ഷുഹൈബ് വധം: നിഷ്ഠൂരമായ കൊലപാതം സിബിഐക്കു വിടേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി

സി.പി.എമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബത്തിന് നീതി കിട്ടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 56 ലക്ഷം രൂപയാണ് മുടക്കിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇത്രയും ഭീമമായ തുക മുടക്കിയാണ് കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന വിധി ഇടത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് സമ്പാദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതി വിധിക്കെതിരെയും ഉമ്മന്‍ചാണ്ടി രംഗത്തെത്തി. നിഷ്ഠൂരമായ കൊലപാതം സിബിഐക്കു വിടേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെ് എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന ഷുഹൈബിന്റെ പിതാവിന് എല്ലാ പിന്തുണയും നല്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഷുഹൈബിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുകയാണ്. ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്കു വിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന് അപ്പീല്‍ നല്കിയാണ് സിംഗിള്‍ ബെഞ്ച് വിധി അസ്ഥിരപ്പെടുത്തിയത്. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഡല്‍ഹിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. ഇതുതന്നെ ഈ കേസില്‍ സിപിഎമ്മിനുള്ള പ്രത്യേക താത്പര്യം വ്യക്തമാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
നീതിബോധവും പാവങ്ങളോടു കരുതലുമുള്ള ഒരു സര്‍ക്കാരായിരുന്നെങ്കില്‍ ഈ കേസ് സിബിഐക്കു വിടാന്‍ മുന്‍കൈ എടുക്കുമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. 2018 ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബിനെ സി.പി.എമ്മുകാര്‍ ആക്രമിച്ചത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു ഷുഹൈബ്. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാര്‍ന്നാണ് മരിച്ചത്. കേസില്‍ പിടിയിലായ നാലുപേരെ സി.പി.എം പുറത്താക്കിയിരുന്നു. വേഗത്തിലുള്ള പാര്‍ട്ടി നടപടി കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷ ചരിത്രത്തില്‍ ആദ്യമായിരുന്നു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമിെല്ലന്നാണ് സി.പി.എം ഇപ്പോഴും ആവര്‍ത്തിക്കുന്നത്. പക്ഷെ, സി.ബി.ഐ അന്വേഷണം മുടക്കാന്‍ സര്‍ക്കാറും സി.പി.എമ്മും പതിനെട്ടടവും പയറ്റുന്നു.
കേസിലെ പ്രധാനപ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ ശേഷം ജയിലില്‍ സി.പി.എം വഴിവിട്ട സഹായങ്ങള്‍ ചെയ്തിരുന്നു. ആകാശിനും രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരുന്നു. ഷൂഹൈബിനെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. രക്തം വാര്‍ന്നായിരുന്നു മരണം. അതിനാല്‍ പ്രതികള്‍ മരണം ഉറപ്പാക്കിയ ശേഷമാണ് സംഭവ സ്ഥലം വിട്ടതെന്ന് വ്യക്തമായതാണ്. എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടണ് സി.പി.എം സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























