പോലീസിനെ വട്ടം കറക്കി മൂവർ സംഘം; 'ഓപ്പറേഷന് മുണ്ടൻസി'ലൂടെ ഈ വിരുതന്മാർ കുടുങ്ങിത് ഇങ്ങനെ
ഒത്തിരിയേറെ വിത്യസ്ത രീതികളിൽ മുണ്ട് ഉടുത്ത് കറങ്ങി നടന്ന് മോഷണം നടത്തി വരുന്ന മോഷ്ടാക്കളെ പിടികൂടാൻ കേരള പോലീസിൻറ്‍റെ പുതിയ രീതിയാണ് ഓപ്പറേഷൻ മുണ്ടൻസ് എന്നത്. ഇത്തരത്തിൽ മുണ്ടുടുത്ത് മോഷണ ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ സ്വര്‍ണമാല പിടിച്ചുപറിക്കുന്ന മൂന്നംഗ സംഘം സംസ്ഥാനത്ത് നടത്തിയത് 200 ഓളം സ്വര്‍ണ കവര്‍ച്ചകള്‍ ആണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായാണ് ഇവരുടെ നിരവധി പലതരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ടി' ലൂടെ ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് തന്നെ .
ഇതിൽ കോട്ടയം നടുഭാഗം പൂഞ്ഞാര്‍ കീരിയാനിക്കല്‍ കെ.എസ്.സുനില്‍ (കീരി സുനി- 41), ചൂണ്ടാശേരി ഭരണങ്ങാനം വരിക്കപൊതിയില്‍ വി.ടി. അഭിലാഷ് (41), പയ്യാനിത്തോട്ടം തെക്കേക്കര പൂഞ്ഞാര്‍ വടക്കേല്‍ വീട്ടില്‍ രമേശന്‍ (ആലുവ കണ്ണന്‍-33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 60 പവന്‍ ആഭരണങ്ങളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പ്രായമായ സ്ത്രീകള്‍ നടന്നു പോകുമ്ബോള്‍ പരിചയഭാവം ഭാവിച്ച് അടുത്തുകൂടി ചിരിച്ച് സംസാരിക്കുകയും ഇതിലൂടെ പിന്നിലിരുന്ന് അഭിലാഷ് മാല പറിക്കുകയുമാണ് പതിവ്.
അതേസമയം ഒരു ജില്ലയില്‍ രണ്ടോ മൂന്നോ മോഷണം നടത്തിയ ശേഷം സംഘം അടുത്ത ജില്ലയില്‍ പ്രവേശിച്ച് മോഷണം തുടരും. സുനില്‍ നിരവധി അടിപിടി കേസിലെ പ്രതിയാണ്. ഇതേതുടർന്ന് ആറുവര്‍ഷമായി ഇവര്‍ പൊലീസ് പിടിയിലായിട്ടില്ല. ജില്ലയിലെ മോഷണ പരമ്ബരയുടെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കവര്‍ച്ച സമയത്ത് പ്രതികള്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് മുണ്ടുടുത്താണെന്ന് ബോദ്ധ്യമായതിനാലാണ് ഓപ്പറേഷന്‍ മുണ്ടന്‍സ് എന്ന പേര് നല്‍കിയത് തന്നെ. ഇതുകൂടാതെ കൂത്താട്ടുകുളം, പാല ഭാഗങ്ങളിലൂടെയാണ് മോഷണശേഷം പ്രതികളുടെ പ്രധാന സഞ്ചാരമെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha