തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾക്ക് ഉൾപ്പെടെ അവധി ബാധകമായിരിക്കും. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധിയെന്ന് കലക്ടർ അറിയിച്ചു.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കിുകയില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
അതേസമയം .പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഇന്നലെ വൈകുന്നേരം നാല് മണിക്ക് 418.20 മീറ്ററായി ഉയർന്നു.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രസ്റ്റ് ലെവലിൽ (419.40 മീറ്റർ) നിയന്ത്രിച്ചു നിർത്താനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നിരിക്കുകയാണ്.
ഡാമിലെ ജലനിരപ്പ് 419.40 മീറ്ററിൽ എത്തുന്ന മുറയ്ക്ക് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം .
മാത്രവുമല്ല പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഡാമിൽ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ലാ കലക്ടർ അനുമതി നൽകി. നിലവിൽ 26 അടിയിലെത്തിയ ജലനിരപ്പ് 28 അടിക്ക് മുകളിലായാൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ ഷട്ടറുകൾ തുറക്കാനാണ് അനുമതി നൽകിയത്.
ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോട് വഴി പുഴയ്ക്കൽ തോട്ടിലേക്കും എത്തിച്ചേരുന്നതിനാൽ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. അതിനാൽ പൊതുജനങ്ങൾ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha























