Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

എല്ലാം വിളിച്ച് പറഞ്ഞാലുണ്ടല്ലോ... ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവയ്ക്ക് പുറമേ മനസാക്ഷി സൂക്ഷിപ്പുകാരിയായ റാണിയും രംഗത്ത്; ഫോറന്‍സിക് പരിശോധനകള്‍ക്കായി റോജോയും സഹോദരിയും മെഡിക്കല്‍ കോളേജിലെത്തി; ശാസ്ത്രീയ തെളിവുകളോടെ ജോളിയെ പൂട്ടും

17 OCTOBER 2019 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

പി വി അന്‍വറിന്റെ വീട്ടില്‍ വളഞ്ഞ് E D റെയ്ഡ് മലപ്പുത്തെ വീട്ടിൽ കേന്ദ്ര സേന പരിശോധന 7മണി മുതൽ

കണ്ണീർക്കാഴ്ചയായി..... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്.... ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ തുടക്കമാകും

പത്മകുമാറിന്‍റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന

ഇടുക്കിയിൽ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ ... ജീവനൊടുക്കുമെന്ന് ഭർത്താവ് ഷാലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നതായി സൂചന

പരാതിക്കാരനും കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുവുമായ റോജോ തോമസ് നാട്ടിലെത്തിയതോടെ കൂടത്തായി കൊലപാതക കേസ് വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇതുവരെ ഇരുളിലായിരുന്ന ജോളിയുടെ എല്ലാ വേലത്തരങ്ങളും അറിയാവുന്ന ആളാണ് റോജോ തോമസ്. അതിനാല്‍ തന്നെ കേസില്‍ നിര്‍ണായകമാണ് റോജോയുടെ ഓരോ മൊഴിയും. തന്റെ കുടുംബത്തെ കൂടോടെ ഇല്ലാതാക്കിയ ജോളിയെ പൂട്ടുക തന്നെയാണ് റോജോയുടെ ലക്ഷ്യവും.

വീട്ടില്‍ വന്നു കയറിയ മാലാഖയായിരുന്നു ജോളി ജോസഫ്. വീട്ടില്‍ ഓരോരോ മരണങ്ങള്‍ സംഭവിച്ചപ്പോഴും വിധിയുടെ വിളയാട്ടമായാണ് കണ്ടത്. സംശയെ തോന്നിയ റോജോ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോളി അത് വിലക്കിയിരുന്നു. ഏട്ടത്തിയമ്മയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചതോടെ അതില്‍ നിന്നും പിന്‍മാറി. ഒരിക്കല്‍ പോലും ഏട്ടത്തിയെ സംശയിച്ചില്ല. എന്നാല്‍ പല തെളിവുകളും കിട്ടിയതോടെ സംശയങ്ങള്‍ ബലപ്പെട്ടു. ഇതോടെയാണ് ജോളിയെ സസൂക്ഷ്മം നിരീക്ഷിച്ചതും പരാതിപ്പെട്ടതും. അതിന്റെ തുടര്‍ച്ചയായാണ് റോജോ അമേരിക്കയില്‍ നിന്നും കേരളത്തിലെത്തിയത്.

താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നാണ് റോജോ പറയുന്നത്. തന്റെ സഹോദരി രഞ്ജി തോമസിനെയും അവരുടെ മകളേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റോജോ വ്യക്തമാക്കി. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മറിച്ച് ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്.

അതിനിടെ റോജോ തോമസിന്റെ രംഗപ്രവേശനത്തോടെ ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതി ഒളിവിലെന്ന് വിവരം. അതേസമയം ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ ജോളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പോലീസിന് ലഭിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളാണ് മൊബൈലിലുള്ളത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പോലീസ് തിരയുന്നത്.

അതേസമയം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. അന്വേഷണ സംഘം ജോളിയോട് റാണിയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

അതേസമയം എന്‍ഐടി പരിസരത്ത് ജോളിക്ക് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതും വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട്.

നിര്‍ണായക തെളിവുകള്‍ നല്‍കി ഏട്ടത്തിയമ്മയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റോജോ. അതിനായി എല്ലാ സഹായങ്ങളും നല്‍കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിന്റെ വീട്ടില്‍ വളഞ്ഞ് E D റെയ്ഡ് മലപ്പുത്തെ വീട്ടിൽ കേന്ദ്ര സേന പരിശോധന 7മണി മുതൽ  (9 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (12 minutes ago)

നിർണായക പങ്കുവഹിച്ചു  (18 minutes ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (23 minutes ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (36 minutes ago)

കശ്മീർ പോലീസിന്റെ ഏജൻസി  (44 minutes ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (53 minutes ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (57 minutes ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (1 hour ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (1 hour ago)

തലപ്പത്തുണ്ടായിരുന്നവർ  (1 hour ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (1 hour ago)

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള...  (2 hours ago)

Malayali Vartha Recommends