Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആശുപത്രിയിലെത്തിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വയറില്‍ ഉണ്ടായിരുന്നത് ഇരുമ്പ് കമ്പിയോ, കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മാരകമായ മുറിവ്; അപകടം നടന്ന സ്ഥലത്ത് സംശയകരമായി കണ്ട മൂന്നുപേരും ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി കലാഭവൻ സോബിൻ...

06 JULY 2019 04:05 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകൻ ബാലഭാസ്‌ക്കറും കുടുംബവും അപകടത്തിൽപെട്ട സ്ഥലത്ത് സംശയകരമായി കണ്ട മൂന്നുപേരെയും തിരിച്ചറിഞ്ഞതായി കലാഭവൻ സോബിന്റെ വെളിപ്പെടുത്തൽ. അപകടം നടന്ന സമയത്ത് സ്റ്റാര്‍ട്ടാക്കിയ ബൈക്ക് ഉന്തിത്തള്ളിക്കൊണ്ടുപോയ ആളെയും സംഭവസമയത്ത് നിന്ന് ഓടിപ്പോയ ആളെയും അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ കണ്ട ആളെയുമാണ് തിരിച്ചറിഞ്ഞത്. ബാലഭാസ്കറിന്റെ ബന്ധുക്കൾ കാണിച്ച ഫോട്ടോയിൽ നിന്നാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് ആരെന്ന് അറിയില്ലെന്നും സോബിന്‍ പറയുന്നു. ബൈക്കില്‍ കടന്നത് തടിച്ച കഷണ്ടിക്കാരനാണെന്നും ഓടിമറഞ്ഞത് ബര്‍മൂഡാധാരിയാണെന്നും പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിച്ചത് തടിയന്‍ ഗുണ്ടയാണെന്നുമാണ് സോബിന്‍ പറയുന്നത്. ഇത് ആരെന്ന് ബാലുവിന്റെ അച്ഛന് അറിയാമെന്നും പറയുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ സോബിൻ തയ്യാറായില്ല.

ബാലുവിന്റെ അച്ഛനെ കണ്ടു മടങ്ങുമ്പോൾ തനിക്കെതിരെ വധ ശ്രമമുണ്ടായെന്നും സോബിന്‍ ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പന്തളത്തിന് അടുത്ത് കുളനടയിലായിരുന്നു ആക്രമിക്കനുള്ള ശ്രമം നടന്നത്. ഒരു വാഹനം ചെയ്‌സ് ചെയ്‌തെത്തി സോബിന്റെ വാഹനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. നമ്പർ എഴുതി എടുക്കുന്നത് കണ്ടപ്പോള്‍ തര്‍ക്കമായി. ഇതിനിടെ ഇവര്‍ സ്ഥലം വിട്ടു. ഈ കാറിന് നമ്പർ പ്ലേറ്റില്ലായിരുന്നുവെന്നും സോബിന്‍ പറയുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി മടങ്ങുമ്പോഴായിരുന്നു ഈ ആക്രമണം.

ഇത് ചര്‍ച്ചയായ സാഹചര്യത്തിലാണ് ചില ഫോട്ടോകള്‍ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ സോബിനെ കാണിച്ചത്. അതാണ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പുതിയ സംശയങ്ങള്‍ ചര്‍ച്ചയാകുന്നത്. അതായത് ബാലഭാസ്‌കറിനെ അറിയാവുന്ന മൂന്ന് പേര്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ബാലുവും ഭാര്യയും കുഞ്ഞും മരണ വെപ്രാളത്തില്‍ പിടയുമ്പോൾ റോഡിന് ഇരുവശത്തു നിന്നും രക്ഷപ്പെട്ടവരെയാണ് തിരിച്ചറിഞ്ഞത്. കഷണ്ടിക്കാരനാണ് ബൈക്കില്‍ രക്ഷപ്പെട്ടത്. താരതമ്യേനെ സുമഖനായിരുന്നു മറ്റേയാള്‍. ഓടിരക്ഷപ്പെട്ട ഇയാള്‍ ബെര്‍മുഡയാണ് ധരിച്ചത്. മെലിഞ്ഞ് ഫ്രഞ്ച് താടി വച്ചിരുന്നു ഇയാള്‍. അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചത് ഗുണ്ടാ ലുക്കുള്ള തടിയനായിരുന്നു-ഇതാണ് സോബിന്‍ പറയുന്നത്.

ആരൊക്കെയാണ് കാര്‍ അപകടം നടക്കുമ്ബോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ഇപ്പോള്‍ തനിക്കും ബാലഭാസ്‌കറിന്റെ കുടുംബത്തിനും അറിയാം. നാല്പതോളം ഫോട്ടോകള്‍ ആണ് അവര്‍ എനിക്ക് കാണിച്ചു തന്നത്. ഞാന്‍ സംശയത്തോടെ കണ്ടവര്‍ അവര്‍ മൂന്നുപേരെയും ബാലഭാസ്‌കറിന്റെ കുടുംബം കാണിച്ച ഫോട്ടോയില്‍ ഉണ്ട്. ഇവരെ ബാലഭാസ്‌കറിന്റെ കുടുംബത്തിന് അറിയാം. ഇവര്‍ ആരെന്നു എനിക്ക് അറിയില്ല. ഈ ഫോട്ടോകള്‍ ബാലഭാസ്‌കറിന്റെ കുടുംബത്തിന് എങ്ങിനെ ലഭിച്ചെന്നു എനിക്ക് അറിയില്ല പക്ഷെ താന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ മൊഴി നല്‍കാന്‍ പോയപ്പോള്‍ ഇത്തരം ആളുകളെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ക്രൈംബ്രാഞ്ച് ഒരു ഫോട്ടോയും തന്നെ കാണിച്ചില്ല. ആരാണ് അവരെന്നും ചോദിച്ചില്ല. താന്‍ പറഞ്ഞത് എഴുതി എടുക്കുക മാത്രമാണ് ചെയ്തത്. അന്ന് കണ്ട ആളുകളെ പിന്നീട് തിരിച്ചറിയാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ തിരിച്ചറിയും എന്ന് ഞാന്‍ പറഞ്ഞു-സോബിൻ കൂട്ടി ചേർത്തു.

സ്വര്‍ണം കടത്ത് പ്രശ്നം വന്നപ്പോള്‍ ഞാന്‍ ആരോപിച്ച കാര്യമല്ല ഇത്. അപകടം നടന്നപ്പോള്‍ ഞാന്‍ വിളിച്ചു പറഞ്ഞ കാര്യമാണ്. ബാലു മരിച്ചപ്പോള്‍ പറഞ്ഞ കാര്യമാണ്. മധു ബാലകൃഷ്ണനോട് പറഞ്ഞപ്പോള്‍ പ്രകാശ് തമ്ബിയെ വിളിച്ചു പറയാനാണ് പറഞ്ഞത്. അതുപ്രകാരം പ്രകാശ് തമ്ബിയെ വിളിച്ചു പറഞ്ഞിരുന്ന കാര്യവുമാണ്. പ്രകാശ് തമ്ബിയെക്കുറിച്ച്‌ ഒരു സംശയവും അപ്പോള്‍ ഒരു മാധ്യമങ്ങളില്‍ നിന്നും വന്നിരുന്നില്ല. വീട്ടുകാര്‍ പോലും ആ ഘട്ടത്തില്‍ അങ്ങിനെ ഒരാക്ഷേപം ഉന്നയിച്ചിരുന്നില്ല. അല്ലെങ്കില്‍ ഞാന്‍ കേട്ടിരുന്നില്ല. പ്രകാശന്‍ തമ്ബിയെ അറസ്റ്റ് ചെയ്ത്കഴിഞ്ഞപ്പോള്‍ മാത്രമാണ് എല്ലാം ഒന്നുകൂടി പൊന്തിവന്നത്. ക്രൈംബ്രാഞ്ചിനോട് ഞാന്‍ വിശദീകരിച്ച കാര്യമാണ്.

എന്തുകൊണ്ട് എനിക്ക് സംശയം വന്നു എന്ന കാര്യവും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഞാന്‍ വിശദമാക്കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഒരാള്‍ സംസാരിച്ചാല്‍ മതി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കണം. എന്തുകൊണ്ടാണ് ലക്ഷ്മി സംസാരിക്കാത്തത്. എനിക്കും നിങ്ങള്‍ക്കുമെല്ലാം ബാലഭാസ്‌കര്‍ ഒരു കലാകാരന്‍ മാത്രമാണ്. .ലക്ഷ്മിക്ക് അങ്ങിനെയല്ല. ലക്ഷ്മിയുടെ ഭര്‍ത്താവാണ്. സ്വന്തം ഭര്‍ത്താവ് മരിച്ച ഒരു കാര്‍ അപകടത്തിലെ വസ്തുതകള്‍ വിശദമാക്കേണ്ടതും സംശയങ്ങള്‍ ദുരീകരിക്കേണ്ടതും ഭാര്യ എന്ന നിലയില്‍ ലക്ഷ്മിയുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങള്‍ തുറന്നു പറയാന്‍ ലക്ഷ്മി തയ്യാറാകണം-സോബിന്‍ പറയുന്നു.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വയറില്‍ മാരക മുറിവുണ്ടായിരുന്നു. ഇതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണവും. ഇരുമ്ബ് കമ്ബിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ഇതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ വിവരം ക്രൈംബ്രാഞ്ചിനും ലഭിച്ചിരുന്നു. ഒരുപക്ഷേ അവിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടവര്‍ ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചതാണോ എന്നും സംശയമുള്ളതായി സോബിന്‍ പറയുന്നു. സോബിയുമായുള്ള കൂടിക്കാഴ്ചയോടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പിക്കുകയാണ് ബാലുവിന്റെ അച്ഛനും.

അതിനിടെ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നത്. അര്‍ജുന്‍ എന്ന ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തത് ദുരൂഹമാണ്. വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ഏതാണ്ട് തെളിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അര്‍ജുനെ ചോദ്യം ചെയ്യാത്തത് അത്ഭുതമാണെന്നാണ് അവരുടെ വാദം. മൊബൈല്‍ ഫോണ്‍ കോള്‍ പരിശോധനയില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭ്യമായതായും സൂചനയുണ്ട്. അപകടത്തിന് തൊട്ടുമുമ്ബ് ബാലഭാസ്‌കറിന്റെ മൊബൈലിലേക്ക് കോളുകള്‍ വന്നിട്ടില്ല. എന്നാല്‍, ഇതിനുമുമ്ബ് ചില കോളുകള്‍ വന്നിട്ടുണ്ട്. ഈ കോളുകള്‍ക്ക് പിന്നിലുള്ളവരെ അന്വേഷകസംഘം ഉടന്‍ ചോദ്യംചെയ്യും. രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ്, അപകടം നടന്നതിന് ശേഷം ഇതുവഴി കടന്നുപോയ കലാഭവന്‍ സോബിന്‍ എന്നിവരുടെ മൊബൈല്‍ ലൊക്കേഷന്‍ പള്ളിപ്പുറത്തുണ്ടായതായും തെളിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (4 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (4 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (4 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (5 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (5 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (6 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (6 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (6 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (6 hours ago)

Malayali Vartha Recommends