മരണം ഒരു ലഹരിയായി മനസ്സിൽ സൂക്ഷിച്ച ജോളി , സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്ന് തുറന്നു പറഞ്ഞതുകേട്ട് ഞെട്ടിയത് അന്വേഷണ ഉദ്യോഗസ്ഥന്മാർ...ഇപ്പോൾ പോലീസിനെ കുഴക്കുന്ന ചോദ്യം ഇതാണ് ..ജോളി പഠിച്ച കള്ളിയോ അതോ സൈക്കോപാത്തോ?

കൂടത്തായിയിലെ കൊലപാതക പരമ്പരയെക്കുറിച്ച് ഓരോ ദിവസവും പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ മനുഷ്യ മനസാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമ്പോഴും ജോലി സൈക്കോപാത്ത് ആണെന്ന രീതിയിലുള്ള പ്രചാരണങ്ങളും നടക്കുന്നു . മറ്റുള്ളവരോട് അനുതാപമില്ലാതെ ,സ്വന്തം ഉയർച്ചക്കായി സമർത്ഥമായി തരികിട നടത്തിയും ,ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും ,നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും , കുറ്റബോധം ഇല്ലാതെയും ജീവിക്കുന്ന സൈക്കോപാത്തുകൾ നമുക്കിടയിൽ തന്നെ ഉണ്ടെന്നതാണ് സത്യം. ഇത്തരക്കാർ എല്ലാവരും ജോളിയെ പോലെ കുറ്റകൃത്യങ്ങൾ ചെയ്യാറില്ലാത്തതിനാൽ ഒരിക്കലും തിരിച്ചറിയാതെ പോകാറുമുണ്ട്.
മരണങ്ങള്‍ കാണുന്നത് ചെറുപ്പം മുതല്‍ത്തന്നെ ഒരു ലഹരി ആയിരുന്നു എന്നാണു ജോളി അനേഷണ ഉദ്യോഗസ്ഥന്മാരോട് പറഞ്ഞത് ..ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നെന്നും ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞതുകേട്ട് അന്വേഷണ ഉദ്യോഗസ്ഥന്മാർ വരെ ഞെട്ടി . ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞുവത്രേ
ഷാജുവിന്റെ മകളെ കൊന്ന അന്നു തന്നെ സിലിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും ജോളി പറഞ്ഞു
ജോളിയുടെ തന്ത്രത്തിൽ പോലീസും വീണ കാഴ്ചയാണ് ഇപ്പോൾ കണ്ടത് .. കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത് 47 ഗുളികകള്‍ ആയിരുന്നു. ഇത് വ്യക്തമായ ഉദ്ദേശ്യത്തോടെ ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.. പോലീസിനെ തന്ത്രപൂർവ്വം വഴിതെറ്റിക്കാൻ ആയിരുന്നു ജോലിയുടെയും ജോലിയുടെ ഉപദേശകരായ അഭിഭാഷകരുടെയും തന്ത്രം
അറസ്റ്റിലാകും മുമ്പ് അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് കാഴ്ചയില്‍ സയനൈഡിനോടു സാദൃശ്യം തോന്നുന്ന ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചതത്രെ . തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്‍കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു
പിടിച്ചെടുത്ത ഗുളിക സയനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സയനൈഡ് ഒളിപ്പിച്ചിരുന്നത്
അതേസമയം കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് കോയമ്പത്തൂരിൽ നിന്നും സംഘടിപ്പിച്ചതാണെന്ന് മൂന്നാം പ്രതി പ്രജികുമാർ പോലീസിനോട് പറഞ്ഞിരുന്നു. പ്രജികുമാറിന് പുറമെ ജോളിയുമായി ബന്ധം പുലർത്തിയിരുന്ന ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണ് സയനൈഡ് കൈമാറ്റത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























