ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന് പുതിയ തീരുമാനങ്ങളുമായി മന്ത്രിസഭ
പാലാരിവട്ടം മേല്‍പാലത്തിന്റെ പുനര്‍നിര്‍മാണ പണികൾ ഡി.എം.ആര്‍.സിയെ എല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചായിരുന്നു മന്ത്രിസഭാ ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതിയും കൊണ്ടു വന്നിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണകാലത്തിലെ ഭൂനയ നിയമമനുസരിച്ച് ഇന്ത്യയില്‍ ജന്മി സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. അതായത് ഭൂമി കൈവശം വെക്കാനുള്ള അവകാശം ഏതാനും വ്യക്തിഗത ജന്മി മുതലാളിമാര്‍ക്കുള്ളതായിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയിലെ പല സ്‌റ്റേറ്റുകളിലും സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ഭൂപരിഷ്ക്കരണ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെയും കേരളത്തിലെയും ഭൂപരിഷ്ക്കരണ ബില്ലായിരുന്നു അതില്‍ ഏറ്റവും പ്രസിദ്ധമായിരുന്നത്. ഇ.എം.എസ്. മന്ത്രിസഭയില്‍ അന്ന് ഭൂനിയമം അവതരിപ്പിച്ചത്. ഭൂനയ പരിഷ്ക്കരണ ബില്‍ സഭയില്‍ അവതരിപ്പിച്ചത് സാധാരണക്കാരായ കര്‍ഷകരുടെ ക്ഷേമ താല്പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു.
https://www.facebook.com/Malayalivartha