കാമുകൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സമ്മാനിച്ച ഗർഭവും പേറി വീട്ടുകാരും, നാട്ടുകാരും അറിയാതെ ബിരുദ വിദ്യാർത്ഥിനി ഒളിപ്പിച്ചത് ഒമ്പത് മാസം; താലോലിക്കാനെടുത്ത കൈകൾകൊണ്ട് പൊക്കിൾക്കൊടി കത്രികകൊണ്ട് മുറിച്ച് പാലൂട്ടിയ ശേഷം, നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തി- ചെറുതോണിയിലെ പ്രണയവും കൊലപാതകവും സിനിമയെ വെല്ലും
കാമുകൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സമ്മാനിച്ച ഗർഭവുംപേറി വീട്ടുകാരും, നാട്ടുകാരും അറിയാതെ അവൾ സൂക്ഷിച്ചത് 9മാസം. താലോലിക്കനെടുത്ത കൈകൾകൊണ്ട് പാലൂട്ടിയ ശേഷം നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി ആൺകുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ ആ ബിരുദവിദ്യാര്‍ഥിനിയുടെ കൈകൾ ഒരിക്കൽപോലും വിറച്ചില്ല. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒരു ജീവനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കിയത്. കഴിഞ്ഞ ദിവസമാണ് ചോരക്കുഞ്ഞിന്റെ മൃതദേഹം സ്കൂൾ ബാഗിൽ നിന്നു കണ്ടെടുത്ത സംഭവത്തിൽ അവിവാഹിതയും ബിരുദവിദ്യാര്‍ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മുരിക്കാശേരി വാത്തിക്കുടിയിലെ യുവതിയുടെ വീട്ടിലെ ശുചിമുറിയിൽ ചൊവ്വാഴ്‌ച ഉച്ചകഴിഞാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് കുഞ്ഞിനെയുമെടുത്ത് പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം കത്രികകൊണ്ട് കുട്ടിയെ വേര്‍പെടുത്തുകയായിരുന്നു. പിന്നീട് ഡ്രസ് മാറിയശേഷം കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു തുടച്ച് വൃത്തിയാക്കി. ഇതിനുശേഷം നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊല്ലുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. മൃതദേഹം പ്ലാസ്‌റ്റിക് കവറിനുള്ളിലാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രാത്രിയില്‍ ജഡം മറവ് ചെയ്യാന്‍ ആണ്‍സുഹൃത്തിന്റെ സഹായവും തേടി. ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. പരിശോധനയില്‍ കവറിനുള്ളില്‍ കുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പോലീസിനോട് ആദ്യം പറഞ്ഞത്. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും ഇയാള്‍ രണ്ടുമാസം മുമ്പ് ആത്മഹത്യ ചെയ്‌തതായും യുവതി പോലീസിനോട് പറഞ്ഞു. സംശയം തോന്നിയ പോലീസ് യുവതിയെ ആശുപത്രിയിലാക്കുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടിയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്‌തു. കഴുത്തിനേറ്റ ക്ഷതം മൂലമാണ് കുട്ടി മരിച്ചതെന്ന് പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സ്‌ഥിരീകരിച്ചതോടെയാണ് അറസ്‌റ്റിലേക്കു കടന്നത്.
കട്ടപ്പനയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ എംഎസ്‌സിക്കു പഠിക്കുകയിരുന്ന പെൺകുട്ടി മണിയാറൻകുടി സ്വദേശി യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവു മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചെങ്കിലും, ഇവരുടെ പ്രണയം അറിഞ്ഞതോടെ നവവധു പിണങ്ങിപ്പോയി.ഇതിന് ശേഷം യുവാവ് വീണ്ടും പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഓഗസ്റ്റ് 25ന് യുവാവ് ജീവനൊടുക്കി. പഠനം നിർത്തിയ പെൺകുട്ടി വീട്ടിൽ തന്നെയായിരുന്നു.
മൂന്നാര്‍ വട്ടവട കോവിലൂരില്‍ വീടിനുസമീപം സമാനമായ സംഭവത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാവിലെ 11 നു സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ ഡിവൈ.എസ്.പി: സുരേഷ്‌കുമാര്‍, ദേവികുളം എസ്.ഐ: കെ. ദിലീപ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 12.30 നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഇന്നു പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. ഇതിനുശേഷം മാത്രമേ തുടര്‍രന്വേഷണം ഉണ്ടാകൂ. കോവിലൂര്‍ തിരുമൂര്‍ത്തി-വിശ്വലക്ഷ്‌മി ദമ്പതികളുടെ 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു കഴിഞ്ഞ ദിവസം വീടിനുസമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണു കുട്ടി മരിച്ചതെന്നാണു മാതാപിതാക്കളുടെ വിശദീകരണം.
എന്നാല്‍ ഡോക്‌ടര്‍വന്നു പരിശോധിച്ച് മടങ്ങിയതിനുപിന്നാലെ മൃതദേഹം പോലീസില്‍ അറിയിക്കാതെ മറവുചെയ്യുകയായിരുന്നെന്നാണ് അയല്‍വാസികളുടെ നിലപാട്. അവര്‍ ദേവികുളം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha