടിയോ താനോ സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിനോദിനി കോടിയേരി യുവതിയുമായി ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു.
ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്‌ക്കെതിരെ കേസെടുത്ത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഈ മാസം 13 നാണ് എഫ്‌ഐര്‍ റജിസ്റ്റര്‍.
https://www.facebook.com/Malayalivartha

























