ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ

ഗ്രൂപ്പ് എച്ചിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ മാക്സി അരാഹോ നേടിയ ഗോളിലൂടെ ഉറുഗ്വാ സൗദിയെ സമനിലയിൽ തളച്ചു. മത്സരത്തിലുടനീളം ഉറുഗ്വാ നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും സൗദി പ്രതിരോധവും ഗോൾകീപ്പറും ഉജ്ജ്വല ഫോമിലായിരുന്നുണ്ടായിരുന്നത്.
മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാനായി നാല് മിനിറ്റ് ശേഷിക്കെ അബ്ദുല്ല അൽ അമ്രിയിലൂടെയാണ് സൗദി അറേബ്യ ആദ്യം ലീഡ് എടുത്തത്.
കോർണർ പന്തിൽ നിന്നും ഹസ്സൻ അൽ തബക്തി തൊടുത്ത ബുള്ളറ്റ് ഹെഡർ ഉറുഗ്വാ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേര തടുത്തുവെങ്കിലും, റീബൗണ്ടായി വന്ന പന്ത് അൽ അമ്രി വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മറ്റൊരു അട്ടിമറി വിജയത്തിന്റെ പ്രതീക്ഷയിലാണ് സൗദി ഇടവേളയ്ക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ ടീമിന്റെ ഊർജ്ജം കൂട്ടാനായി ഉറുഗ്വാ പരിശീലകൻ മാർസെലോ ബിയൽസ രണ്ട് നിർണ്ണായക മാറ്റങ്ങൾ വരുത്തി. ആദ്യ പകുതിയിൽ ഒട്ടും തിളങ്ങാനായി കഴിയാതിരുന്ന മുൻ ലിവർപൂൾ താരം ഡാർവിൻ നുനിയസിനെ അദ്ദേഹം പിൻവലിച്ചു. ഇതിന് പിന്നാലെ ഉറുഗ്വാ കളം നിറഞ്ഞു കളിക്കുകയും സൗദി ഗോൾമുഖത്തേക്ക് 28 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മാനുവൽ ഉഗാർട്ടെയുടെ ഒരു ലോ ഷോട്ട് സൗദി കീപ്പർ മുഹമ്മദ് അൽ ഒവൈസ് തട്ടിയകറ്റിയത് പോസ്റ്റിൽ തട്ടിയാണ് പുറത്തുപോയത്. എന്നാൽ കളി അവസാനിക്കാനായി 10 മിനിറ്റ് ശേഷിക്കെ ഫെഡറിക്കോ വിനാസിന്റെ ഹെഡർ അൽ ഒവൈസ് തടഞ്ഞെങ്കിലും, പന്ത് ലഭിച്ച മാക്സി അരാഹോ അത് ഉറുഗ്വായ്ക്കായി വലയിലാക്കി സമനില പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























