ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി... ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആലോചിച്ച് ഉത്തരം നൽകും, എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല: റോയിയുടെ 16ാം അടിയന്തിരത്തിന് കാർഡിൽ അടിച്ചത് ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്ന്- അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണിന്റെ വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നത്

കൂടത്തായിയിലെ കൊലപാതക പരമ്പരകളിൽ കേരളം ഞെട്ടുമ്പോൾ പോലീസ് അന്വേഷണത്തെ രഹസ്യമായി ജോളി പിന്തുടർന്നിരുന്നെന്ന് വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ. ജോളി ലക്ചറല്ലെന്നത് ബന്ധുക്കൾക്കും ഭർത്താവിനും അറിയില്ലെന്നത് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചിരുന്നു. ഇതാണ് ജോളിയിലേക്ക് സംശയമുനകള്‍ ആദ്യമായി കൊണ്ടെത്തിച്ചത്. റോയി മരിച്ച് 16ാം അടിയന്തിരത്തിന് കാര്‍ഡ് അടിച്ചിരുന്നു. ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്നാണ് അടിച്ചത്. ഭര്‍ത്താവില്‍ നിന്ന് മറച്ചുവെച്ചു എന്നത് അത്ഭുതപ്പെടുത്തി. അസാധാരണ കാര്യമായി തോന്നി. ഇതാണ് ജോളിയിലേക്കെത്തിച്ചത്.
തുടര്‍ന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്.വില്‍പത്രം സംബന്ധിച്ച് ല്ലൊ കാര്യങ്ങളും നോക്കിയിരുന്നു. ഞങ്ങളുടെ അന്വേഷണം അവര്‍ പിന്തുടരുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇത് സംശങ്ങള്‍ ബലപ്പെടുത്തി. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു. ഇവരോട് ചോദിക്കുമ്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല",അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു. ജോളിക്കൊപ്പം അറസ്റ്റിലായ എംഎസ് മാത്യു എന്ന ബന്ധുവുമായി മറ്റെന്തെല്ലാം ഇടപാടുകളുണ്ടെന്നും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















