ഒന്നുകിൽ പ്ലാസ്റ്റിക് അല്ലെങ്കിൽ ഒരു ലക്ഷം; പ്ലാസ്റ്റിക് കവറിൽ ആഹാരം പൊതിഞ്ഞാൽ ഒരു ലക്ഷം പിഴ

പാചകം ചെയ്ത ആഹാരം ചൂടോടെ പ്ലാസ്റ്റിക് കവറിൽ പൊതിയാൻ വരട്ടെ. ഇതെങ്ങാനും ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ കണ്ണിൽപ്പെട്ടാൽ ഒരു ലക്ഷം പിഴ അടച്ചാലെ രക്ഷയുള്ളൂ.
മലപ്പുറത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ചൂടുള്ള ആഹാര വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും കൊടുക്കുന്ന രീതിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഇങ്ങനെ ഭക്ഷണ വിതരണം നടത്തുന്ന കച്ചവടക്കാരെ കുടുക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ രാത്രി സ്‌ക്വാഡ് ഉടൻ പുറത്തിറങ്ങും. ചൂടേറിയവ പ്ലാസ്റ്റിക് കവറുകളിൽ പൊതിയരുത് എന്ന വിലക്ക് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അത് വകവയ്ക്കാതെ വീണ്ടും ആ പ്രവർത്തി തുടരുന്നതിനാലാണ് വമ്പൻ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. വീണ്ടും നിയമലംഘനം നടത്തിയാൽ ഒരു ലക്ഷം വരെ പിഴ ചുമത്താൻ അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ചൂടാവുമ്പോൾ മാരക രോഗമായ അർബുദത്തിന് കാരണമാകുന്ന ഡയോക്‌സിൻ എന്ന രാസവസ്തു ഉണ്ടാകും. അതിനാലാണ് പ്ലാസ്റ്റിക് കവറിൽ ആഹാരം പൊതിയരുത് എന്ന് പറയുന്നയത്. തട്ടുകടകൾ, ആശുപത്രി കാന്റീനുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ചൂടേറിയ ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പുന്നതും പ്ലാസ്റ്റിക് കവറിൽ കെട്ടി നൽകുന്നതും. പ്ലാസ്റ്റിക്കിനു പകരമായി അലുമിനിയം ചുരുൾ ഉപയോഗിക്കുവന്നതാണ്. ഈ നിയമം മലപ്പുറത്തു മാത്രമല്ല കേരളത്തിലുട നീളം വന്നാൽ ക്യാൻസർ വരാൻ കാരണകമാകുന്ന ഒരു വഴിയേ തടയാവുന്നതാണ്.
https://www.facebook.com/Malayalivartha

























