തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു.... മഴ കനക്കുമ്പോൾ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിരിക്കുന്നു .... പിടിക്കപ്പെട്ടാൽ തിരുടൻമാരുടെ ഉയിര് കാക്കാൻ കേരളത്തിൽ വൻ തുക വാങ്ങി കേസ് വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകർ.. ഇവിടെ പോലീസിന് വെറും മധ്യസ്ഥറോൾ മാത്രം

തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു.... മഴ കനക്കുമ്പോൾ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിരിക്കുന്നു .... പിടിക്കപ്പെട്ടാൽ തിരുടൻമാരുടെ ഉയിര് കാക്കാൻ കേരളത്തിൽ വൻ തുക വാങ്ങി കേസ് വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകർ.. ഇവിടെ പോലീസിന് വെറും മധ്യസ്ഥറോൾ മാത്രം
ഹൈദരാബാദ്, നെല്ലൂര്‍, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വന്‍ സ്വര്‍ണ കവര്‍ച്ചകളിലെ പ്രതികളാണ് മിക്കവാറും തിരുട്ട് ഗ്രാമത്തലുള്ളവർ. ഇവരിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടും.. സംഘം തിരിഞ്ഞും ഒറ്റക്കും ഉള്ള പിടിച്ചുപറിയും രാത്രികാലങ്ങളിൽ മോഷണവുമാണ് ഇവർ ചെയ്യുന്നത്
വിദഗ്ധമായ പരിശീലനത്തിനു ശേഷം ക്ഷേത്രത്തിൽ പൂജയും കഴിഞ്ഞാണ് ഇവർ മോഷണത്തിനായി പുറപ്പെടുന്നതത്രെ ..മോഷ്ടിക്കാനായി ഇറങ്ങും മുൻപ് സ്ത്രീകളും പുരുഷന്മാരും ഇവരുടെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കും ..ക്ഷേത്രത്തികത്തു പ്രത്യേകം പൂജിച്ച്ചെടുക്കുന്ന കണ്മഷി സ്ത്രീകൾ കണ്ണിലെഴുതും..ഇത് ദേവി അവർക്ക് നൽകുന്ന രക്ഷാകവചമാണെന്നാണ് വിശ്വാസം .പുരുഷന്മാർ കർപ്പൂരാഴിക്കു മുന്നിൽ കൈ നിവർത്തിപിടിച്ച് പ്രതിജ്ഞ എടുക്കും..പിടിക്കപ്പെട്ടാലും സഹ മോഷ്ടാവിനെ ഒറ്റിക്കൊടുക്കില്ലെന്ന്
കേരളത്തിലെത്തി കവര്‍ച്ച നടത്തുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്യുന്ന കുപ്രസിദ്ധരായ മോഷ്ടാക്കളെ രക്ഷപ്പെടുത്തുന്നതിന് മാത്രം മലയാളി അഭിഭാഷകർ ഇവിടെ ഉണ്ട് . കഴിഞ്ഞ മാസം കോഴിക്കോട് നഗരത്തിൽ ബസ് യാത്രയ്ക്കിടെ സ്ത്രീയുടെ രണ്ടരപവന്‍ മാല മോഷ്ടിച്ച സംഭവത്തില്‍ നാടോടി സ്ത്രീയെ പോലീസ് പിടികൂടിയപ്പോള്‍ അവര്‍ക്ക് വേണ്ടി തൃശൂരിലെ അഭിഭാഷകൻ രക്ഷയ്ക്കെത്തി.
60,000 രൂപ നല്‍കിയാണ് ഈ കേസ് കോടതി മുമ്പാകെ അഭിഭാഷകന് ഒത്തുതീര്‍പ്പാക്കിയത്. ഇതോടെ പുറത്തിറിങ്ങിയ നാടോടി സ്ത്രീ വീണ്ടും മോഷണവുമായി രംഗത്ത് സജീവമായി.കഴിഞ്ഞ മാസം 18 നാണ് കേസിനാസ്പദമായ സംഭവം. ഇലക്ട്രിക് കമ്പനി ഭാഗത്ത് നിന്ന് സിറ്റി സ്റ്റാന്‍ഡിലേക്ക് ബസില്‍ യാത്രചെയ്യവെയാണ് പന്നിയങ്കര ഇലക്ട്രിക് കമ്പനി ഭാഗത്ത് താമസിക്കുന്ന സ്ത്രീയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടത്.
ഒരു കുട്ടിയുമായി കയറിയ തമിഴ് സ്ത്രീ അസ്വാഭാവികമായി ബസില്‍ പെരുമാറിയിരുന്നു. ബസ് ബ്രേക്കിടുമ്പോഴെല്ലാം നാടോടി സ്ത്രീ ദേഹത്തേക്ക് ചാരിയിരുന്നതായും ഇതിനിടെ സ്വര്ണമാലമോഷ്ടിച്ചെന്നും പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ടൗണ്‍ പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടി. മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ മോഷ്ടിച്ച സ്വര്‍ണം തിരിച്ച് ലഭിച്ചില്ല.
കുറ്റവാളികളെ ദേഹോപദ്രവം ചെയ്യരുതെന്ന ഡിജിപിയുടെ ഉത്തരവ് നിലവിലുള്ളതിനാൽ മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്യാനോ, മാല കണ്ടെടുക്കാനോ പോലീസിന് കഴിഞ്ഞില്ല. ഈ സമയത്താണ് തൃശൂരില്‍ നിന്നുള്ള അഭിഭാഷകന് ടൗൺ പോലീസുമായി ബന്ധപ്പെടുന്നത്. സ്വർണം റിക്കവറി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്നു ചോദിച്ച അഭിഭാഷകൻ 50,000 രൂപ നഷ്ടപരിഹാരമായി ഓഫർചെയ്തു. ഇക്കാര്യം പോലീസ് മാല നഷ്ടപ്പെട്ട സ്ത്രീയെ അറിയിക്കുകയായിരുന്നു
കോടതിയിലെത്തി അഭിഭാഷകനെ കണ്ട് 60,000 രൂപയെങ്കിലും തരണമെന്ന് കരഞ്ഞപേക്ഷിച്ചപ്പോഴും പോലീസിനു വെറും മധ്യസ്ഥന്റെ റോൾ മാത്രമായിരുന്നു . ലതയുടെ പരിതാപകര അവസ്ഥ ബോധ്യപ്പെട്ട അഭിഭാഷകൻ 60,000 രൂപ കൈയോടെ നൽകി കേസ് പിൻവലിപ്പിച്ചു .
സ്വർണമാല തിരികെലഭിച്ചതായി ലതയ്ക്ക് മജിസ്ട്രേട്ടിനോട് കളവു പറയേണ്ടിവന്നു. ഉരച്ചുനോക്കി സ്വർണമാണെന്ന് ബോധ്യപ്പെട്ടോ, കിട്ടിയത് സ്വന്തം മാലതന്നെയാണോ തുടങ്ങി മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ലത അതേ എന്ന് ഉത്തരംനൽകി. പണിക്കുലി, പണിക്കുറവ് തുടങ്ങിയവ കണക്കുകൂട്ടിയാൽ 90,000 രൂപ വരുമായിരുന്ന കേസാണ് 60,000 രൂപയ്ക്ക് ഒത്തുതീർക്കേണ്ടിവന്നത്.
പിടികൂടുന്നവരുടെ വിവരങ്ങള്‍ അറിഞ്ഞ നിമിഷം തന്നെ ഇത്തരത്തിലുള്ള അഭിഭാഷക സംഘം അവരെ ജയിലിലെത്തി സന്ദര്‍ശിക്കുകയും “കരാര്‍’ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷങ്ങള്‍ വരെ ഫീസിനത്തില്‍ ഇത്തരത്തില്‍ വക്കീലന്മാര് ഇവരില്‍ നിന്ന് വാങ്ങുന്നുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. പരാതിക്കാര്‍ക്ക് നഷ്ടമായതിന്റെ നിശ്ചിത ശതമാനം തുക മാത്രമാണ് നല്‍കുക. അതിനാല്‍ മോഷ്ടിച്ച വസ്തുവിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനം മോഷ്ടാക്കളില്‍ തന്നെ അവശേഷിക്കും.
ഇത്തരത്തിലുള്ള കരാറുകള്‍ ഉറപ്പിച്ചാണ് ഓരോ തിരുടന്മാരേയും ജയിലില്‍ നിന്ന് അഭിഭാഷസംഘം പുറത്തിറക്കുന്നത്. സ്ഥിരം കുറ്റവാളികളായ നാടോടി സ്ത്രീകളെ ഇപ്രകാരം രക്ഷപ്പെടുത്തുന്നത് വഴി കേരളത്തില്‍ പിടിച്ചുപറിയും മോഷണവും വര്‍ധിക്കുന്നുണ്ട് . കേസ് ഒത്തതീര്പ്പാക്കിയാല് വന്‍ തുക ഫീസായി ലഭിക്കുമെന്നതിനാലാണ് അഭിഭാഷകര്‍ നാടോടി സ്ത്രീകളുടെ വക്കാലത്തിനായി “കാത്തിരിക്കുന്നത്’.
https://www.facebook.com/Malayalivartha























