Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു... ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു

16 SEPTEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു. ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓണത്തിന് ശേഷം ഇന്നാണ് വിചാരണ ആരംഭിച്ചത്. പക്ഷെ, സാക്ഷികളായ രണ്ട് കന്യാസ്ത്രീകള്‍ സിബിഐ കോടതിയില്‍ കൂറുമാറി. അന്‍പത്തിമൂന്നാം സാക്ഷി സിസ്റ്റര്‍ ആനി ജോണും നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുമാണ് കൂറുമാറിയത്. ഇവരില്‍ ഒരാളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്ന ആനി ജോണിനെയാണ് വിമര്‍ശിച്ചു.

സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദിവസം കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റൈ അടുക്കള ഭാഗത്ത് ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നാണ് ആനി ജോണ്‍ ആദ്യം സിബിഐക്ക് മൊഴി നല്‍കിയത്. വിചാരണ സമയത്ത് സിസ്റ്റര്‍ ഇത് മാറ്റിപ്പറയുകയായിരുന്നു. ശിരോവസ്ത്രം മാത്രമാണ് കണ്ടെന്നാണ് പുതിയ മൊഴി. കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ കിണറ്റിലേക്ക് എന്തോ വലിയ സാധനം വീഴുന്ന ശബ്ദം കേട്ടെന്നായിരുന്നു നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുടെ മൊഴി. ശബ്ദം കേട്ടില്ലെന്ന് സുദീപ ഇന്ന് മാറ്റിപ്പറഞ്ഞു.
വിചാരണയ്ക്കിടെ ഇവരെ രണ്ട് പേരെയും കൂടാതെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21ാം സാക്ഷി നിഷാ റാണി, 23ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കൂറുമാറിയത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി കേസ് അവസാനിപ്പിച്ചു. 1993ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. രണ്ട് വൈദികരും ഒരു കന്യാസ്ത്രീയുമാണ് കേസില്‍ കുറ്റാരോപിതരായിരുന്നത്. ഇവരെ മൂന്ന് പേരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കുറ്റാരോപിതയായ കന്യാസ്ത്രീ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ച് പിടിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ സെഫിയും വൈദികരില്‍ ഒരാളും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ടായിരുന്നു.

പ്രതിസ്ഥാനത്തുള്ള വൈദികന്റെ കാര്‍ അഭയകൊല്ലപ്പെട്ട അന്ന് രാത്രിയില്‍ കോണ്‍വെന്റിന്റെ മതിലിന് സമീപം കണ്ടെന്ന് ആദ്യം മൊഴി നല്‍കിയ സഞ്ജു പി മാത്യു പിന്നീടത് തിരുത്തി. കേസിലെ ഒന്നാം പ്രതി സിസ്റ്റര്‍ സെഫിയും മൂന്നാം പ്രതി ഫാ. തോമസ് കോട്ടൂരും വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയും ഒന്നും രണ്ടും പ്രതികളുടെ ഹര്‍ജി തള്ളുകയുമായിരുന്നു. രണ്ടാംപ്രതിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തില്‍ നിന്ന് ഒന്നും മൂന്നും പ്രതികളെ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കുമെതിരെ സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ.ടി മൈക്കിളിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വിചാരണ വേളയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ പ്രതിപട്ടികയില്‍ ചേര്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (12 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (20 minutes ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (30 minutes ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (45 minutes ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (56 minutes ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (1 hour ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (1 hour ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (1 hour ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (2 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (2 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (2 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (3 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (3 hours ago)

Malayali Vartha Recommends