അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ വെട്ടിലായത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എൻ എൻ എസ്സും...കോന്നിയിലും വട്ടിയൂര്‍കാവിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ അമ്പേ പരാജയപ്പെട്ടതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉത്തരം മുട്ടിയ അവസ്ഥയിലാണ്....

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ വെട്ടിലായത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എൻ എൻ എസ്സും .വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 14251 വോട്ടുകള്‍ക്കാണ് വിജയിച്ചത് ..എന്‍എസ്എസിന്‍റെ ശരിദൂരം മേയര്‍ എന്ന നിലയിലെ പ്രശാന്തിന്‍റെ ജനപ്രീതിക്കു മുന്നിൽ തോറ്റടിഞ്ഞു
കോന്നിയിലെ എൽ ഡി എഫിന് വൻ വിജയമായിരുന്നു..9953 വോട്ടുകള്‍ക്കാണ് ജനീഷ് കുമാർ ജയിച്ചത് . എല്‍ഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കോന്നിയിലേത്. ശബരിമല വിഷയം ഉന്നയിച്ച് യുഡിഎഫും എന്‍ഡിഎയും സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടന്നാക്രമിച്ചിരുന്നു..കോന്നിയില്‍ എൻ എൻ എസ്സിന് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ ആണ് സ്ഥാനാർഥി ആക്കിയതെങ്കിലും സമദൂരം സമവായം കണ്ടില്ല.
കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനി റോബിന്‍ പീറ്ററിനെ ചെന്നിത്തല അംഗീകരിക്കാഞ്ഞ സാഹചര്യത്തില്‍ സുകുമാരന്‍ നായര്‍ പഴകുളം മധുവിനു വേണ്ടി വാദിച്ചെങ്കിലും പഴകുളം മധു എല്ലാവര്‍ക്കും സ്വീകാര്യനല്ലായിരുന്ന സാഹചര്യത്തില്‍ എന്‍എസ്എസിനു കൂടി സ്വീകാര്യനായിരുന്ന മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് നിശ്ചയിക്കുകയായിരുന്നു.
42 ശതമാനം നായന്മാരുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളീധരന് പ്രിയമുള്ള പീതാംബരക്കുറിപ്പിനെ വെട്ടി കെ.മോഹന്‍കുമാറിനെ രംഗത്തിറക്കിയതിനു പിന്നിലും സുകുമാരന്‍ നായരുടെ താല്‍പര്യമായിരുന്നു. ഇപ്പോൾ കോന്നിയിലും വട്ടിയൂര്‍കാവിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ അമ്പേ പരാജയപ്പെട്ടതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉത്തരം മുട്ടിയ അവസ്ഥയിലാണ് .
ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായരുടെ നിലപാടുകള്‍ സമുദായാംഗങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ വിശ്വാസമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ ധൈര്യം നല്‍കിയത്. എന്നാല്‍ സംഭവം അമ്പേ പാളിപ്പോയതോടെ എന്തു പറയണമെന്നറിയാത്ത അവസ്ഥയിലാണ് എന്‍എസ്എസ് നേതൃത്വവും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും കോണ്‍ഗ്രസ് നേതൃത്വവും
42 ശതമാനം നായന്മാരുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോൺഗ്രസ്സ് വിജയിക്കാതിരുന്നത് എന്‍എസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന തിരിച്ചറിവ് ആണ് നൽകിയത് ..സമുദായ സംഘടനകളുടെ നിലപാടിനപ്പുറം വോട്ടർമാർ ചിന്തിച്ചത്തിന്റെ ഫലമാണ് എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയതിനു പിന്നിൽ. വട്ടിയൂർകാവിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എൻഎസ്എസ്സിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു
അതേതായാലും 'ശരിദൂര’ നിലപാടിനെ തള്ളി വോട്ടർമാർ പ്രശാന്തിനൊപ്പം നിന്നപ്പോൾ, യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തിലെ പരാജയത്തിന്റെ കാരണം വിശദീകരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. ...ഒപ്പം ശരിദൂരമെന്ന കോമഡിക്ക് യാതൊരു സ്വീകാര്യതയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായില്ലെന്നതിനാൽ സുകുമാരന്‍ നായരാണ് വലിയ തോല്‍വി ഏറ്റുവാങ്ങുന്നത് . സത്യത്തിൽ എന്‍എസ്എസ് പരസ്യമായി തന്നെ കോണ്‍ഗ്രസിന് വേണ്ടി, എല്‍ഡിഎഫിന് എതിരെ വന്നതാണ് എൽ ഡി എഫിന്റെ വിജയത്തിന് കാരണമായതെന്നും പറയാം
നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ വിലയിരുത്തലാണ് ഫലം പുറത്തുവരുമ്പോള്‍ ശരിയായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എന്‍.എസ്.എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തില്‍ സാമുദായിക വോട്ടുകള്‍ക്ക് വലിയ പ്രാധാന്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുവാക്കളാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക എന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha






















