വിദ്യാഭ്യാസ പാക്കേജ് പുതിയ കുപ്പിയിലിറക്കാന്‍ ശ്രമം; റബ്ബിനെ മുഖ്യമന്ത്രി ഓടിച്ചു വിട്ടു

ഒടുവില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പാക്കേജും പൊളിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന വിദ്യാഭ്യാസ പാക്കേജാണ് കേരള ഹൈക്കോടതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഫ്‌ലാഗ് ഷിപ്പ് പദ്ധതി എന്നാണ് വിദ്യാഭ്യാസ പാക്കേജ് അറിയപ്പെട്ടിരുന്നത്.
എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ടീച്ചേഴ്‌സ് പാക്കേജിന് രൂപം നല്‍കിയത്. അന്ന് ബേബിയുടെ ഓഫീസിലുണ്ടായിരുന്ന ഇടതു പക്ഷ വിശ്വാസികളാണ് പാക്കേജിന് രൂപം കൊടുത്തത്. ഇടതു പക്ഷ വിശ്വാസി എന്നറിയപ്പെടുന്ന പ്രഗല്ഭനായ ഐ.എഎസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറാണ് ബേബിക്ക് വേണ്ടി പാക്കേജിന് രൂപം നല്‍കിയത്. പാക്കേജ് മന്ത്രിസഭയുടെ പരിഗണനയ്ക്കും വന്നു. കടുത്ത സിപിഎമ്മുകാരനായ എംഎ ബേബി പാക്കേജ് നടപ്പിലാക്കി മുണ്ടശേരിയുടെ പിന്‍ഗാമിയാവാനും തീരുമാനിച്ചു. എയ്ഡഡ് മേഖലയില്‍ പിഎസ്‌സി നിയമനം കൊണ്ടു വരാന്‍ ശ്രമിച്ചതിന്റെ പേരിലാണ് മുമ്പ് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ക്രൂശിക്കപ്പെട്ടതും കേരളത്തില്‍ വിമോചന സമരം ഉണ്ടായതും.
എന്നാല്‍ തനി വിപ്ലവകാരിയായ അച്യുതാനന്ദനും പ്രതിവിപ്ലവകാരിയായ കോടിയേരി ബാലകൃഷ്ണനും പാക്കേജ് പരിശോധിച്ചപ്പോള്‍ അത് എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ക്രൈസ്തവ- മുസ്ലീം മാനേജുമെന്റുകള്‍ക്കും എതിരാണെന്ന് മനസിലാക്കി. പാക്കേജ് കൊണ്ടു പോയി പരണത്തു വയ്ക്കാന്‍ ഇവര്‍ ബേബിയെ ഉപദേശിച്ചു. ഇടതു പക്ഷം പോയി വലതു പക്ഷം അധികാരത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലെ തീവ്ര ഇടതു പക്ഷക്കാര്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നേതൃത്വത്തില്‍ പാക്കേജ് പൊടി തട്ടിയെടുത്ത് അബ്ദുറബ്ബിനു നല്‍കി. അദ്ദേഹം ശിവശങ്കറിന്റേയും ഇടതു പക്ഷത്തിന്റേയും പദ്ധതി നടപ്പിലാക്കാന്‍ സര്‍വാത്മനാ തീരുമാനിച്ചു. അങ്ങനെ പദ്ധതി നടപ്പിലാക്കി ഉത്തരവും ഇറങ്ങി. ഉത്തരവ് ഇറങ്ങിയയുടന്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പിതാക്കന്മാരും ഉമ്മന്‍ചാണ്ടിയെ കണ്ട് വിയോജിപ്പ് അവതരിപ്പിച്ചെങ്കിലും എല്ലാം ശരിയാക്കാമെന്ന പതിവു മറുപടിയാണ് മുഖ്യനില്‍ നിന്നും ലഭിച്ചത്.
എന്നാല്‍ റിപ്പോര്‍ട്ട് പഠിച്ച മുഖ്യന്‍ ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. എന്‍എസ്എസിനോട് കോടതിയില്‍ പോകാന്‍ ഉപദേശിച്ചു. എന്‍ എസ് എസും ക്രിസ്ത്യന്‍ മാനേജ്‌മെന്റും കോടതിയെ സമീപിച്ചപ്പോള്‍ പാക്കേജ് എടുത്ത് വെള്ളത്തില്‍ കളഞ്ഞു.
ആദ്യം നിയമനത്തിലുള്ള അങ്കലാപ്പാണ് കോടതി തീര്‍ത്തത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് പറഞ്ഞ് മുഖ്യനെ കണ്ട അബ്ദുറബ്ബിനെ അദ്ദേഹം ഓടിച്ചു വിട്ടു. കുഞ്ഞാലിക്കുട്ടി ഇതും പറഞ്ഞ് പെരുന്നയിലെത്തി ചന്ദ്രിക പത്രത്തിനെതിരെ സുകുമാരന്‍ നായര്‍ നല്‍കിയിരുന്ന മാന നഷ്ടകേസ് പിന്‍വലിപ്പിച്ചു. എന്‍.എസ്എസിനെതിരെ കമാ എന്ന് ഒരക്ഷരം മിണ്ടാന്‍ റബ്ബിനെ സമ്മതിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി നായര്‍ക്ക് ഉറപ്പും കൊടുത്തു. അങ്ങനെ സകലതും ശുഭപര്യവസായിയായി തീര്‍ന്നിരിക്കുന്നു.
ഇനി ഞങ്ങള്‍ മച്ചാ മച്ചാ. യുഡിഎഫ് സര്‍ക്കാരിനൊപ്പം നിന്ന് ലീഗിന് ജയ് വിളിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























