യുവതി പ്രവേശനത്തിന് എതിരെയുള്ള സമരങ്ങൾ എവിടെ ? വിമർശനവുമായി ശബരിമല കർമ്മ സമിതി

യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന സമിതി രൂക്ഷ വിമർശനവുമായി രംഗത്ത്. കഴിഞ്ഞ മൂന്നു മാസങ്ങളായി യാതൊരു സമരവും നടക്കുന്നില്ല. വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെയാകുമെന്ന ആശങ്ക ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സമര പാരിപാടികളുമായി മുന്നോട്ടു പോകാനാണ് അവരുടെ തീരുമാനം. പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ വന്നത് സമരങ്ങള്‍ക്ക് തടസമായെന്ന് കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാർ വ്യക്തമാക്കി.
ശബരിമലയിൽ സർക്കാരിൻറെ നിലപ്പാട് മാറാത്തിടത്തോളം കാലം സമരവുമായി മുന്നോട്ടു പോകണമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആചാര സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ കര്‍മസമിതി സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യം വരില്ലെന്നും വ്യക്തമാക്കി. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നു പ്രതീക്ഷ ഉണ്ടെന്നും ഇനി വിധി എതിരായി വരുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമനിര്‍മ്മാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതായും സ്വാമി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വ്യക്തമാക്കിയിരുന്നല്ലോ എന്നും സ്വാമി ചിദാനന്ദ പുരി അറിയിച്ചു.
https://www.facebook.com/Malayalivartha



























