തൊടുപുഴയിൽ പ്രവാസി ആത്മഹത്യചെയ്ത സംഭവത്തിൽ സംശയ നിഴലിലായിരുന്ന രണ്ടാം ഭാര്യയും മകനും മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംശയ നിഴലിലായിരുന്ന രണ്ടാം ഭാര്യയും മകനും ഡല്‍ഹിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകന്‍ അലന്‍ സ്റ്റാന്‍ലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയില്‍ നിന്നുമാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ലിസിയുടെ രണ്ടാം ഭര്‍ത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പില്‍ സൂചനയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത് .
ഡല്‍ഹി പീതംപുരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു അലന്‍ സ്റ്റാന്‍ലിയുടെ മൃതദേഹം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍ലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡല്‍ഹി ഐഐടിയിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയുമാണ് മരിച്ച അലന്‍ സ്റ്റാന്‍ലി.
2018 ഡിസംബര്‍ 31ന് പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വില്‍സണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം .
https://www.facebook.com/Malayalivartha























