പട്ടികജാതിക്കാരെ ഉയർത്താൻ സർക്കാർ നീക്കം; പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സഹായം നൽകും
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ എപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്വയം തൊഴില്‍ നടത്തുന്നവര്‍ക്കായി സബ്‌സിഡി നിരക്കില്‍ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ആദ്യം സര്‍ക്കാര്‍ കൊണ്ടുവന്നത് തന്നെ. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്കായാണ് ഈ പദ്ധതി രൂപീകരിക്കുന്നത്.
അതോടൊപ്പം തന്നെ വായ്പ ലഭിക്കുവാനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴിലിന്റെ വിശദ വിവരങ്ങളുമായി ബാങ്കിനെ സമീപിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന വായ്പയുടെ മൂന്നിലൊന്ന് സര്‍ക്കാര്‍ സ്ബസിഡിയായി നല്‍കുമെന്നതാണ് പദ്ധതി വിഭാവനം ചെയുന്നത്. ഇത് വ്യക്തിയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയും ഗ്രൂപ്പാണെങ്കില്‍ മൂന്നര ലക്ഷം രൂപ വരെയുമാണ് ലഭിക്കുന്ന കണക്ക്. 18 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി നൽകുക തന്നെ.
അതോടൊപ്പം തന്നെ ഇതിനു പുറമെ എല്‍എല്‍ബി പഠിച്ചിറങ്ങി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്കുള്ള സാമ്ബത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയിരുന്നു. കൂടാതെ ഐടിഐ പാസായാവര്‍ക്കും ആനുകൂല്യം നല്‍കിയിരുന്നതായും വ്യക്തമാണ്. ഡിപ്ലോമയും എന്‍ജിനീയറിങും കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം നല്‍കിയത്. എന്നാല്‍ പുറം രാജ്യത്ത് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നതും വ്യക്തമാണ്. പുറംരാജ്യത്ത് പോകുന്ന പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നത് 50,000 രൂപയാണ് നൽകിവരുന്നത്. യാത്രയ്ക്കുള്ള ചെലവും വിസയുടെ തുകയും ഈ 50,000ത്തിനുള്ളില്‍പ്പെടുന്നതാണ്.
https://www.facebook.com/Malayalivartha