Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

എല്ലാം വിളിച്ച് പറഞ്ഞാലുണ്ടല്ലോ... ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവയ്ക്ക് പുറമേ മനസാക്ഷി സൂക്ഷിപ്പുകാരിയായ റാണിയും രംഗത്ത്; ഫോറന്‍സിക് പരിശോധനകള്‍ക്കായി റോജോയും സഹോദരിയും മെഡിക്കല്‍ കോളേജിലെത്തി; ശാസ്ത്രീയ തെളിവുകളോടെ ജോളിയെ പൂട്ടും

17 OCTOBER 2019 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനം... സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നിർദ്ദേശം പാലിക്കാത്ത സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കും... സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....

മലപ്പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.... ഒരു മരണം... രണ്ടു പേർക്ക് പരുക്ക്

ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....

സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പരാതിക്കാരനും കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുവുമായ റോജോ തോമസ് നാട്ടിലെത്തിയതോടെ കൂടത്തായി കൊലപാതക കേസ് വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇതുവരെ ഇരുളിലായിരുന്ന ജോളിയുടെ എല്ലാ വേലത്തരങ്ങളും അറിയാവുന്ന ആളാണ് റോജോ തോമസ്. അതിനാല്‍ തന്നെ കേസില്‍ നിര്‍ണായകമാണ് റോജോയുടെ ഓരോ മൊഴിയും. തന്റെ കുടുംബത്തെ കൂടോടെ ഇല്ലാതാക്കിയ ജോളിയെ പൂട്ടുക തന്നെയാണ് റോജോയുടെ ലക്ഷ്യവും.

വീട്ടില്‍ വന്നു കയറിയ മാലാഖയായിരുന്നു ജോളി ജോസഫ്. വീട്ടില്‍ ഓരോരോ മരണങ്ങള്‍ സംഭവിച്ചപ്പോഴും വിധിയുടെ വിളയാട്ടമായാണ് കണ്ടത്. സംശയെ തോന്നിയ റോജോ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോളി അത് വിലക്കിയിരുന്നു. ഏട്ടത്തിയമ്മയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചതോടെ അതില്‍ നിന്നും പിന്‍മാറി. ഒരിക്കല്‍ പോലും ഏട്ടത്തിയെ സംശയിച്ചില്ല. എന്നാല്‍ പല തെളിവുകളും കിട്ടിയതോടെ സംശയങ്ങള്‍ ബലപ്പെട്ടു. ഇതോടെയാണ് ജോളിയെ സസൂക്ഷ്മം നിരീക്ഷിച്ചതും പരാതിപ്പെട്ടതും. അതിന്റെ തുടര്‍ച്ചയായാണ് റോജോ അമേരിക്കയില്‍ നിന്നും കേരളത്തിലെത്തിയത്.

താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നാണ് റോജോ പറയുന്നത്. തന്റെ സഹോദരി രഞ്ജി തോമസിനെയും അവരുടെ മകളേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റോജോ വ്യക്തമാക്കി. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മറിച്ച് ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്.

അതിനിടെ റോജോ തോമസിന്റെ രംഗപ്രവേശനത്തോടെ ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതി ഒളിവിലെന്ന് വിവരം. അതേസമയം ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ ജോളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പോലീസിന് ലഭിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളാണ് മൊബൈലിലുള്ളത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പോലീസ് തിരയുന്നത്.

അതേസമയം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. അന്വേഷണ സംഘം ജോളിയോട് റാണിയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

അതേസമയം എന്‍ഐടി പരിസരത്ത് ജോളിക്ക് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതും വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട്.

നിര്‍ണായക തെളിവുകള്‍ നല്‍കി ഏട്ടത്തിയമ്മയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റോജോ. അതിനായി എല്ലാ സഹായങ്ങളും നല്‍കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക്  (5 minutes ago)

ഒരു അക്കം മാത്രമേ ആവർത്തിക്കുന്നുള്ളൂ  (8 minutes ago)

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....  (25 minutes ago)

ഗൂഢാലോചനയാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്  (26 minutes ago)

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (34 minutes ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (50 minutes ago)

പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല  (53 minutes ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.  (59 minutes ago)

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലെവൽ 5 അഗ്നിബാധ  (1 hour ago)

വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 23 പവനും വജ്ര മോതിരവും പണവും.... പൊലീസ് അന്വേഷണം ആരംഭിച്ചു.  (1 hour ago)

സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകം... മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്  (1 hour ago)

മുന്നറിയിപ്പ്...സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു... ഈ മാസം മാത്രം മരിച്ചത് 35 പേർ... 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു  (10 hours ago)

റാപ്പർ വേടനെ ആശുപത്രിയിൽ..28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു....  (10 hours ago)

ആറുമാസം ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയില്‍.... മൃതദേഹം വീടിന് പിറകിലെ കാനയില്‍... സംഭവം തൃശ്ശൂരില്‍  (10 hours ago)

Malayali Vartha Recommends