കാര്യങ്ങള്‍ ലേശം സെറ്റിലായതോടെ, ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങി; മഹാന്മാർ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും; പ്രശാന്ത് നായർ

കേരളത്തിൽ ശക്തമായി പെയ്ത മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും, കാര്യങ്ങള്‍ ലേശം സെറ്റിലായതോടെ, ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങിയതായി പ്രശാന്ത് നായര്‍ ഐഎഎസ്. ഏതായാലും സ്ഥിതിഗതികള്‍ നോര്‍മലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താന്‍പോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു. എന്നും പ്രശാന്ത് നായർ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ദുരിതബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പിന് ശ്രമിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പുമായി കഴിഞ്ഞദിവസം പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് 'നന്മ' ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയുള്ളപ്പോള്‍ എന്തിന് വേറൊരു സൂര്യോദയം എന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും വേണ്ടത്ര റിലീഫ് മെറ്റീരിയലുകൾ മൊബിലൈസായി നല്ല രീതിയിൽ പലയിടത്ത് നിന്നും എത്തിത്തുടങ്ങിയെന്നും വേണം മനസ്സിലാക്കാൻ. സന്നദ്ധപ്രവർത്തകർ- യുവതീയുവാക്കൾ പ്രത്യേകിച്ച്- തെക്കും വടക്കും തിയറികളും ഈ വർഷം കൊടുക്കാനുള്ള സ്റ്റാർട്ടിംഗ് ട്രബിളും ഒക്കെ കാറ്റിൽ പറത്തി. കാര്യങ്ങൾ ലേശം സെറ്റിലായി എല്ലിനിടയിൽ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്. ഏതായാലും സ്ഥിതിഗതികൾ നോർമലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താൻപോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു.
തമ്മിൽ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാർ ഉണർന്ന് കഴിഞ്ഞാൽ നമ്മൾ സീൻ കാലിയാക്കണം എന്നാണ് ശാസ്ത്രം. അല്ലെങ്കിൽ ഈ മഹാന്മാർ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും. പ്രകൃതിദുരന്തത്തെക്കാൾ വൻ ദുരന്തങ്ങളെ അൺഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ.
കഴിഞ്ഞ ഏതാനും ദിവസം അവധി ആയിരുന്നല്ലോ. അത് കഴിഞ്ഞു. കൂട്ടിരിക്കാനിനി അല്ലെങ്കിലും പറ്റില്ല. മഴയും മഴക്കെടുതിയുമൊന്നുമല്ലാത്ത ഔദ്യോഗികമായ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതിലേക്ക് മടങ്ങട്ടെ. പ്രകൃതിദുരന്തത്തെക്കാൾ വൻ ദുരന്തങ്ങളെ അൺഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ... എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതൽ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























