Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു... ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു

16 SEPTEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു. ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓണത്തിന് ശേഷം ഇന്നാണ് വിചാരണ ആരംഭിച്ചത്. പക്ഷെ, സാക്ഷികളായ രണ്ട് കന്യാസ്ത്രീകള്‍ സിബിഐ കോടതിയില്‍ കൂറുമാറി. അന്‍പത്തിമൂന്നാം സാക്ഷി സിസ്റ്റര്‍ ആനി ജോണും നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുമാണ് കൂറുമാറിയത്. ഇവരില്‍ ഒരാളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്ന ആനി ജോണിനെയാണ് വിമര്‍ശിച്ചു.

സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദിവസം കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റൈ അടുക്കള ഭാഗത്ത് ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നാണ് ആനി ജോണ്‍ ആദ്യം സിബിഐക്ക് മൊഴി നല്‍കിയത്. വിചാരണ സമയത്ത് സിസ്റ്റര്‍ ഇത് മാറ്റിപ്പറയുകയായിരുന്നു. ശിരോവസ്ത്രം മാത്രമാണ് കണ്ടെന്നാണ് പുതിയ മൊഴി. കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ കിണറ്റിലേക്ക് എന്തോ വലിയ സാധനം വീഴുന്ന ശബ്ദം കേട്ടെന്നായിരുന്നു നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുടെ മൊഴി. ശബ്ദം കേട്ടില്ലെന്ന് സുദീപ ഇന്ന് മാറ്റിപ്പറഞ്ഞു.
വിചാരണയ്ക്കിടെ ഇവരെ രണ്ട് പേരെയും കൂടാതെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21ാം സാക്ഷി നിഷാ റാണി, 23ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കൂറുമാറിയത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി കേസ് അവസാനിപ്പിച്ചു. 1993ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. രണ്ട് വൈദികരും ഒരു കന്യാസ്ത്രീയുമാണ് കേസില്‍ കുറ്റാരോപിതരായിരുന്നത്. ഇവരെ മൂന്ന് പേരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കുറ്റാരോപിതയായ കന്യാസ്ത്രീ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ച് പിടിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ സെഫിയും വൈദികരില്‍ ഒരാളും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ടായിരുന്നു.

പ്രതിസ്ഥാനത്തുള്ള വൈദികന്റെ കാര്‍ അഭയകൊല്ലപ്പെട്ട അന്ന് രാത്രിയില്‍ കോണ്‍വെന്റിന്റെ മതിലിന് സമീപം കണ്ടെന്ന് ആദ്യം മൊഴി നല്‍കിയ സഞ്ജു പി മാത്യു പിന്നീടത് തിരുത്തി. കേസിലെ ഒന്നാം പ്രതി സിസ്റ്റര്‍ സെഫിയും മൂന്നാം പ്രതി ഫാ. തോമസ് കോട്ടൂരും വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയും ഒന്നും രണ്ടും പ്രതികളുടെ ഹര്‍ജി തള്ളുകയുമായിരുന്നു. രണ്ടാംപ്രതിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തില്‍ നിന്ന് ഒന്നും മൂന്നും പ്രതികളെ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കുമെതിരെ സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ.ടി മൈക്കിളിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വിചാരണ വേളയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ പ്രതിപട്ടികയില്‍ ചേര്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (10 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (27 minutes ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (1 hour ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (3 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (3 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (5 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (5 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (5 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (6 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends