Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

എല്ലാം വിളിച്ച് പറഞ്ഞാലുണ്ടല്ലോ... ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവയ്ക്ക് പുറമേ മനസാക്ഷി സൂക്ഷിപ്പുകാരിയായ റാണിയും രംഗത്ത്; ഫോറന്‍സിക് പരിശോധനകള്‍ക്കായി റോജോയും സഹോദരിയും മെഡിക്കല്‍ കോളേജിലെത്തി; ശാസ്ത്രീയ തെളിവുകളോടെ ജോളിയെ പൂട്ടും

17 OCTOBER 2019 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ നടപടി... പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം

ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം വനിതാ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന കഠിനംകുളം ആതിര കൊലക്കേസ്... പ്രതി ജോൺസന് മാനസിക രോഗമില്ലെന്നും വിചാരണക്ക് യോഗ്യനെന്നും ഊളൻപാറ മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ടിന്റെ റിപ്പോർട്ട് , പ്രതി ചെല്ലാനം ജോൺസന്റെ റിമാന്റ് നീട്ടി..

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!

പരാതിക്കാരനും കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുവുമായ റോജോ തോമസ് നാട്ടിലെത്തിയതോടെ കൂടത്തായി കൊലപാതക കേസ് വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇതുവരെ ഇരുളിലായിരുന്ന ജോളിയുടെ എല്ലാ വേലത്തരങ്ങളും അറിയാവുന്ന ആളാണ് റോജോ തോമസ്. അതിനാല്‍ തന്നെ കേസില്‍ നിര്‍ണായകമാണ് റോജോയുടെ ഓരോ മൊഴിയും. തന്റെ കുടുംബത്തെ കൂടോടെ ഇല്ലാതാക്കിയ ജോളിയെ പൂട്ടുക തന്നെയാണ് റോജോയുടെ ലക്ഷ്യവും.

വീട്ടില്‍ വന്നു കയറിയ മാലാഖയായിരുന്നു ജോളി ജോസഫ്. വീട്ടില്‍ ഓരോരോ മരണങ്ങള്‍ സംഭവിച്ചപ്പോഴും വിധിയുടെ വിളയാട്ടമായാണ് കണ്ടത്. സംശയെ തോന്നിയ റോജോ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോളി അത് വിലക്കിയിരുന്നു. ഏട്ടത്തിയമ്മയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചതോടെ അതില്‍ നിന്നും പിന്‍മാറി. ഒരിക്കല്‍ പോലും ഏട്ടത്തിയെ സംശയിച്ചില്ല. എന്നാല്‍ പല തെളിവുകളും കിട്ടിയതോടെ സംശയങ്ങള്‍ ബലപ്പെട്ടു. ഇതോടെയാണ് ജോളിയെ സസൂക്ഷ്മം നിരീക്ഷിച്ചതും പരാതിപ്പെട്ടതും. അതിന്റെ തുടര്‍ച്ചയായാണ് റോജോ അമേരിക്കയില്‍ നിന്നും കേരളത്തിലെത്തിയത്.

താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നാണ് റോജോ പറയുന്നത്. തന്റെ സഹോദരി രഞ്ജി തോമസിനെയും അവരുടെ മകളേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റോജോ വ്യക്തമാക്കി. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മറിച്ച് ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്.

അതിനിടെ റോജോ തോമസിന്റെ രംഗപ്രവേശനത്തോടെ ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതി ഒളിവിലെന്ന് വിവരം. അതേസമയം ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ ജോളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പോലീസിന് ലഭിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളാണ് മൊബൈലിലുള്ളത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പോലീസ് തിരയുന്നത്.

അതേസമയം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. അന്വേഷണ സംഘം ജോളിയോട് റാണിയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

അതേസമയം എന്‍ഐടി പരിസരത്ത് ജോളിക്ക് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതും വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട്.

നിര്‍ണായക തെളിവുകള്‍ നല്‍കി ഏട്ടത്തിയമ്മയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റോജോ. അതിനായി എല്ലാ സഹായങ്ങളും നല്‍കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ... സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (43 minutes ago)

മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും  (57 minutes ago)

ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്  (1 hour ago)

ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ നടപടി... പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം  (1 hour ago)

ഹോങ്കോങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...  (1 hour ago)

തൊഴിൽ വിജയവും ആരോഗ്യ നേട്ടവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ആതിര കൊലപാതകം പ്രതി ചെല്ലാനം ജോൺസന്റെ റിമാന്റ് നീട്ടി  (2 hours ago)

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...  (2 hours ago)

തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും  (2 hours ago)

INDIAN RAILWAY പെൺകുട്ടി ചികിത്സയിൽ  (15 hours ago)

ഇസ്ഫഹാന്‍ ആണവ നിലയം ബങ്കര്‍ ബസ്റ്റര്‍ വിഴുങ്ങി ആണവായുധം തുടങ്ങി വിഡിയോ പുറത്തുവിട്ട് ട്രംപ്  (15 hours ago)

ISRAEL വരുന്നത് വന്‍ പോരാട്ടം  (15 hours ago)

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!  (15 hours ago)

CRIME 20 വർഷം ജയിൽശിക്ഷ.  (15 hours ago)

Malayali Vartha Recommends